KeralaNews

കേരളത്തിലെ കോണ്‍ഗ്രസില്‍ പുരുഷമേധാവിത്വം; വനിതകള്‍ക്ക് പരിഗണനയില്ലെന്ന് ഷമ മുഹമ്മദ്

കണ്ണൂര്‍: കേരളത്തിലെ കോണ്‍ഗ്രസില്‍ പുരുഷ മേധാവിത്വം കൂടുതല്‍ ആണെന്നും താന്‍ അത് അനുഭവിച്ചത് കൊണ്ടാണ് പറയുന്നതെന്നും എഐസിസി വക്താവും മലയാളിയുമായ ഷമ മുഹമ്മദ്. ഇത്രയധികം സ്ത്രീകള്‍ ഉള്ള സംസ്ഥാനമാണ് കേരളം. യുപിയിലും രാജസ്ഥാനിലും എല്ലാം മുമ്പിലിരിക്കും സ്ത്രീകള്‍. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിപാടിയില്‍ ഒരു സ്ത്രീ മുന്നിലിരുന്ന് നിങ്ങള്‍ കാണുമോയെന്ന് ഷമ ചോദിക്കുന്നു.

‘ഞാനാണ് കേരളത്തില്‍ നിന്നുള്ള ഒരേയൊരു ദേശീയ വക്താവ്. ആദ്യമായാണ് ഒരു സ്ത്രീ ആകുന്നത്. പക്ഷെ പുരുഷനായിരുന്നു ഇവിടേക്ക് വന്നിരുന്നതെങ്കില്‍ സ്ഥിതിഗതികള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. എഐസിസി വരുന്നുണ്ടെന്ന് പറയും. പക്ഷെ ഇവിടെ അവര്‍ക്ക് ഞാനെന്ന് എഐസിസിക്കാരിയൊന്നുമില്ല. ഒരു സാധാരണക്കാരി മാത്രം’. – ഷമ പറഞ്ഞു.

‘കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ്. അതേസമയം ഇത്തരം നിലപാടുകളില്‍ മാറ്റം വരുന്നുണ്ട്. ഇപ്പോള്‍ മാറ്റമുണ്ട്. മുതിര്‍ന്ന നേതാക്കളുടെ നല്ല പിന്തുണയുണ്ട്. പക്ഷെ സംവരണം നടപ്പിലാക്കണം. കേന്ദ്രസര്‍ക്കാരിന് നിയമം പാസ്സാക്കാം. എന്നാല്‍ മോദിസര്‍ക്കാര്‍ അത് ചെയ്യുന്നില്ല.

33 ശതമാനം വനിതാ സംവരണം വേണമെന്നതാണ് കോണ്‍ഗ്രസ്സ് നയം. കോണ്‍ഗ്രസ്സിന് വേണമെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ നടപ്പിലാക്കാം. മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന പോലും കേരളത്തിലെ രാഷ്ട്രീയത്തില്‍ വനിതകള്‍ക്കില്ല.’- ഷമ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button