25.5 C
Kottayam
Friday, September 27, 2024

കുട്ടിക്ക് പേരിടുന്നതിൽ തര്‍ക്കിച്ച് മാതാപിതാക്കള്‍;ഒടുവിൽ ട്വിസ്റ്റ്,പേര് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

Must read

കൊച്ചി : മാതാപിതാക്കള്‍ തമ്മിലെ തര്‍ക്കത്തിനിടെ കുട്ടിക്ക് പേര് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. ‘രാജ്യത്തിന്റെ രക്ഷകര്‍ത്താവ്’ എന്ന അധികാരമുപയോഗിച്ചാണ് ഹൈക്കോടതിയുടെ നടപടി. പേരിന്റെ അഭാവം കുട്ടിയുടെ ഭാവിയെയും ക്ഷേമത്തെയും ബാധിക്കരുതെന്ന് നിരീക്ഷിച്ചാണ് തീരുമാനം.

മാതാപിതാക്കളുടെ അവകാശങ്ങള്‍ക്കല്ല, കുട്ടിയുടെ ക്ഷേമത്തിനാണ് മുന്‍തൂക്കമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാലാണ് പേര് തിരഞ്ഞെടുത്തത്. പേര് തിരഞ്ഞെടുക്കുമ്പോള്‍ കുട്ടിയുടെ ക്ഷേമം, സാംസ്‌കാരിക പരിഗണന, മാതാപിതാക്കളുടെ താല്‍പ്പര്യങ്ങള്‍, സാമൂഹിക മാനദണ്ഡങ്ങള്‍ തുടങ്ങിയവ പരിഗണിക്കാം. കുട്ടിയുടെ ക്ഷേമമാണ് പരമമായ ലക്ഷ്യം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കുട്ടിക്ക് പേര് നല്‍കുന്ന ചുമതല ഏറ്റെടുക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ജനന സര്‍ട്ടിഫിക്കറ്റില്‍ കുഞ്ഞിന് പേര് നല്‍കിയിരുന്നില്ല. വിദ്യാഭ്യാസ കാലത്തിന്റെ തുടക്കത്തില്‍ പേര് നല്‍കാന്‍ നിര്‍ബന്ധിതമായി. പേരില്ലാതെ സ്‌കൂളില്‍ ചേര്‍ക്കാനാവില്ല എന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ നിലപാട്. പുണ്യ നായര്‍ എന്ന പേര് നല്‍കാനായിരുന്നു അമ്മയുടെ തീരുമാനം. പദ്മ നായര്‍ എന്ന പേര് നല്‍കണമെന്ന് കുട്ടിയുടെ അച്ഛനും നിലപാട് എടുത്തു. മാതാപിതാക്കള്‍ തമ്മില്‍ യോജിച്ച തീരുമാനത്തിലെത്താന്‍ തുടക്കം മുതല്‍ കഴിഞ്ഞില്ല.

അനുകൂല തീരുമാനമെടുക്കാന്‍ കുട്ടിയുടെ അച്ഛന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ കുടുംബ കോടതിയെ സമീപിച്ചു. ആലുവ മുനിസിപ്പാലിറ്റിയിലെത്തി ജനന സര്‍ട്ടിഫിക്കറ്റ് നേടാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നായിരുന്നു കുടുംബ കോടതിയുടെ നിര്‍ദ്ദേശം.

കുട്ടിക്ക് പേര് നല്‍കണമെന്ന് മാതാപിതാക്കള്‍ക്ക് തര്‍ക്കമില്ല. ജനന സര്‍ട്ടിഫിക്കറ്റില്‍ എന്ത് പേര് നല്‍കുമെന്ന കാര്യത്തില്‍ മാത്രമാണ് എതിര്‍പ്പ്. പേര് കുട്ടിയുടെ ഐഡന്റിറ്റിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയുടെ രക്ഷിതാവാണ് പേരിനായി അപേക്ഷ നല്‍കേണ്ടത്. ഇത് അമ്മയോ അച്ഛനോ ആകാം. എന്നാല്‍ ഇരുവരും ഹാജരാകണമെന്ന് നിയമം നിര്‍ബന്ധിക്കുന്നില്ല. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും പേര് തിരുത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള നടപടിക്രമങ്ങള്‍ പിന്നീട് ആരംഭിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കുട്ടി അമ്മയുടെ സംരക്ഷണയിലാണ് വളരുന്നത്. അതിനാല്‍ അമ്മ നിര്‍ദ്ദേശിക്കുന്ന പേരിന് അര്‍ഹമായ പ്രാധാന്യം നല്‍കണം. കുട്ടിയുടെ പിതൃത്വത്തിലും തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ അച്ഛന്റെ പേര് കൂടി ചേര്‍ക്കാം. അമ്മ നിര്‍ദ്ദേശിച്ച പുണ്യ എന്ന പേരിനൊപ്പം അച്ഛന്റെ ബാലഗംഗാധരന്‍ നായര്‍ എന്ന പേര് കൂടി കോടതി നിര്‍ദ്ദേശിച്ചു. കുട്ടിയുടെ പേര് പുണ്യ ബി നായര്‍ എന്നാക്കണമെന്ന അമ്മയുടെ നിര്‍ദ്ദേശം കോടതി അംഗീകരിച്ചു. തുടര്‍ന്ന് ആലുവ നഗരസഭാ ജനന മരണ രജിസ്ട്രാറെ സമീപിച്ച് അപേക്ഷ നല്‍കാനും നിര്‍ദ്ദേശിച്ചു. മാതാപിതാക്കളുടെ സാന്നിധ്യമോ, സമ്മതമോ ഇല്ലാതെ പേര് രജിസ്റ്റര്‍ ചെയ്യാനും രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week