28.1 C
Kottayam
Sunday, June 7, 2026

പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ തന്നെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ രചനയെയും,ഹണി റോസിനെയും കസേരയിലിരുത്തി, പുറകിൽ ദാറ്റ്സ് ഹൗ വീ ആർ എന്ന മട്ടിൽ ഒരു ഇരുത്തൽ നാടകം! രേവതി സമ്പത്ത്

Must read

അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. ഉദ്ഘാടന ചടങ്ങിനുശേഷം സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു. വേദിയിൽ ഇരിക്കുന്ന ആണുങ്ങളും അരികിൽ മാറി നിൽക്കുന്ന പെണ്ണുങ്ങളുമായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെ ചിലർ ഈ ചിത്രത്തെ ചോദ്യം ചെയ്തിരുന്നു. ചർച്ചകൾക്ക് മറുപടിയുമായി നടിയും എഎംഎംഎ എക്സിക്യൂട്ടീവ് അംഗവുമായ രചന നാരായണൻ കുട്ടി രംഗത്ത് എത്തിയിരുന്നു. ആരാണ് പാർവതി എന്ന മറുചോദ്യമാണ് രചന ആരാഞ്ഞത്. ഇതിനെതിരെ നിലപാട് അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും ഡബ്ലുസിസി അംഗവുമായ രേവതി സമ്പത്ത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

രചന നാരായണൻകുട്ടിയുടെ “ആരാണ് പാർവതി “എന്ന ചോദ്യം നമ്മെ എന്തിനാണ് ഇത്ര അതിശയപ്പെടുത്തുന്നത്. രചനയ്ക്ക് അത് എങ്ങനെ അറിയാനാണ്. രചനക്ക് മാത്രമല്ല, എ.എം.എം.എ എന്ന ‘നാടക’സംഘത്തിന് മുഴുവനായി തന്നെ ഈ ചോദ്യം ഉണ്ടാകും. നിലപാടുള്ള സ്ത്രീയാണ് പാർവതി, അതായത് രചന അടങ്ങുന്ന ആ സംഘടനയിൽ പലർക്കും ഇല്ലാത്ത ഒന്ന്.സംഘടനിയിലുള്ളവർക്ക് ഇല്ലാത്തൊന്നായ ഈ നിലപാട് എന്നത് ഇവരിൽ നിന്നുമൊക്കെ വളരെ വിദൂരമായി നിലനിൽക്കുന്ന ഒരു ഗോളം മാത്രമാണ്. സിനിമയിലെ പുരുഷാധിപത്യം എന്തോ അനുഗ്രഹമായി കാണുന്ന ഈ എ.എം.എം.എയിലെ കളിപ്പാവകൾക്കൊന്നും ജന്മത്ത് പാർവതിയടക്കം ശബ്ദം ഉയർത്തുന്ന ഒരു സ്ത്രീയെയും മനസിലാകാൻ പോകുന്നില്ല, മനസിലായാൽ തന്നെ പ്രത്യക്ഷത്തിൽ മനസിലായില്ല എന്ന മുഖംമൂടി അണിയുകയും ചെയ്യും നിങ്ങൾ. എ.എം.എം.എക്കാർ അസ്വസ്ഥരാകാൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. എക്കാലവും അടിച്ചമർത്തൽ ആഘോഷമാക്കി പോകാം എന്ന് കരുതിയ അധികാര അസത്തുകൾക്ക് നേരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും നിങ്ങൾ ഭയപ്പെടുന്നു.

ഒരിക്കലും വീഴാതിരിക്കാനാണ് ഞങ്ങളുടെ ശ്രമം എന്നൊക്കെ രചന പറയുമ്പോൾ,ആ ശ്രമം തന്നെ നിങ്ങൾക്ക് എടുക്കേണ്ടി വരുന്നതിന്റെ കാരണം എന്ത് കൊണ്ട് എന്ന് കൂടൊന്ന് ചിന്തിച്ചാൽ മതി. പേടിക്കണ്ട,വൈകാതെ മുഴുവനായി പൊളിഞ്ഞു വീണോളും. പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ തന്നെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ രചനയെയും,ഹണി റോസിനെയും കസേരയിലിരുത്തി, പുറകിൽ ദാറ്റ്സ് ഹൗ വീ ആർ എന്ന മട്ടിൽ ഒരു ഇരുത്തൽ നാടകം പുറത്തിറക്കിയില്ലേ,ആ കാട്ടിക്കൂട്ടലിൽ തന്നെയുണ്ട് പാർവതി എന്ന ആശയം. നാണം ഇല്ലേ എ.എം.എം.എ എന്ന് ചോദിച്ചാൽ നാണം തന്നെ നാണംകെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week