24.4 C
Kottayam
Sunday, September 29, 2024

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിൽ ; ആറ് ഷട്ടറുകള്‍ ഉയര്‍ത്തി

Must read

കുമളി:മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ രാത്രി തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം മുഖവിലയ്ക്ക് എടുക്കാതെ തമിഴ്നാട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതിന് പിന്നാലെ നാലു ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ ആറു ഷട്ടറുകളാണ് മുപ്പത് സെന്റിമീറ്റർ വീതം ഉയർത്തിയിരിക്കുന്നത്.

നേരത്തെ രണ്ടു ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീട് ചൊവ്വാഴ്ച രാത്രി ഒൻപതുമണിക്ക് ശേഷം നാലു ഷട്ടറുകൾ കൂടി ഉയർത്തുകയായിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുകയും അതേത്തുടർന്ന് നീരൊഴുക്ക് ശക്തമാവുകയും ചെയ്തതോടെയാണ് ജലനിരപ്പ് ഉയർന്നത്.

ചൊവ്വാഴ്ച പുലർച്ചെയാണ് ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്തുകയും ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുകയും ചെയ്തത്. അതിനു ശേഷം മഴ കുറയുകയും നീരൊഴുക്ക് കുറയുകയും ചെയ്തു. ഇതിനു പിന്നാലെ ഘട്ടം ഘട്ടമായി തമിഴ്നാട് ഷട്ടർ താഴ്ത്തുകയും ചെയ്തു.

എന്നാൽ ജലനിരപ്പ് പിന്നീട് 141.95 അടിയിലേക്ക് എത്തി. ഇതോടെ തുറന്നുവെച്ച ഷട്ടറുകളുടെ എണ്ണം രണ്ടാക്കി ചുരുക്കി. 30 സെന്റിമീറ്റർ മാത്രം ഷട്ടർ ഉയർത്തി ഏകദേശം 500 ഘനയടി വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിയിരുന്നുള്ളൂ.

അതിനു ശേഷമാണ് വീണ്ടും വൃഷ്ടി പ്രദേശത്ത് മഴ പെയ്തത്. ഇതോടെ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് 142 അടിക്കു മുകളിൽ എത്തിയതോടെ, ഒഴുകിയെത്തുന്ന അത്രയും വെള്ളം തമിഴ്നാട് പുറത്തേക്ക് ഒഴുക്കുകയായിരുന്നു.

രാത്രികാലത്ത് ഷട്ടർ തുറന്നാൽ കേരളത്തിന് മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ പരിമിതികൾ ഉണ്ടാകുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ചൊവ്വാഴ്ച വൈകിട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിനാൽ രാത്രികാലങ്ങളിൽ ഷട്ടറുകൾ തുറക്കരുതെന്ന് തമിഴ്നാട് സർക്കാരിനും മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കും മുൻപിൽ വെക്കുമെന്നും റോഷി പറഞ്ഞിരുന്നു.

എന്നാൽ മണിക്കൂറുകൾക്കു ശേഷം രാത്രിയിൽ തമിഴ്നാട് ഷട്ടർ ഉയർത്തുകയായിരുന്നു. പെരിയാറിൽ നിലവിൽ ജലനിരപ്പ് കുറവാണ്. അതുകൊണ്ടുതന്നെ തീരങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുകയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്താൽ വീണ്ടും ഷട്ടറുകൾ ഉയർത്തേണ്ടി വന്നേക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week