25.6 C
Kottayam
Thursday, June 4, 2026

പെണ്ണാണോടി നീ എന്ന് ചോദിച്ച് ഒരു സ്ത്രീ ട്രെയിനില്‍ വെച്ച് പിടിച്ച് തള്ളി; ദുരനുഭവം പങ്കുവെച്ച് നിഷ സാരംഗ്

Must read

ഫ്‌ളവേഴ്‌സ് ടി.വിയിലെ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ നീലുവും ബാലുവും ലച്ചുവും മുടിയനും ശിവയും കേശുവുമൊക്കെ മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഇപ്പോള്‍. നടിയായും സഹനടിയായും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന നിഷ സാരംഗ് ആണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലുവായി എത്തുന്നത്. ഇപ്പോള്‍ താന്‍ അഭിനയരംഗത്തേക്ക് എത്തിയതിനെ കുറിച്ചും ഉപ്പും മുളകിലെ നീലു എന്ന കഥാപാത്രത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നിഷ. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഷ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

നീലുവിനെപ്പോലെയുള്ള ഭാര്യയെ കിട്ടിയാല്‍ നന്നായിരുന്നു എന്ന തരത്തിലുള്ള കമന്റുകള്‍ കാണാറുണ്ട്. നീലു അങ്ങേയറ്റം ക്ഷമിക്കുന്നയാളാണ്. ക്ഷമയുടെ നെല്ലിപ്പലകയും പിന്നിടുമ്പോളാണ് ദേഷ്യപ്പെടുന്നത്. വീട്ടില്‍ ചില കാര്യങ്ങള്‍ക്കൊക്കെ ദേഷ്യപ്പെടാറുണ്ട്. വീട്ടില്‍ ചില ചിട്ടവട്ടങ്ങളുണ്ട്. അത്തരം കാര്യങ്ങളില്‍ ഞാന്‍ കുറച്ച് പഴഞ്ചനാണ്. കുടുംബ പ്രേക്ഷകര്‍ എല്ലാം വീട്ടമ്മ എന്ന സ്ഥാനമാണ് എനിക്ക് നല്‍കിയിട്ടുള്ളത്. അഭിമാനിക്കാന്‍ പറ്റുന്ന കാര്യമാണിത്. നടി എന്നതിനും അപ്പുറത്ത് അവരുടെ വീട്ടിലെ ഒരംഗമായാണ് കാണുന്നത്.

എന്റെ ചങ്ക് റയാനാണ്. എല്ലാവര്‍ക്കും സ്വന്തം രക്തത്തോടായിരിക്കുമല്ലോ കൂടുതല്‍ താല്‍പര്യം. പാറുക്കുട്ടിയോടാണ് താല്‍പര്യമെന്ന് പറഞ്ഞാല്‍ അത് ഉപ്പും മുളകിന്റെ പ്രമോഷനാണെന്ന് പറയും. റയാന്‍ ബേബിക്ക് എന്തെങ്കിലും പറ്റിയാല്‍ വല്ലാതാവും. റയാന്‍ വന്നതോടെ മക്കളുടെ കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നത് കുറഞ്ഞു. എപ്പോഴും റയാന്റെ കാര്യങ്ങളാണ് ചോദിക്കുന്നത്. അമ്മയില്‍ നിന്നും അമ്മൂമ്മയിലേക്ക് മാറിയപ്പോള്‍ ഉത്തരവാദിത്തം കൂടി. ലച്ചുവിന്റെ കല്യാണം ചിഞ്ചുവിന്റേയും ചിന്നുവിന്റേയും പോലെയാണ്. എല്ലാ മക്കളേയും ഒരുപാടിഷ്ടമാണ്. അവരെല്ലാം എന്നെ ഏറെയിഷ്ടപ്പെടുന്നവരാണ്.

കെ.കെ രാജീവിന്റെ ഒരു സീരിയില്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു സംഭവമുണ്ടായി. പെണ്ണാണോടി നീ എന്ന് ചോദിച്ച് ഒരു സ്ത്രീ ട്രെയിനില്‍ വെച്ച് പിടിച്ച് തള്ളുകയായിരുന്നു. എപ്പോഴും ബഹളമുള്ള ജീവിതമൊന്നും എനിക്കിഷ്ടമില്ല. ജീവിക്കാനായുള്ള നെട്ടോട്ടമൊക്കെ അത്ര താല്‍പര്യമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

Popular this week