25.3 C
Kottayam
Monday, May 27, 2024

ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; മേരി കോം പുറത്ത്

Must read

ടോക്കിയോ: ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്നു മേരി കോം പ്രീക്വാര്‍ട്ടറില്‍ വീണു. 51 കിലോ ഫ്ളൈവെയ്റ്റില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് മേരി കോം പരാജയപ്പെട്ടത്.

കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 3-2നായിരുന്നു തോല്‍വി. മേരിയുടെ അവസാന ഒളിമ്പിക്‌സായിരുന്നു ഇത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തിയിരുന്നു.

ബോക്സിംഗില്‍ പുരുഷന്‍മാരുടെ 91 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറിലെത്തി. ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ തകര്‍ത്താണ് (4-1) സതീഷിന്റെ നേട്ടം. ക്വാര്‍ട്ടറില്‍ വിജയിച്ചാല്‍ സതീഷിന് മെഡല്‍ ഉറപ്പിക്കാം.

അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനു ദാസും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടുതവണ ഒളിമ്പിക്സ് ചാമ്പ്യനായ ജിന്‍ ഹ്യെകിനെ തോല്‍പ്പിച്ചാണ് മുന്നേറ്റം. 6-5നാണ് അതാനു ദാസിന്റെ വിജയം.

ഇന്ത്യയുടെ മെഡല്‍ സ്വപ്നങ്ങള്‍ക്കു ചിറകു നല്‍കി ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്ഫെല്‍ഡിനെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-15, 21-13. രണ്ടു ഗെയിമിലും ഇന്ത്യന്‍ താരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മിയക്ക് സാധിച്ചില്ല.

പുരുഷ ഹോക്കിയില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. നിലവിലെ ജേതാക്കളായ അര്‍ജന്റീനയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തത് ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗോള്‍രഹിതമായ ആദ്യ രണ്ട് ക്വാര്‍ട്ടറുകള്‍ക്ക് ശേഷം 43-ാം മിനിറ്റില്‍ വരുണ്‍ കുമാറാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week