27.6 C
Kottayam
Thursday, June 4, 2026

ഒരു തവണ മദ്യം വാങ്ങിയാല്‍ നാലു ദിവസം കഴിഞ്ഞ് അടുത്ത ക്വാട്ട,ക്യൂവില്‍ അഞ്ചുപേര്‍ മാത്രം,ആപ്പ് റെഡി, വില്‍പ്പന ചൊവ്വയോ ബുധനോ എന്ന് സൂചന

Must read

തിരുവനന്തപുരം:ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെ മദ്യവില്‍പ്പനശാലകളില്‍ നിന്ന് മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമായുള്ള മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍ ഉത്തരവ്.വെര്‍ച്വല്‍ ക്യൂവിലൂടെ ടോക്കണ്‍ എടുത്തു മദ്യം വാങ്ങുന്ന വ്യക്തിക്കു 4 ദിവസം കഴിഞ്ഞു മാത്രമേ അടുത്ത ടോക്കണ്‍ എടുത്തു മദ്യം വാങ്ങാനാകൂവെന്നു ബവ്‌റിജസ് കോര്‍പറേഷന്‍ ഇറക്കിയ ഉത്തരവില്‍ വ്യാക്തമാക്കുന്നു.

മദ്യത്തിനായി ബവ്‌കോയുടെ വെര്‍ച്വല്‍ ക്യൂ ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിനു ക്യൂ ആര്‍ കോഡ് അധിഷ്ഠിതമായ ടോക്കണ്‍ ലഭിക്കും. ലൈസന്‍സി (ബവ്‌കോ വില്‍പനകേന്ദ്രം, ബാര്‍, ബീയര്‍ വൈന്‍ പാര്‍ലര്‍) മറ്റൊരു ആപ് ഉപയോഗിച്ച് ഇ ടോക്കണ്‍ ക്യുആര്‍ കോഡ് സ്‌കാനറിലൂടെ പരിശോധിച്ചു മദ്യം നല്‍കും.

എസ്എംഎസ് വഴി ബുക്കു ചെയ്യുന്നവര്‍ക്കു ഫോണില്‍ ടോക്കണ്‍ കോഡ് ലഭിക്കും. മദ്യം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ തമ്മില്‍ 6 അടി ശാരീരിക അകലം പാലിക്കണം. അവരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചു പരിശോധിക്കും. രോഗലക്ഷണമുളളവരെയും ഇ ടോക്കണ്‍ ഇല്ലാത്തവരെയും മദ്യം വാങ്ങാന്‍ അനുവദിക്കില്ല. ക്യൂവില്‍ ഒരു സമയം 5 പേര്‍ മാത്രം. രാവിലെ 9 മുതല്‍ 5 വരെയായിരിക്കും വില്‍പന.

സര്‍ക്കാരിന്റെ വെര്‍ച്വല്‍ ക്യൂ അപ്പിലൂടെ മാത്രമേ മദ്യം ബുക്ക് ചെയ്യാന്‍ കഴിയൂ. അബ്കാരി ചട്ടങ്ങളില്‍ പറയുന്ന അളവിലുള്ള മദ്യം മാത്രമേ വിതരണം ചെയ്യൂ (ഒരാള്‍ക്കു 3 ലീറ്റര്‍). റെഡ് സോണിലെ സ്ഥലങ്ങളിലുള്ളവര്‍ക്ക് റെഡ് സോണില്‍ ഇളവു വന്നശേഷമേ മദ്യം ബുക്ക് ചെയ്യാനാകൂ. കണ്ടെയ്ന്‍മെന്റ് സോണിലോ ക്വാറന്റീന്‍ കേന്ദ്രമായോ ഉള്ള മദ്യശാലകള്‍ ആ വിവരം ബവ്‌റിജസ് കോര്‍പറേഷനെ അറിയിക്കണം.

- Advertisement -

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടോക്കണിലൂടെയുള്ള മദ്യ വില്‍പന ബുധനാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സ്റ്റാര്‍ട്ടപ് കമ്പനി വികസിപ്പിച്ച ആപ് ഇന്നലെ പുലര്‍ച്ചെ അപ് ലോഡ് ചെയ്തു. ഗൂഗിള്‍ അനുമതി ഉടന്‍ ലഭിക്കുമെന്നും നാളെ ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ആപ് സജ്ജമാകുമെന്നാണു ബവ്‌കോയുടെ പ്രതീക്ഷ.

- Advertisement -

ആപ്പിന്റെ ശേഷിയും സുരക്ഷിതത്വവുമാണ് അംഗീകരിക്കേണ്ടത്. നേരത്തേ ഗൂഗിളിന്റെ ചോദ്യങ്ങള്‍ക്കു കമ്പനി മറുപടി നല്‍കിയിരുന്നു. സ്റ്റാര്‍ട്ടപ് കമ്പനിയുടെ പരിചയക്കുറവാണു മദ്യ വില്‍പന അനിശ്ചിതത്വത്തിലാക്കിയതെന്ന വിലയിരുത്തലിലാണു ബവ്‌കോ. തിരക്ക് ഒഴിവാകുമ്പോള്‍ ആപ് വഴിയുള്ള ടോക്കണ്‍ സമ്പ്രദായം നിര്‍ത്തലാക്കിയേക്കുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

Popular this week