KeralaNews

Actress Attack case: തെളിവുകള്‍ കൈയിലുണ്ടായിട്ടും പുറത്തുവിടാന്‍ വൈകിയത് എന്താണ്?; ബാലചന്ദ്രകുമാറിനോട് ഹൈക്കോടതി

കൊച്ചി: ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഇത്രയും പ്രധാന തെളിവുകള്‍ കൈവശമുണ്ടായിരുന്നിട്ടും പുറത്തുവിടാന്‍ വൈകിയത് എന്തേയെന്ന് കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന് ദുരുദ്ദേശ്യമുണ്ടായിരുന്നോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗുഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് കോടതി സുപ്രധാന ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ കോടതിയുടെ ഈ ചോദ്യങ്ങള്‍ നിലവില്‍ പ്രസക്തമല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ദിലീപ് നശിപ്പിച്ചു. ഫോണിലുണ്ടായിരുന്ന തെളിവുകള്‍ മുംബൈയിലെ സ്ഥാപനം വഴിയാണ് നീക്കിയത്. ഇക്കാര്യം പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഏഴ് ഫോണുകള്‍ കൈവശമുള്ള ദിലീപ് ആറ് ഫോണുകള്‍ മാത്രമാണ് പോലീസിന് പരിശോധിക്കാന്‍ നല്‍കിയതെന്നും അതിനാല്‍ കേസ് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button