28.8 C
Kottayam
Thursday, June 4, 2026

അമിത വേഗത്തിലെത്തിയ ബൈക്ക് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; രക്ഷപെടാനായി ഓടിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മതിലില്‍ ഇടിച്ച് 16കാരന്‍ മരിച്ചു

Must read

വര്‍ക്കല: അമിത വേഗതയിലെത്തിയ ബൈക്ക് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം രക്ഷപെടാനായി ഓടിച്ചുപോകുന്നതിനിടെ മതിലിലിടിച്ചു കയറി 16 കാരന്‍ മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന 13 കാരന് ഗുരുതര പരിക്ക്. വര്‍ക്കല ശിവഗിരി ചെറുകുന്നം കണ്ണങ്കര വീട്ടില്‍ നൗഷാദിന്റെയും ശര്‍മിയുടെയും മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്. കിളിമാന്നൂരില്‍ പാരലല്‍ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരന്‍ അഹദ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം വ്യാഴം ഉച്ചക്ക് കിളിമാനൂര്‍ തട്ടത്തുമല ജമാ അത്തില്‍ നടക്കും.

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന നിഹാല്‍ മരിച്ച അബ്ദുല്‍ സമദിന്റെ മാതൃ സഹോദരിയുടെ മകനാണ്. ഗുരുതരമായി പരിക്കേറ്റ നിഹാലിനെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെറുകുന്നം കണ്ണങ്കര വീട്ടില്‍ ഹസ്സന്റെയും സല്‍മയുടെയും മകനാണ് നിഹാല്‍. വര്‍ക്കല ഗവണ്മെന്റ് മോഡല്‍ എച്ച്. എസ്. എസ്സിലെ വിദ്യാര്‍ത്ഥിയാണ്.

ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ശേഷമാണ് അപകടങ്ങള്‍ നടന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലമ്പലം ഭാഗത്തു നിന്നു അമിത വേഗതയില്‍ വര്‍ക്കല ഭാഗത്തേക്ക് വരുമ്പോള്‍ വടശ്ശേരിക്കോണം ജംഗ്ഷനില്‍ വച്ചാണ് ആദ്യ അപകടം നടന്നത്. മണമ്പൂര്‍ റോഡില്‍ നിന്നും വടശ്ശേരിക്കോണം ജംഗ്ഷനില്‍ സംസ്ഥാന പാതയിലേക്ക് ഓടിച്ചു കയറിയ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളും യാത്രക്കാരും താഴെ വീണെങ്കിലും യാത്രക്കാര്‍ക്കാര്‍ ക്കും കാര്യമായ പരിക്കുകള്‍ ഉണ്ടായില്ല. സ്‌കൂട്ടറും ബൈക്കും തകര്‍ന്നു പോയിരുന്നു. നാട്ടുകാര്‍ ഓടി കൂടുന്നതിനിടയില്‍ ബൈക്ക് യാത്രക്കാര്‍ തകര്‍ന്ന ബൈക്കില്‍ കയറി അമിത വേഗതയില്‍ ഓടിച്ചു രക്ഷപെടുകയായിരുന്നു. ഈ പോക്കില്‍ പാലച്ചിറ തടം ജംഗ്ഷന് സമീപം മതിലില്‍ ബൈക്ക് ഇടിച്ചു കയറിയാണ് അപകടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week