25.5 C
Kottayam
Friday, September 27, 2024

ഓരോ നാലു മാസവും പുതിയ വകഭേദം; യൂറോപ്പില്‍ പുതിയ കൊവിഡ് തരംഗം

Must read

ന്യൂയോര്‍ക്ക്: ഓരോ നാലു മാസത്തിനും പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നതിനാല്‍ കോവിഡ് യൂറോപ്പിലും ഏഷ്യയിലും കടുത്ത ഭീഷണി ഉയര്‍ത്തുകയാണെന്ന് യുഎന്‍ മുന്നറിയിപ്പ്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആണ് കോവിഡിന്റെ പുതിയ തരംഗത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

എല്ലായിടത്തും എല്ലാ വ്യക്തികള്‍ക്കും വാക്‌സിനുകള്‍ എത്തിക്കാന്‍ സര്‍ക്കാരുകളും മരുന്നു കന്പനികളും കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരോ ദിവസവും 15 ലക്ഷം കോവിഡ് കേസുകളാണ് ലോകമെന്പാടുമായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഏഷ്യയുടെ ചില ഭാഗങ്ങളില്‍കോവിഡ് സ്‌ഫോടനങ്ങള്‍ തുടരുകയാണ്. അതേസമയം, യൂറോപ്പില്‍ ഉടനീളം പുതിയ തരംഗമാണ് കാണുന്നത്. ചില രാജ്യങ്ങളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ മരണ നിരക്കും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. കൊവിഡിന്റെ വ്യാപന ശേഷി എത്രത്തോളം വേഗമുള്ളതാകാമെന്നതിന്റെ സൂചനയാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ വരവ്. മുന്‍ നിര രാജ്യങ്ങള്‍ രണ്ടാം ബൂസ്റ്റര്‍ ഡോസിനായി ഒരുങ്ങുന്‌പോള്‍ മനുഷ്യരാശിയുടെ മൂന്നിലൊന്ന് ഇനിയും ഒറ്റ വാക്‌സിന്‍ പോലും എടുക്കാതെ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത വകഭേദം എപ്പോള്‍ എന്ന ചോദ്യം മാത്രമാണ് ലോകത്തിനു മുന്നില്‍ ശേഷിക്കുന്നത്. സന്പന്ന രാജ്യങ്ങളില്‍ മാത്രമല്ല ലോകത്തിന്റെ എല്ലാ കോണിലേക്കും വാക്‌സിന്‍ എത്തേണ്ടതുണ്ട്. ഇംഗ്ലണ്ടില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ രൂപം മുന്‍ വൈറസുകളേക്കള്‍ വ്യാപനശേഷി കൂടുതലുള്ളവയാണെന്നാണ് കാണുന്നത്. ജനുവരി 19ന് യുകെയില്‍ XE വകഭേദം (BA.1 -BA.2) ആദ്യമായി കണ്ടെത്തി.

രാജ്യതലത്തില്‍, ഏറ്റവും കൂടുതല്‍ പ്രതിവാര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ദക്ഷിണ കൊറിയയില്‍ നിന്നാണ് (20,58,375 പുതിയ കേസുകള്‍; 16 ശതമാനം കുറവ്), ജര്‍മനി (13,71,270 പുതിയ കേസുകള്‍; 13 ശതമാനം കുറവ്), ഫ്രാന്‍സ് (9,59,084 പുതിയ കേസുകള്‍; 13 ശതമാനം വര്‍ധന), വിയറ്റ്‌നാം (7,96,725 പുതിയ കേസുകള്‍; 29 ശതമാനം കുറവ്), ഇറ്റലി (4,86,695 പുതിയ കേസുകള്‍; 3 ശതമാനം ഇടിവ്). ഏപ്രില്‍ മൂന്നു വരെ, ആഗോളതലത്തില്‍ ഇതുവരെ 489 ദശലക്ഷത്തിലധികം കേസുകളും 60 ലക്ഷത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week