24.5 C
Kottayam
Friday, June 5, 2026

‘മണ്ണൊക്കെ ലൂസാണ്, ഇവിടങ്ങളില്‍ വാഴ നട്ടാല്‍ പോലും പച്ച പിടിക്കില്ല’; സതീശനെ പരിഹസിച്ച് അന്‍വര്‍, ‘ഭേദം ചെന്നിത്തല’

Must read

തിരുകേരളത്തിലെ തൊണ്ണൂറ് ശതമാനം മണ്ണും ലൂസ് ആണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമര്‍ശത്തെ പരിഹസിച്ച് പിവി അന്‍വര്‍ എംഎല്‍എ. സതീശനെക്കാള്‍ ഭേദം മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നെന്നും അന്‍വര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട മണ്ഡലങ്ങളുടെ പേര് സഹിതമാണ് അന്‍വറിന്റെ പരിഹാസം.

അന്‍വര്‍ പറഞ്ഞത്: ”ചില ഇടങ്ങളില്‍ മണ്ണൊക്കെ തീരെ ലൂസാണ്. അവിടങ്ങളില്‍ വാഴ നട്ടാല്‍ പോലും പച്ച പിടിക്കില്ല. ‘തൃത്താല, വടക്കാഞ്ചേരി, അഴീക്കോട്, അരുവിക്കര.”

ഇന്ന് നിയമസഭയിലാണ് തൊണ്ണൂറ് ശതമാനം മണ്ണും ലൂസ് ആണെന്ന പരാമര്‍ശം വി.ഡി സതീശന്‍ നടത്തിയത്.

- Advertisement -

”കേരളത്തിലെ 90 ശതമാനം മണ്ണും ലൂസാണ്. ആ സൈറ്റ് സ്റ്റഡി നടത്താതെ എത്ര അടി താഴ്ചയില്‍ അതിന്റെ അടിത്തറ വേണം എത്ര അടി ഉയരത്തില്‍ നിക്കണം, അല്ലെങ്കില്‍ ഇത് മറിഞ്ഞു വീഴും. ട്രെയിന്‍ പോകുമ്പോള്‍ മറിഞ്ഞു വീഴും. അതിനെ പാറയും സിമന്റും മണ്ണും ഉപയോഗിച്ച് ഉറപ്പിച്ചു നിര്‍ത്തണം.”- സതീശന്‍ പറഞ്ഞു.

- Advertisement -

സതീശന്റെ പരാമര്‍ശത്തെ ട്രോളി സോഷ്യല്‍മീഡിയയും രംഗത്തെത്തി.

പ്രതികരണങ്ങളില്‍ ചിലത്: ”ബഹുമാനപ്പെട്ട ഒരു കസേരയിലാണ് താങ്കള്‍ ഇരിക്കുന്നത്. അവിടെയിരിക്കുന്നത് പോഴന്മാരല്ല എന്നതും മനസ്സിലാക്കുക. ഉദ്ദേശശുദ്ധിയോടെയാണ് താങ്കള്‍ സംസാരിക്കുന്നതെങ്കിലും പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തിന് ചേര്‍ന്ന രീതിയില്‍ സഗൗരവത്തോടെ കാമ്പോടെ സംസാരിക്കുക. ഇത് ബാലവാടി സ്‌കൂള്‍ അല്ലെന്ന ബോധ്യത്തോടെ.” ”ഭയങ്കര വിവരമുള്ള ആളാ നമ്മുടെ പ്രതിപക്ഷ നേതാവ്. അല്ല പ്രതിപക്ഷ നേതാവേ ഈ മരുഭൂമിയിലൂടെ പോകുന്ന ട്രെയിന്‍ താഴ്ന്ന് പോയത് എവിടെ കേട്ടില്ലല്ലൊ. എന്തിനാ നേതാവേ സ്വയം പരിഹാസ്യനാക്കുന്നത്.” ”കേരളത്തില്‍ 90% ലൂസായ മണ്ണായത് കൊണ്ട് സ്പീഡില്‍ പോകുമ്പോ ട്രെയിന്‍ മറിഞ്ഞു വീഴും..അത് കൊണ്ട് കെറെയില്‍ വേണ്ടെന്ന് വി.ഡി കൊസ്‌തേപ്പ്.” ”ഇത്രയും നാള്‍ ട്രെയിന്‍ പോയത് ശൂന്യാകാശത്തില്‍ കൂടിയാണോ. ഈ വിദ്വാന് ചെറിയ ലുസുണ്ടൊയെന്ന സംശയമുണ്ട്.” ”ട്രെയിന്‍ മറിഞ്ഞ് വീഴുമെന്ന സത്യം ഉറക്കെ വിളിച്ച് പറഞ്ഞ പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങള്‍. ഇത്രയും ബുദ്ധി നിങ്ങള്‍ക്കുണ്ടോ കമ്മികളെ. ഞങ്ങടെ പ്രതിപക്ഷ നേതാവിന്റെ ശരീരം മുഴുവന്‍ തലച്ചോറാണ്.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week