28.8 C
Kottayam
Thursday, June 4, 2026

സുഭാഷ്‌ വാസുവിനും, ടി.പി. സെന്‍കുമാറിനുമെതിരെ എസ്എൻഡിപി യൂണിനുകൾ രംഗത്ത്

Must read

കൊല്ലം: എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചും അദ്ദേഹത്തിനെതിരേ ആരോപണങ്ങളുന്നയിച്ച സുഭാഷ്‌ വാസു, ടി.പി. സെന്‍കുമാര്‍ എന്നിവരെ വിമര്‍ശിച്ചും യോഗത്തിന്റെ ആസ്‌ഥാന ജില്ലയിലെ പത്ത്‌ യൂണിയനുകളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും രംഗത്ത്‌. സ്‌ഥാനമാനങ്ങള്‍ നേടിയ ശേഷം സമുദായത്തെ തള്ളിപ്പറഞ്ഞും ജനമധ്യത്തില്‍ കരിവാരിത്തേച്ചും കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ തുരത്തണമെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റ്‌ മോഹന്‍ ശങ്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എന്‍. രാജേന്ദ്രന്‍(കൊല്ലം), ഡോ. ജി. ജയദേവന്‍,അനില്‍കുമാര്‍(കുണ്ടറ), ബി.ബി. ഗോപകുമാര്‍, കെ. വിജയകുമാര്‍(ചാത്തന്നൂര്‍),കെ. സുശീലന്‍,എ. സോമരാജന്‍ (കരുനാഗപ്പള്ളി), ശ്രീകുമാര്‍, ഡോ. പി. കമലാസനന്‍(കുന്നത്തൂര്‍),ആദംകോട്‌ ഷാജി, ബിജു (പത്തനാപുരം), സതീഷ്‌ സത്യപാലന്‍, ജി. വിശ്വംഭരന്‍(കൊട്ടാരക്കര), ചന്ദ്രബോസ്‌, ശശാങ്കന്‍(കടയ്‌ക്കല്‍), ടി.കെ. സുന്ദരേശന്‍, ആര്‍.ഹരിദാസ്‌(പുനലൂര്‍), സഞ്‌ജയന്‍, കരയില്‍ അനീഷ്‌(ചവറ), എസ്‌.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍മാരായ പി. സുന്ദരന്‍, പച്ചയില്‍ സന്ദീപ്‌ എന്നിവരും പങ്കെടുത്തു.

മൈക്രോ ഫിനാന്‍സ്‌ വഴി വായ്‌പയെടുത്ത സംഘങ്ങള്‍ നിശ്‌ചിത സമയത്തു പണം തിരിച്ചടച്ചിട്ടും സുഭാഷ്‌ വാസു പ്രസിഡന്റായ മാവേലിക്കര യൂണിയന്‍ അതു ബാങ്കിലടയ്‌ക്കാതെ ചെലവഴിച്ചു. വ്യവസ്‌ഥകള്‍ക്കും യോഗ നിര്‍ദേശങ്ങള്‍ക്കും വിപരീതമായി വ്യക്‌തിപരമായ ആവശ്യങ്ങള്‍ക്ക്‌ തുക വിനിയോഗിച്ചു.
സംഘങ്ങളില്‍ നിന്ന്‌ വായ്‌പകള്‍ക്ക്‌ കൂടുതല്‍ പ്രോസസിങ്‌ ഫീസ്‌ ഈടാക്കി ദുര്‍വിനിയോഗം ചെയ്‌തു.

യൂണിയന്‍ ഓഫീസ്‌ നവീകരണത്തില്‍ ദര്‍ഘാസ്‌ നടപടികള്‍ സ്വീകരിക്കാതെ പ്രസിഡന്റ്‌ സുഭാഷ്‌ വാസു തന്റെ അനുയായിയായ കരാറുകാരന്‌ വന്‍ തുകയുടെ കരാര്‍ നല്‍കി, നോട്ട്‌ നിരോധന സമയത്ത്‌ യൂണിയന്റെ അക്കൗണ്ടിലൂടെ സുഭാഷ്‌ വാസുവും സെക്രട്ടറിയും കോടിക്കണക്കിന്‌ രൂപയുടെ കള്ളപ്പണം മാറ്റിയെടുത്തു. യൂണിയന്‍ വക ചാരുമ്മൂട്‌ ആശുപത്രിയും സ്വത്തുക്കളും അനധികൃതമായി ബാങ്കില്‍ പണയപ്പെടുത്തി തുക മുഴുവനായി അപഹരിച്ചു തുടങ്ങിയ ആരോപണങ്ങളാണു മോഹന്‍ ശങ്കര്‍ ഉന്നയിച്ചത്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week