28.8 C
Kottayam
Thursday, June 4, 2026

നാലുവര്‍ഷം ജീവന് തുല്യം സ്‌നേഹിച്ച അമ്മുവിനെ അനു കൊല്ലാനുള്ള കാരണമെന്ത്? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 24കാരന്റെ അമ്മ

Must read

തിരുവനന്തപുരം: കാരക്കോണത്ത് പത്തൊന്‍പതുകാരിയായ കാമുകിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവാവിന്റെ അമ്മ രംഗത്ത്. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്റെ മകനെ ദുര്‍സ്വഭാവക്കാരനെന്ന് മുദ്രകുത്തുകയും തന്റെ മകനുമായുള്ള ബന്ധത്തില്‍ നിന്നും അവളെ പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് മകനുമായുള്ള ബന്ധത്തില്‍ നിന്നു അഷിക പിന്മാറിയതെന്ന് യുവാവിന്റെ അമ്മ പറയുന്നു.

തുറ്റിയോട് അപ്പുവിലാസം വീട്ടില്‍ അജിത്കുമാറിന്റെയും സീമയുടെയും മകള്‍ അമ്മു എന്ന് വിളിപ്പേരുള്ള അഷികയെയാണ് വിളവംകോട് രാമവര്‍മ്മന്‍ചിറ ചെറുകുഴന്തല്‍കാല്‍ വീട്ടില്‍ മണിയുടെയും രമണിയുടെയും മകന്‍ അനു കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ അനുവും ജീവനൊടുക്കിയിരുന്നു.

അഷികയെ കൊല്ലാന്‍ ഉറപ്പിച്ചെത്തിയ അനു ഇന്നലെ രാവിലെ ഒന്‍പതരയോടെ സുഹൃത്തിന്റെ ബൈക്കിലാണ് വീട്ടുമുറ്റത്തെത്തിയത്. തുടര്‍ന്ന് അഷികയുടെ വീട്ടിലേക്കു കയറി. സംഭവ സമയം അഷികയുടെ അപ്പൂപ്പന്‍ വീട്ടു മുറ്റത്തും അമ്മൂമ്മ തുണിവിരിക്കാനായി ടെറസിലുമായിരുന്നു. അപ്പൂപ്പനെ തള്ളിമാറ്റിയ അനു അഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. ‘അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാന്‍ പോകുന്നേ’ എന്ന് അഷിക നിലവിളിച്ചു. ഇതിനിടെ അനു കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് അഷികയുടെ കഴുത്ത് മുറിച്ചു. തുടര്‍ന്ന് അഷികയെ കട്ടിലിലേയ്ക്ക് തള്ളിയിട്ട ശേഷം അനുവും സ്വയം കഴുത്ത് മുറിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കതക് ചവിട്ടി തുറപ്പോള്‍ ഇരുവരും ബോധരഹിതരായി കിടക്കുകയായിരുന്നു. വെള്ളറട പൊലീസ് എത്തിയാണ് ഇരുവരെയും കാരക്കോണം മെഡിക്കല്‍ കോളേജിലെത്തിച്ചത്. അഷിക വീട്ടില്‍ വച്ചു തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അനു ആശുപത്രിയിലാണ് മരിച്ചത്.

അനുവും അഷികയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെങ്കിലും അഷിക അടുത്തിടെ അടുപ്പം ഉപേക്ഷിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. അനു മകളെ ശല്യം ചെയ്യുന്നതായി അഷികയുടെ പിതാവ് എട്ടു മാസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മേലില്‍ ശല്യം ചെയ്യില്ലെന്ന് പോലീസിനോടു സമ്മതിച്ച് അന്ന് ഒത്തുതീര്‍പ്പിലെത്തിയതുമാണ്. എന്നാല്‍ ഇതിനുശേഷം അഷികയും അനുവും വീണ്ടും ബന്ധം തുടര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week