27.4 C
Kottayam
Thursday, June 4, 2026

നാലുവര്‍ഷം ജീവന് തുല്യം സ്‌നേഹിച്ച അമ്മുവിനെ അനു കൊല്ലാനുള്ള കാരണമെന്ത്? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 24കാരന്റെ അമ്മ

Must read

തിരുവനന്തപുരം: കാരക്കോണത്ത് പത്തൊന്‍പതുകാരിയായ കാമുകിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവാവിന്റെ അമ്മ രംഗത്ത്. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്റെ മകനെ ദുര്‍സ്വഭാവക്കാരനെന്ന് മുദ്രകുത്തുകയും തന്റെ മകനുമായുള്ള ബന്ധത്തില്‍ നിന്നും അവളെ പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് മകനുമായുള്ള ബന്ധത്തില്‍ നിന്നു അഷിക പിന്മാറിയതെന്ന് യുവാവിന്റെ അമ്മ പറയുന്നു.

തുറ്റിയോട് അപ്പുവിലാസം വീട്ടില്‍ അജിത്കുമാറിന്റെയും സീമയുടെയും മകള്‍ അമ്മു എന്ന് വിളിപ്പേരുള്ള അഷികയെയാണ് വിളവംകോട് രാമവര്‍മ്മന്‍ചിറ ചെറുകുഴന്തല്‍കാല്‍ വീട്ടില്‍ മണിയുടെയും രമണിയുടെയും മകന്‍ അനു കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ അനുവും ജീവനൊടുക്കിയിരുന്നു.

അഷികയെ കൊല്ലാന്‍ ഉറപ്പിച്ചെത്തിയ അനു ഇന്നലെ രാവിലെ ഒന്‍പതരയോടെ സുഹൃത്തിന്റെ ബൈക്കിലാണ് വീട്ടുമുറ്റത്തെത്തിയത്. തുടര്‍ന്ന് അഷികയുടെ വീട്ടിലേക്കു കയറി. സംഭവ സമയം അഷികയുടെ അപ്പൂപ്പന്‍ വീട്ടു മുറ്റത്തും അമ്മൂമ്മ തുണിവിരിക്കാനായി ടെറസിലുമായിരുന്നു. അപ്പൂപ്പനെ തള്ളിമാറ്റിയ അനു അഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. ‘അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാന്‍ പോകുന്നേ’ എന്ന് അഷിക നിലവിളിച്ചു. ഇതിനിടെ അനു കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് അഷികയുടെ കഴുത്ത് മുറിച്ചു. തുടര്‍ന്ന് അഷികയെ കട്ടിലിലേയ്ക്ക് തള്ളിയിട്ട ശേഷം അനുവും സ്വയം കഴുത്ത് മുറിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കതക് ചവിട്ടി തുറപ്പോള്‍ ഇരുവരും ബോധരഹിതരായി കിടക്കുകയായിരുന്നു. വെള്ളറട പൊലീസ് എത്തിയാണ് ഇരുവരെയും കാരക്കോണം മെഡിക്കല്‍ കോളേജിലെത്തിച്ചത്. അഷിക വീട്ടില്‍ വച്ചു തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അനു ആശുപത്രിയിലാണ് മരിച്ചത്.

അനുവും അഷികയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെങ്കിലും അഷിക അടുത്തിടെ അടുപ്പം ഉപേക്ഷിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. അനു മകളെ ശല്യം ചെയ്യുന്നതായി അഷികയുടെ പിതാവ് എട്ടു മാസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മേലില്‍ ശല്യം ചെയ്യില്ലെന്ന് പോലീസിനോടു സമ്മതിച്ച് അന്ന് ഒത്തുതീര്‍പ്പിലെത്തിയതുമാണ്. എന്നാല്‍ ഇതിനുശേഷം അഷികയും അനുവും വീണ്ടും ബന്ധം തുടര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week