25.5 C
Kottayam
Friday, September 27, 2024

ഇന്നു മുതൽ നിയന്ത്രണങ്ങൾ കടുപ്പിയ്ക്കും, ടി.പി.ആർ18 കടന്നാൽ ട്രിപ്പിൾ ലോക്ക് ഡൗൺ

Must read

തിരുവനന്തപുരം: കോവിഡ്‌ ഭീഷണിക്ക്‌ അയവില്ലാത്ത സാഹചര്യത്തില്‍ ലോക്ക്‌ഡൗണ്‍ മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനം. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ (ടി.പി.ആര്‍) 18-ല്‍ കൂടുതലുള്ള തദ്ദേശ ഭരണ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍. മറ്റു സ്‌ഥലങ്ങളില്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്ബൂര്‍ണ ലോക്ക്‌ഡൗണ്‍ ഒരാഴ്‌ച കൂടി തുടരുമെന്നും അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സംസ്‌ഥാനത്തു ജൂണ്‍ 12-നു ശേഷം ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്‌ഥിരീകരിച്ച ദിവസമായിരുന്നു ഇന്നലെ. ടി.പി.ആര്‍. പത്തിനു മുകളിലുള്ള വിരലിലെണ്ണാവുന്ന സംസ്‌ഥാനങ്ങളുടെ പട്ടികയിലാണു കേരളം.

ഇതു കണക്കിലെടുത്താണു മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കുന്നത്‌. പുതുക്കിയ നിയന്ത്രണങ്ങള്‍ ഇന്നു നിലവില്‍ വരും.
കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി ടി.പി.ആര്‍. ആറു ശതമാനത്തില്‍ താഴെയുള്ള (എ വിഭാഗം) 165 പ്രദേശങ്ങളുണ്ട്‌. ആറിനും പന്ത്രണ്ടിനുമിടയിലുള്ള ബി വിഭാഗത്തില്‍ 473 തദ്ദേശ പ്രദേശങ്ങളാണുള്ളത്‌. പന്ത്രണ്ടിനും പതിനെട്ടിനും ഇടയില്‍ ടി.പി.ആറുള്ള 316 പ്രദേശങ്ങളുണ്ട്‌ (സി വിഭാഗം). 18 ശതമാനത്തിനു മുകളിലുള്ള 80 പ്രദേശങ്ങളിലാണ്‌ ഇന്നു മുതല്‍ ഒരാഴ്‌ചത്തേക്കു ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്‌. ബി വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ അനുവദിക്കും.സംസ്‌ഥാനത്ത്‌ 29.75 വരെയെത്തിയ ടി.പി.ആര്‍. പത്തു ശതമാനം വരെ കുറഞ്ഞെങ്കിലും അതില്‍നിന്നു താഴേക്കു വരുന്നില്ല. ഒരാഴ്‌ചയായി രോഗികളുടെ എണ്ണം കാര്യമായി കുറയുന്നുമില്ല.

മൃതദേഹം വീട്ടിലെത്തിക്കാന്‍ അനുമതി; ജപ്‌തി നിര്‍ത്തിവയ്‌ക്കും

കോവിഡ്‌ ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ അനുമതി. ഉറ്റവരുടെ മൃതശരീരം കാണാന്‍ പോലും കഴിയാത്തതിന്റെ വൈകാരിക വശം കണക്കിലെടുത്താണു തീരുമാനം. ബന്ധുക്കള്‍ക്കു കാണാനും പരിമിതമായി മതാചാരങ്ങള്‍ നടത്താനുമായി മൃതദേഹം ഒരു മണിക്കൂറില്‍ത്താഴെ വീട്ടില്‍ വയ്‌ക്കാനാണ്‌ അനുമതിയെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്‌ ബാധിച്ചു മരിച്ചവരുടെ ബാങ്ക്‌ വായ്‌പകളുടെ തിരിച്ചടവ്‌ മുടങ്ങിയിട്ടുണ്ടാകും. അതിന്റെ ജപ്‌തി നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം നല്‍കി.

റൂട്ടിന്റെ സവിശേഷതകള്‍ പരിശോധിച്ച്‌ അത്യാവശ്യത്തിനു ബസുകള്‍ ഓടിക്കാന്‍ കലക്‌ടര്‍മാര്‍ നടപടിയെടുക്കും. ബസുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല. കോവിഡ്‌ മൂന്നാം വ്യാപനം പ്രതീക്ഷിക്കുന്നതിനാല്‍ റെയില്‍വേ സ്‌റ്റേഷനുകളിലും അതിര്‍ത്തി ചെക്ക്‌പോസ്‌റ്റുകളിലും പരിശോധന ശക്‌തിപ്പെടുത്തും.

ഹോം സ്‌റ്റേകള്‍, സര്‍വീസ്‌ വില്ലകള്‍, ഗൃഹശ്രീ യൂണിറ്റുകള്‍, ഹൗസ്‌ ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, ടൂര്‍ ഗൈഡുകള്‍, ടൂറിസ്‌റ്റ്‌ ടാക്‌സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരിലെ 18- 45 പ്രായത്തിലുള്ളവരെ വാക്‌സിനേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
ഓഫീസുകളിലും സ്‌ഥാപനങ്ങളിലും എല്ലാവര്‍ക്കും മാസ്‌ക്‌ നിര്‍ബന്ധമാണ്‌. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കണം. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകളിലും വ്യാപാര സ്‌ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കണം.

30 യൂണിറ്റ്‌ വരെയെങ്കില്‍ സൗജന്യ വൈദ്യുതി

കോവിഡ്‌ പശ്‌ചാത്തലത്തില്‍ വൈദ്യുതി നിരക്കില്‍ ഇളവുകള്‍ക്കു തീരുമാനം. വൈദ്യുതി ഉപയോഗം കുറഞ്ഞ വീടുകള്‍ക്കും ലോക്ക്‌ഡൗണിനെത്തുടര്‍ന്ന്‌ പ്രതിസന്ധിയിലായ വാണിജ്യ, സിനിമാ മേഖലകള്‍ക്കുമാണു കെ.എസ്‌.ഇ.ബിയുടെ ഇളവുകള്‍.
500 വാട്ട്‌സ്‌ വരെ കണക്‌ടഡ്‌ ലോഡുള്ളതും പ്രതിമാസ ശരാശരി ഉപയോഗം 30 യൂണിറ്റ്‌ വരെയുമുള്ള ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്കു വൈദ്യുതി സൗജന്യമായി നല്‍കും. ഇത്രയും കണക്‌ടഡ്‌ ലോഡുള്ള, 20 യൂണിറ്റ്‌ വരെ ഉപയോഗിക്കുന്നവര്‍ക്കു സര്‍ക്കാര്‍ സബ്‌സിഡിയോടെ വൈദ്യുതി സൗജന്യമായി നല്‍കുന്ന പദ്ധതിയാണ്‌ 30 യൂണിറ്റ്‌ വരെയുള്ളവര്‍ക്കുകൂടി ബാധകമാക്കുന്നത്‌. 1000 വാട്ട്‌സ്‌ വരെ കണക്‌ടഡ്‌ ലോഡും പ്രതിമാസം 40 യൂണിറ്റ്‌ വരെ ഉപയോഗമുള്ളതുമായ ബി.പി.എല്‍. ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്ക്‌ ഒരു യൂണിറ്റിന്‌ 1.50 രൂപ എന്ന നിരക്ക്‌ ഇതേ കണക്‌ടഡ്‌ ലോഡില്‍ പ്രതിമാസം 50 യൂണിറ്റ്‌ വരെ ഉപയോഗിക്കുന്നവര്‍ക്കു കൂടി അനുവദിക്കും.

വാണിജ്യ / വ്യാവസായിക ഉപയോക്‌താക്കള്‍ക്ക്‌ 2021 മേയിലെ ഫിക്‌സഡ്‌ / ഡിമാന്‍ഡ്‌ ചാര്‍ജില്‍ 25 ശതമാനം ഇളവ്‌ നല്‍കും. സിനിമാ തിയറ്ററുകള്‍ക്കു മേയിലെ ഫിക്‌സഡ്‌ / ഡിമാന്‍ഡ്‌ ചാര്‍ജില്‍ 50 ശതമാനം ഇളവ്‌. ബാക്കിയുള്ള തുക സെപ്‌റ്റംബര്‍ 30-നു മുമ്ബ്‌ പലിശയില്ലാതെ മൂന്നു തവണയായി അടയ്‌ക്കാം. ഈ കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണമായോ അടച്ചവര്‍ക്കു തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week