24.8 C
Kottayam
Thursday, June 4, 2026

കൊവിഡ് ആശങ്ക അകലുന്നു, ഇന്നുമുതൽ ഇളവുകൾ

Must read

തിരുവനന്തപുരം: കോവിഡ് ഭീതിയില്‍ നിന്ന് കേരളം മുക്തമാകുന്നു . സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്നുമുതല്‍ പൊതുഗതാഗതം ഒഴിച്ച് ലോക്ഡൗണില്‍ ഇളവുകള്‍ പ്രാബല്യത്തിലായി. ജില്ലകളില്‍ കാറ്റഗറി തിരിച്ചുള്ള ഇളവുകളാണ് പ്രാബല്യത്തിലായത്. ഗ്രീന്‍ കാറ്റഗറിയിലുള്ള കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് ബി കാറ്റഗറിയിലുള്ള ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലുമാണ് ലോക്ഡൗണില്‍ ഇളവുവരുന്നത്. ഇതില്‍ ഓറഞ്ച് ബി കാറ്റഗറിയിലുള്ള അഞ്ച് ജില്ലകളില്‍ ഭാഗിക ഇളവുകളാണ് അനുവദിച്ചത്. എന്നാല്‍ ആരോഗ്യവകുപ്പ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച 88 ഇടങ്ങളില്‍ ഒരു ഇളവുമില്ല.

ഓറഞ്ച് എ കാറ്റഗറിയിലുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24 ന് ഇളവ് പ്രാബല്യത്തില്‍ വരും. റെഡ് കാറ്റഗറിയിലുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മേയ് മൂന്നുവരെ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും. മേയ് മൂന്ന് വരെ ഒരുജില്ലയിലും ബസ് സര്‍വിസ് ഉണ്ടായിരിക്കില്ല.

ഗ്രീന്‍ സോണില്‍ വരുന്ന കോട്ടയം, ഇടുക്കി ജില്ലകളില്‍ ആള്‍ക്കൂട്ടം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, മത-സാമൂഹിക ചടങ്ങുകളും ആഘോഷങ്ങളും ഒഴിവാക്കിയുള്ള മിക്ക കാര്യങ്ങള്‍ക്കും ഇളവ് ലഭിക്കും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. ആരാധാനാലയങ്ങള്‍ക്ക് ഇളവ് ബാധകമല്ല.

അതേസമയം, വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ചുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയത്. 1,3,5,7,9 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുറത്തിറക്കാം. 0,2,4,6,8 എന്നിവയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും റോഡിലിറക്കാം. ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തര പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമേ ആ ദിവസം വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയുള്ളു.

- Advertisement -

അടിയന്തര സന്ദര്‍ഭങ്ങളില്‍ നമ്പര്‍ വ്യത്യാസമില്ലാത്ത വാഹനങ്ങള്‍ അനുവദിക്കും. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ എല്ലാദിവസവും അനുവദിക്കും. ജില്ലക്ക് അകത്തുമാത്രമായിരിക്കും വാഹനം ഓടിക്കാനാവുക. ഓട്ടോ ഉള്‍പ്പെടെ ടാക്‌സി, കാബ് സര്‍വിസുകള്‍ക്ക് മേയ് മൂന്ന് വരെ അനുമതിയില്ല. ഇരുചക്ര വാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ മാത്രമേ രണ്ടു പേരെ അനുവദിക്കൂ.

- Advertisement -

കോവിഡ് തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുമെങ്കിലും അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യാത്രാവിലക്ക് തുടരും. ഇപ്പോള്‍ എവിടെയാണോ, ആ സംസ്ഥാനം വിട്ടുപോകാന്‍ അവര്‍ക്ക് അനുവാദമില്ല. ദുരിതാശ്വാസ ക്യാമ്ബുകളില്‍ അഭയം തേടേണ്ടി വന്ന തൊഴിലാളികള്‍ തദ്ദേശ അധികൃതരുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week