HealthKeralaNews

മലപ്പുറത്ത് 68 പേര്‍ക്ക് കൂടി കോവിഡ്,38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറം ജില്ലയില്‍ 68 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 25) കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 16 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 22 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 185 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ജില്ലയില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ ഒരേ ദിവസം രോഗമുക്തരാകുന്നത്. രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്നും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്നു നടത്തുന്ന പോരാട്ടത്തിന്റെ വിജയമാണിത്. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,030 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലെ ഡോക്ടറായ പള്ളിക്കല്‍ സ്വദേശി (27), കൊണ്ടോട്ടി സ്വദേശി (33),

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികളായ പള്ളിക്കല്‍ സ്വദേശികള്‍ 65 വയസുകാരന്‍, 23 വയസുകാരന്‍,

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയുടെ പിതാവ് പള്ളിക്കല്‍ സ്വദേശി (67),

പള്ളിക്കല്‍ സ്വദേശി (31),

താമരശ്ശേരിയില്‍ പ്ലംബറായി ജോലി ചെയ്യുന്ന വാഴക്കാട് സ്വദേശി (37),

മഞ്ചേരി സ്വദേശി (25),

തിരൂരങ്ങാടി സ്വദേശിനി (24),

കാവനൂര്‍ സ്വദേശിനി (32),

കാവനൂര്‍ സ്വദേശിനി (മൂന്ന്),

കാവനൂര്‍ സ്വദേശിനി (13),

കാവനൂര്‍ സ്വദേശിനി (ആറ്),

പൊന്നാനി സ്വദേശി (39),

പൊന്നാനി സ്വദേശിനി (61),

കൊണ്ടോട്ടി സ്വദേശിനി (34),

താനാളൂര്‍ സ്വദേശി (22),

മഞ്ചേരി സ്വദേശി (34),

ചേലേമ്പ്ര സ്വദേശി (38),

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയുടെ മാതാവ് കൊണ്ടോട്ടി സ്വദേശിനി (56),

നന്നമ്പ്ര സ്വദേശിനികളായ 20 വയസുകാരി, 47 വയസുകാരി

ഉറവിടമറിയാതെ രോഗബാധിതരായവര്‍

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ പള്ളിക്കല്‍ സ്വദേശി (54),

പള്ളിക്കല്‍ സ്വദേശിനികളായ 25 വയസുകാരി, 54 വയസുകാരി,

പള്ളിക്കല്‍ സ്വദേശികളായ 37 വയസുകാരന്‍, 25 വയസുകാരന്‍, 35 വയസുകാരന്‍, 33 വയസുകാരന്‍,

തിരൂര്‍ നഗരസഭയിലെ ഡ്രൈവറായ തിരൂര്‍ സ്വദേശി (30),

തിരുനാവായയിലെ ശുചീകരണ തൊഴിലാളിയായ തിരുനാവായ സ്വദേശി (20),

നന്നമ്പ്ര സ്വദേശി (55),

പെരുവള്ളൂര്‍ സ്വദേശി (ഒമ്പത്),

പെരുവള്ളൂര്‍ സ്വദേശി (38),

പൂക്കോട്ടൂര്‍ സ്വദേശിനി (49),

പോരൂര്‍ സ്വദേശിനി (27),

ചീക്കോട് സ്വദേശി (49),

താനാളൂര്‍ സ്വദേശി (26)

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ബംഗളൂരുവില്‍ നിന്നെത്തിയ പൊന്മള സ്വദേശി (26)

, തെലുങ്കാനയില്‍ നിന്നെത്തിയ തെന്നല സ്വദേശികളായ 32 വയസുകാരന്‍,

35 വയസുകാരന്‍, ബംഗളൂരുവില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി (35),

കര്‍ണ്ണാടകയില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (55),

ജാര്‍ഖണ്ഡില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (23),

ചെന്നൈയില്‍ നിന്നെത്തിയ കരുവാരക്കുണ്ട് സ്വദേശി (40),

കര്‍ണ്ണാടകയില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (44)

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

റിയാദില്‍ നിന്നെത്തിയ എടക്കര സ്വദേശി (35), ദുബായില്‍ നിന്നെത്തിയ ആതവനാട് സ്വദേശി (25),

സൗദിയില്‍ നിന്നെത്തിയ തിരൂരങ്ങാട് സ്വദേശി (65),

യു.കെയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശിനിയായ ഡോക്ടര്‍ (61),

കുവൈത്തില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (39),

റിയാദില്‍ നിന്നെത്തിയ പോത്തുകല്ല് സ്വദേശി (36),

ദുബായില്‍ നിന്നെത്തിയ കരുവാരക്കുണ്ട് സ്വദേശി (32),

സൗദിയില്‍ നിന്നെത്തിയ തിരൂരങ്ങാട് സ്വദേശി (42),

ഖത്തറില്‍ നിന്നെത്തിയ പോത്തുകല്ല് സ്വദേശി (40),

ജിദ്ദയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (53),

സൗദിയില്‍ നിന്നെത്തിയ അമരമ്പലം സ്വദേശി (39),

സൗദിയില്‍ നിന്നെത്തിയ വട്ടംകുളം സ്വദേശി (24),

സൗദിയില്‍ നിന്നെത്തിയ വാഴക്കാട് സ്വദേശി (47),

ദുബായില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (28),

കുവൈത്തില്‍ നിന്നെത്തിയ പൊന്നാനി സ്വദേശി (43),

ജിദ്ദയില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (25),

ജിദ്ദയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശിനി (ഏഴ്),

ജിദ്ദയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശി (10),

ദമാമില്‍ നിന്നെത്തിയ തൃക്കലങ്ങോട് സ്വദേശി (38),

ദുബായില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (24),

ദുബായില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (നാല്),

ജിദ്ദയില്‍ നിന്നെത്തിയ പുല്‍പ്പറ്റ സ്വദേശി (36)

ജില്ലയില്‍ രോഗബാധിതരായി 592 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,630 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,330 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 37,323 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 700 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 35,230 പേര്‍ വീടുകളിലും 1,393 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 18,213 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 15,649 പേരുടെ ഫലം ലഭിച്ചു. 14,308 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button