KeralaNews

എല്ലാവരും ഞങ്ങളെ ഒറ്റപ്പെടുത്തി; കോട്ടയത്ത് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടിയ വീട്ടമ്മയുടെ മൊഴി പുറത്ത്

കോട്ടയം: പന്ത്രണ്ടു വയസുകാരി മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി പോലീസിന് നല്‍കിയ മൊഴി പുറത്ത്. വിദേശത്ത് ജോലി ചെയ്യുന്ന കണ്ടത്തില്‍ ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഭര്‍തൃവീട്ടുകാരുമായി അകന്നു കഴിയുന്നതിനാല്‍ അമ്മയും മകളും തനിച്ചായിരുന്നു താമസം. എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തിയെന്നും അതിനാലാണ് മകളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നുമാന് ലൈജ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, ഇവര്‍ക്ക് മാനസികവിഭ്രാന്തിയുള്ളതായാണ് പോലീസ് നല്‍കുന്ന സൂചന. ഇവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെ നാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മകളെ ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മാതാവും ഉറക്കഗുളിക കഴിച്ചു. പിന്നീടാണ് ഇവര്‍ കിണറ്റില്‍ ചാടിയത്.

വീഴ്ചയില്‍ പരിക്കേറ്റ മാതാവ് കിണറ്റിനുള്ളില്‍ കിടന്ന് ബഹളംവച്ചതോടെയാണ് പരിസരവാസികള്‍ വിവരമറിഞ്ഞത്. പിന്നീട് നാട്ടുകാര്‍ കരയ്ക്ക് കയറ്റിയതോടെ മകളെ കൊലപ്പെടുത്തിയ വിവരം ഇവര്‍ പറഞ്ഞു. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button