28.8 C
Kottayam
Thursday, June 4, 2026

ലോക്ക്‌ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കാൻ കേന്ദ്രസേനയെ വിന്യസിയ്ക്കണമെന്ന് ഗവർണർ

Must read

കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ ലോക്ക്‌ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന്‌ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിക്കണമെന്ന്‌ ഗവര്‍ണര്‍ ജഗദീപ്‌ ധന്‍ഖര്‍. “കോവിഡ്‌ വ്യാപനം നിയന്ത്രിക്കാനായി ലോക്ക്‌ഡൗണ്‍ പ്രോട്ടോക്കോള്‍ സമഗ്രമായി നടപ്പാക്കേണ്ടതുണ്ട്‌. പോലീസും ഭരണകൂടവും 100 ശതമാനം സാമൂഹിക അകലം നടപ്പാക്കുന്നതിലും മതപരമായ സമ്മേളനങ്ങള്‍ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു.ലോക്ക്‌ഡൗണ്‍ വിജിയിക്കണം. അതിനായി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്നു”-ധന്‍ഖര്‍ ട്വീറ്റ്‌ ചെയ്‌തു.

എന്നാല്‍, സംസ്‌ഥാന സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാതെ ഗവര്‍ണര്‍ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ തൃണമൂൽ കോണ്‍ഗ്രസ്‌ രംഗത്ത്‌ വന്നു.”സര്‍ക്കാരിനെ ശല്യപ്പെടുത്തുകയല്ലാതെ ഗവര്‍ണര്‍ക്ക്‌ മറ്റുജോലികളൊന്നുമില്ല. കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം വ്യാപൃതരാണ്‌.
ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തകനെ പോലെ പെരുമാറുന്ന ഒരു വ്യക്‌തിയോട്‌ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാന്‍ സമയമില്ല”-തൃണമൂല്‍ വക്‌താവ്‌ പറഞ്ഞു.

മമത സര്‍ക്കാരുമായി നിരന്തര പോരാട്ടത്തിലാണു ഗവര്‍ണര്‍ ധന്‍ഖര്‍. അതേസമയം ഇന്നലെ ലോക്ക് ഡൗണ്‍ കാരണം ഭക്ഷണം കിട്ടിയിട്ട് 20 ദിവസങ്ങളായെന്നാരോപിച്ചു ജനക്കൂട്ടം തെരുവിലിറങ്ങി.ചെറിയ കുട്ടികളെയും എല്ലാമെടുത്താണ് ജനക്കൂട്ടം തെരുവിലിറങ്ങിയത് . പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും കേന്ദ്രം ചെയ്യുന്നുണ്ട്. അതെ സമയം റേഷന്‍ വഴി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് മമത ബാനര്‍ജി സര്‍ക്കാർ വ്യക്തമാക്കിയിരിക്കെയാണ് ജനങ്ങള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

മുര്‍ഷിദാബാദ് ജില്ലയിലെ ദോംകല്‍ മുന്‍സിപ്പാലിറ്റിയിലാണ് ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. ബുധനാഴ്ച രാവിലെ മുതല്‍ ഇവര്‍ സംസ്ഥാന പാത ഉപരോധിച്ചു. ഭക്ഷണം കിട്ടണമെന്നായിരുന്നു ആവശ്യം. വളരെ ആശങ്കപ്പെടുത്തുന്നതാണ് ജനങ്ങളുടെ ആവശ്യം.കഴിഞ്ഞ 20 ദിവസമായി ഭക്ഷണം കിട്ടിയിട്ട് എന്ന് ജനങ്ങള്‍ പറഞ്ഞു. 400 കുടുംബങ്ങളാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. സ്ത്രീകളും കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ബെര്‍ഹാംപൂര്‍-ദോംകല്‍ പാതയില്‍ കുത്തിയിരിപ്പ് സമരം. റേഷന്‍ കടക്കാര്‍ എല്ലാവരും തുറക്കുന്നില്ല.

- Advertisement -

മാത്രമല്ല, തുറന്ന കടക്കാര്‍ ക്വാട്ട തികച്ച് നല്‍കുന്നുമില്ല. ഇതാണ് ജനങ്ങള്‍ക്ക് അരിയും മറ്റു ഭക്ഷ്യവസ്തുക്കളും കിട്ടാതിരിക്കാന്‍ കാരണം. മുര്‍ഷിദാബാദിലെ ചില റേഷന്‍ കടയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഒരാള്‍ക്ക് ഒരു കിലോ അരി എന്ന കണക്കിലാണ് വിതരം ചെയ്യുന്നത്.പിന്നീട് ജില്ലാ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഇടപെട്ട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിന്‍മാറിയത്.. സര്‍ക്കാര്‍ ഞങ്ങളെ ജോലിക്ക് പോകാന്‍ അനുവദിക്കുന്നില്ല. സൗജന്യ ഭക്ഷണവും തരുന്നില്ല.

- Advertisement -

പ്രതിഷേധവുമായി ഒരുപാട് പേര്‍ സംഗമിച്ചാല്‍ കൊറോണ വ്യാപന സാധ്യതയുണ്ട്. ഇക്കാര്യം തങ്ങള്‍ക്ക് അറിയാം. പക്ഷേ, ഭക്ഷണമില്ലാതെ കുട്ടികളും സ്ത്രീകളും വിലപിക്കുന്ന സാഹചര്യം വന്നപ്പോഴാണ് പ്രതിഷേധവുമായി ഇറങ്ങിയതെന്നാണ് സമരക്കാർ പറയുന്നത് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week