28.1 C
Kottayam
Monday, September 23, 2024

മാന്നാനത്ത് ഷാപ്പിലെ കൊലപാതകം,പ്രതി കത്തിയെടുത്തത് വീട്ടില്‍ നിന്നും,സംസ്‌കാര സമയത്തും സംഘര്‍ഷത്തിന് അയവില്ല,പെപ്പര്‍ സ്പ്രേ പ്രയോഗവുമായി ഒരു സംഘം

Must read

മാന്നാനം:ഷാപ്പുംപടിയില്‍ കുത്തേറ്റുമരിച്ച പെയിന്റിംഗ് തൊഴിലാളിയുടെ സംസ്‌കാര ചടങ്ങിനിടയിലും സംഘര്‍ഷം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഞായറാഴ്ച രണ്ടരയോടെയാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ സംസ്‌കാരം നാലു മണിയിലേക്ക് മാറ്റി. എന്നാല്‍ ഈ സമയത്ത് വാഹനത്തില്‍ സ്ഥലത്തെത്തിയ ഒരു സംഘമാളുകള്‍ മരണവീട്ടില്‍ കൂടി നിന്നയാളുകള്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിയ്ക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തുകയും ആളുകളെ സ്ഥലത്തുനിന്നും പിരിച്ചുവിടുകയുമായിരുന്നു.തുടര്‍ന്ന് സംസ്‌കാരവും നടന്നു.

അതേ സമയം ഷാപ്പില്‍ മദ്യപാനത്തേത്തുടര്‍ന്നുണ്ടായ ചെറിയ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.തര്‍ക്കം പറഞ്ഞു തീര്‍ത്ത് ഷാപ്പ് ഉടമ പ്രതിയെ പറഞ്ഞയച്ചെങ്കിലും വീട്ടില്‍ പോയി കത്തിയുമായി മടങ്ങിയെത്തി കാവപാതകം നടത്തുകയായിരുന്നു.കേസിലെ പ്രതി വേലംകുളം സ്വദേശി രതീഷിനെ(കുട്ടിയെ-40) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശനിയാഴ്ച വൈകിട്ടാണ് മാന്നാനം ഷാപ്പുംപടിയില്‍ മാന്നാനം നെടുമ്പറമ്പില്‍ സന്തോഷെന്നയാള്‍ കുത്തേറ്റു മരിച്ചത്.ഷാപ്പിനു മുന്നില്‍ കുത്തേറ്റു വീണു കിടന്ന ഇദ്ദേഹത്തെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

പെയിന്റിംഗ് തൊഴിലാളിയായ സന്തോഷും പ്രതി രതീഷും തമ്മില്‍ ഷാപ്പില്‍വച്ചും ഇതിനു മുമ്പും വാക്കു തര്‍ക്കമുണ്ടായിരുന്നു.ഇതേ തുടര്‍ന്നുണ്ടായ കയ്യാങ്കളിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പ്രതി രതീഷിനെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.ഇയാള്‍ക്കൊപ്പം മറ്റു ചില സുഹൃത്തുക്കള്‍ കൂടി ക്യത്യത്തില്‍ ഉള്‍പ്പെട്ടതായാണ് സൂചന. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.,/p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

​ഗം​ഗാവലി പുഴയില്‍നിന്ന്‌ എൻജിൻ കണ്ടെത്തി;തിരച്ചിൽ നിർണായക ഘട്ടത്തില്‍

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ​ഗംഗാവലി നദിയില്‍നിന്ന്‌ ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി...

Popular this week