24.8 C
Kottayam
Thursday, June 4, 2026

‘അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എന്‍.ഒ.സി കിട്ടിയിട്ടു വേണ്ട എനിക്കു ബി.ജെ.പിയിലേക്ക് പോകാന്‍’; എം.എ ബേബിക്ക് മറുപടിയുമായി കെ സുധാകരന്‍

Must read

കണ്ണൂര്‍: ഇടതുപക്ഷത്തിന്റെ എന്‍.ഒ.സി കിട്ടിയിട്ടു വേണ്ട തനിക്കു ബി.ജെ.പിയില്‍ ചേരാനെന്നു നിയുക്ത കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ആര്‍.എസ്.എസിനോടു ഒത്തുതീര്‍പ്പു നടത്തുന്ന ഒരു കോണ്‍ഗ്രസ് നേതാവാണു പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെന്ന സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

താന്‍ ആര്‍.എസ്.എസിലേക്കു പോകുമെന്നതു തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടു കൈവരിക്കാന്‍ പോകുന്ന നേട്ടങ്ങള്‍ ഓര്‍ത്തുകൊണ്ടുള്ള സി.പി.ഐ.എമ്മിന്റെ ആശങ്ക മാത്രമാണെന്നും സുധാകരന്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

‘എം.എ. ബേബി മാത്രമല്ല, പലരും പറഞ്ഞിട്ടുണ്ട് ഞാന്‍ ആര്‍.എസ്.എസിലേക്കു പോകുമെന്ന്. അത് അവരുടെ ആശങ്കയാണ്. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടു കോണ്‍ഗ്രസ് കൈവരിക്കാന്‍ പോകുന്ന നേട്ടങ്ങളുടെ ആശങ്കയാണ്. സി.പി.ഐ.എമ്മിന്റെ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എന്‍.ഒ.സി വാങ്ങിയിട്ടു വേണ്ട എനിക്കു ബി.ജെ.പിയിലേക്ക് പോകാന്‍,’ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ജനിച്ചു, കോണ്‍ഗ്രസില്‍ വളര്‍ന്നു, കോണ്‍ഗ്രസില്‍ മരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിരിക്കും താന്‍ എന്നു ജനമധ്യത്തില്‍ പറഞ്ഞിട്ടുള്ള കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു. ‘എന്റെ നിലപാട് എന്നോ പ്രഖ്യാപിച്ചതാണ്. കോണ്‍ഗ്രസില്‍ ജനിച്ചു, കോണ്‍ഗ്രസില്‍ വളര്‍ന്നു, കോണ്‍ഗ്രസില്‍ മരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകാനാണ് ഞാന്‍ എന്നു ജനമധ്യത്തില്‍ പറഞ്ഞിട്ടുണ്ട്. സി.പി.ഐ.എം അത് ആശങ്കയോടെയാണു കാണുന്നത്. കാരണം കേരളത്തിലെ കോണ്‍ഗ്രസിന് കൈവരിക്കാന്‍ സാധിക്കുന്ന കഴിവിനെയും ശേഷിയെയും പ്രതിരോധ ശക്തിയെയും ഭയപ്പെടുന്നവരാണു സി.പി.ഐ.എം.,’ സുധാകരന്‍ പറഞ്ഞു.

- Advertisement -

സി.പി.ഐ.എം. നേരത്തെയും തന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉണര്‍ന്നാല്‍ സി.പി.ഐ.എമ്മിന് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി. അധ്യക്ഷനായി കെ. സുധാകരന്‍ എം.പി.യെ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു എം.എ ബേബിയുടെ പ്രതികരണം.

- Advertisement -

ആര്‍.എസ്.എസുമായി നിരന്തരം രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവായാണു സുധാകരന്‍ അറിയപ്പെടുന്നത്. അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍.എസ്.എസിനെ ശക്തമായി എതിര്‍ക്കുന്ന, വര്‍ഗീയതയോട് ഒട്ടും സന്ധിചെയ്യാത്ത ഒരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിനു കഴിയാതെ പോയതു ദൗര്‍ഭാഗ്യകരമായെന്നും എം.എ. ബേബി പറഞ്ഞു.

ആര്‍.എസ്.എസിനോടും വര്‍ഗീയതയോടും ഒത്തുതീര്‍പ്പുണ്ടാക്കുന്ന ഒരു നേതാവിനെ കേരളത്തിലെ പ്രസിഡന്റ് ആക്കുന്നതിലൂടെ എന്തു സന്ദേശമാണ് ഇന്ന് കോണ്‍ഗ്രസ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമം നടത്തുന്നതില്‍ സുധാകരന്‍ കേരളത്തിലെ ആര്‍.എസ്.എസിനെ അനുകരിക്കുക മാത്രമല്ല അവരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. സുധാകരന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വരുന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. അത് ആര്‍.എസ്.എസ് സംഘടനകളുടെ വളര്‍ച്ചയ്ക്കു കാരണമാകുമോ എന്ന ആശങ്ക ജനാധിപത്യവാദികള്‍ക്കുണ്ടെന്നും എം.എ. ബേബി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week