25.5 C
Kottayam
Friday, September 27, 2024

വന്ദനം സെറ്റിൽ മോഹൻലാലിന് പിറകെ ആരാധകർ; എന്റെ പിന്നാലെയും വരുമെന്ന് മുകേഷ്; പക്ഷെ സംഭവിച്ചത്

Must read

കൊച്ചി:മലയാള സിനിമയിൽ വ്യത്യസ്തമായ കരിയർ ​ഗ്രാഫുണ്ടായ നടനാണ് മുകേഷ്. നിരവധി സിനിമകളിൽ നായകനായി ഒരു കാലത്ത് തിളങ്ങാൻ ഒരു കാലത്ത് മുകേഷിന് സാധിച്ചു. ​ഗോഡ്ഫാദർ ഉൾ‌പ്പെടെയുള്ള മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ നായക നടൻ മുകേഷായിരുന്നു. എന്നാൽ നായക നിരയിൽ തന്നെ മുകേഷ് പിന്നീട് തുടർന്നില്ല.

കരിയറിലെ മികച്ച സമയത്ത് തന്നെ സഹനടനായുള്ള വേഷങ്ങളും മുകേഷ് ചെയ്തു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ​ഗോപി തുടങ്ങിയ നടൻമാർ കരിയറിൽ കുതിച്ചുയരവെ ഇത്തരത്തിലൊരു ​ഗ്രാഫ് മുകേഷിനുണ്ടായില്ല. ഇവരുടെ സിനിമകളിൽ സഹനായക വേഷങ്ങൾ നടൻ ചെയ്യുകയുമുണ്ടായി.

മുകേഷിന്റെ കരിയറിൽ സംഭവിച്ചതെന്തെന്ന് പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയാവാറുണ്ട്. സിനിമാ ലോകത്തെ അറിയാക്കഥകൾ പറയുന്നതിൽ മിടുക്കനുമാണ് മുകേഷ്. സിനിമാ ലോകത്തെ മിക്കവരുമായും അടുത്ത സൗഹൃദമാണ് മുകേഷിനുള്ളത്.

മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരെക്കുറിച്ചുള്ള കഥകൾ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ പല കഥകളും അദ്ദേഹം ഇതിനകം പങ്കുവെച്ചു.

ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് ജ​ഗദീഷ് പങ്കുവെച്ച ഒരു കഥയാണ് വീണ്ടും ശ്രദ്ധ നേടുന്നത്. വന്ദനം എന്ന സിനിമയ്ക്കിടെയുണ്ടായ സംഭവമാണ് ജ​ഗദീഷ് പങ്കുവെച്ചത്.

‘വന്ദനം ഷൂട്ട് നടക്കുമ്പോൾ മോഹൻലാലിന്റെ പിറകെ ഓട്ടോ​ഗ്രാഫുമായി നിറയെ ആളുകൾ. നീ നോക്കിക്കോ അടുത്ത വർഷമാവുമ്പോൾ എന്റെ പിറകെ ഇതേപോലെ ആളുകൾ ക്യൂ നിൽക്കുമെന്ന് എന്ന് മുകേഷ് പറയാൻ നേരത്തെ ഒരാൾ ഫോട്ടോ സർ പ്ലീസ് എന്ന് പറഞ്ഞ് വന്നു’

‘എടുത്തോ, എടുത്തോ ഇതൊരു തുടക്കം മാത്രം കണ്ടോടെയെന്ന് മുകേഷ്. ഫോട്ടോ എടുത്ത് അയാൾ പറഞ്ഞു ത്രീ കോപ്പീസ് 50 റുപ്പീസെന്ന്’

‘പാസ്പോർട്ട് സൈസ് ഫോട്ടോ എടുത്ത് കൊടുക്കുന്ന ആളായിരുന്നു,’ ജ​ഗദീഷ് പറഞ്ഞതിങ്ങനെ. മുമ്പൊരിക്കൽ അമൃത ടിവിയിലെ പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുകേഷിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കോമഡി സിനിമയായ ഇൻ ഹരിഹർ ന​ഗറിൽ ജഗദീഷ് അഭിനയിച്ചിട്ടുണ്ട്. ജ​ഗദീഷ്, മുകേഷ്, അശോകൻ, സിദ്ദിഖ് എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. 2 ഹരിഹർന​ഗർ, ​ഇൻ ​ഗോസ്റ്റ് ഹൗസ് എന്നീ തുടർച്ചകളും ഈ സിനിമയ്ക്കുണ്ടായി.

താനെന്ത് കൊണ്ട് ഒരു സൂപ്പർ സ്റ്റാറായി മാറിയില്ലെന്ന് മുകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമകളിലെ സ്ഥിരം താരമായതിനാൽ മറ്റ് ഫിലിം മേക്കേർസ് തന്നെ മാറ്റി നിർത്തിയെന്നാണ് മുകേഷ് പറഞ്ഞത്.

എന്ത് കൊണ്ട് സൂപ്പർ സ്റ്റാറായില്ലെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഞാനും കുറേ ആലോചിച്ചിട്ടുണ്ട്. അങ്ങോട്ട് പോയി അവസരങ്ങൾ ചോദിച്ചിട്ടില്ലായിരിക്കും. പിന്നീടാണ് അക്കാര്യം മനസ്സിലായത്. സിദ്ദിഖ്-ലാലിനോടുള്ള ദേഷ്യം പലരും എന്നോട് തീർത്തു.

കാരണം അവരുടെ സിനിമകൾ ഇറങ്ങുമ്പോൾ വൻ വിജയമാവുകയും മറ്റുള്ളവരുടെ സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. പലപ്പോഴും ഇത് മൂലം സിനിമകളുടെ റിലീസ് തന്നെ മാറ്റി വെക്കേണ്ട സാഹചര്യമുണ്ടായി. സിദ്ദിഖ് ലാലിന് നിങ്ങളെ മതിയെന്ന് പലരും പറയുമായിരുന്നു.

ആ കാലഘട്ടത്തിൽ പ്രധാന സിനിമകൾ ചെയ്തിരുന്നവർ പോലും തനിക്ക് വേഷങ്ങൾ തന്നില്ലെന്നും മുകേഷ് തമാശ രൂപേണ പറഞ്ഞു. സിനിമകളിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല മുകേഷ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week