26കാരിയായ വനിത എസ്.ഐയെ വെടിവെച്ച് കൊന്ന ശേഷം സഹപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരിയായ എസ്ഐയെ വെടിവച്ചുകൊന്ന ശേഷം സഹപ്രവര്‍ത്തകനായ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ ദിപാന്‍ഷുവാണ് സഹപ്രവര്‍ത്തകയും എസ്ഐയുമായ പ്രീതിയെ വെടിവച്ചുകൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. പ്രതിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ എസ്ഐ ദിപാന്‍ഷുവിന്റെ മൃതദേഹം ഡല്‍ഹിയിലെ കര്‍ണാലിന് സമീപം കാറില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി ഒന്‍പതരോടെ രോഹിണി ഏരിയയിലുള്ള മെട്രോ സ്റ്റേഷില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രീതിയ്ക്ക് നേരെ വെടിവയ്പുണ്ടായത്. അക്രമി രോഹിണിയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തു. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രീതി മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ പട്പര്‍ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് പ്രീതി ജോലി ചെയ്തിരുന്നത്. രണ്ടുപേരും 2018 ബാച്ചിലെ സബ് ഇന്‍സ്പെക്ടറാണ്. ഹരിയാനയിലെ സോനപേട്ടിലാണ് സ്വദേശം. ഡല്‍ഹിയിലെ രോഹിണി നഗറില്‍ വാടകയ്ക്ക് താമിസിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News