28.8 C
Kottayam
Thursday, June 4, 2026

കത്തോലിക്ക സഭ വീണ്ടും പ്രതിരോധത്തില്‍; ഫ്രാങ്കോ മുളക്കലിന് പിന്നാലെ ലൈംഗികാതിക്രമ കേസില്‍ കുടുങ്ങി മറ്റൊരു ബിഷപ്പ്

Must read

കോട്ടയം: കത്തോലിക്ക സഭയുടെ കഷ്ടകാലം വിട്ടുമാറുന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗീകാതിക്രമ കേസിന്റെ ചൂടാറും മുമ്പേ സഭയിലെ മറ്റൊരു ബിഷപ്പിനെരിതെ ലൈംഗീകാതിക്രമവും അഴിമതി ആരോപണവും. മൈസൂര്‍ ബിഷപ്പ് കെ.എ വില്യമിനിനെതിരെയാണ് 37 പുരോഹിതന്മാര്‍ അഴിമതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ബിഷപ്പ് വില്യമിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പുരോഹിതര്‍ മാര്‍പ്പാപ്പയ്ക്ക് പരാതി അയച്ചിട്ടുണ്ട്.
ബിഷപ്പ് വില്യമും മറ്റൊരു പുരോഹിതനും ചേര്‍ന്ന് തനിക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന് ഒരു യുവതി നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അസോസിയേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കാത്തോലിക്സ് മൈസൂര്‍ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ ആരോപണങ്ങള്‍ അടങ്ങിയ വീഡിയോയും പോലീസിന് നല്‍കിയിട്ടുണ്ട്.

2017ല്‍ സഭയുടെ ഫാമിലി കമ്മീഷനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തനിക്ക് വില്യമിന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് യുവതിയുടെ ആരോപണം. മറ്റൊരു വൈദികനായ ലെസ്ലി മോറിസ് തന്നോട് ലൈംഗികമായി വഴങ്ങണമെന്നും അല്ലെങ്കില്‍ ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്നും പറഞ്ഞു. ഇതിനെ തുടര്‍ന്ന് താന്‍ 2018ല്‍ രാജിവെക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. പുതിയ ജോലി സ്ഥലത്തും തനിക്കെതിരെ ഭീഷണിയുമായി ബിഷപ്പിന്റെ ആളുകള്‍ ഉണ്ടെന്നും യുവതി പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ്, ഫണ്ട് വകമാറ്റല്‍ ആരോപണങ്ങളും വില്യമിനെതിരെയുണ്ട്. സഭയുടെ ഫണ്ട് ബിഷപ്പും കൂട്ടരും ചേര്‍ന്ന് വകമാറ്റി. സഭയുടെ സ്ഥാപനങ്ങളില്‍ നിയമനത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് വന്‍തുക കോഴയായി വാങ്ങാറുണ്ട്. കാര്‍ വാങ്ങുയും പിന്നീട് മറ്റൊരു യുവതിയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. ബിനാമി പേരില്‍ നിരവധി സ്വത്തുവകകള്‍ സ്വന്തമാക്കിയെന്നും ഭാര്യയും മക്കളും ഉണ്ടെന്നും മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നുമാണ് ബിഷപ്പ് വില്യമിനെതിരെ ഉയരുന്ന ആരോപണങ്ങള്‍. അതേ സമയം തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് ബിഷപ്പ് വില്യം പറഞ്ഞു. ചിലരുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ബിഷപ്പ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week