28.8 C
Kottayam
Thursday, June 4, 2026

ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി മുസ്ലീം യുവാവ് പൂജാരിയെ കൊല്ലാന്‍ ശ്രമിച്ചു! പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ

Must read

കേരളത്തിലെ ഒരു അമ്പലത്തില്‍ ഒരു മുസ്ലിം യുവാവ് അതിക്രമിച്ചു കയറി പൂജാരിയെ കൊല്ലാന്‍ ശ്രമിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. 26 സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ പങ്കുവെച്ചു കൊണ്ടാണ് വ്യാജ പ്രചാരണം. ”അങ്ങനെ ചെയ്യുന്നതില്‍ നിന്ന് അയാളെ തടഞ്ഞപ്പോള്‍ അയാള്‍ ‘ആരതി’ എറിയാന്‍ ശ്രമിച്ചു. പൂജാരി മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതു കൊണ്ട് അയാള്‍ വിഗ്രഹങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. പൂജ ചെയ്യരുതെന്ന് പൂജാരിയോട് മുസ്ലിങ്ങള്‍ പറയാറുണ്ടായിരുന്നു.”- വീഡിയോയുടെ കുറിപ്പില്‍ പറയുന്നു. തീര്‍ന്നിട്ടില്ല. വിഭജന സമയത്ത് 4 കോടി ആയിരുന്ന മുസ്ലിങ്ങള്‍ ഇപ്പോള്‍ 30 കോടി ആയെന്നും ക്ഷേത്രത്തിലെ പൂജാരിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന അവര്‍ വൈകാതെ വീടുകളില്‍ കയറി ഹിന്ദുക്കളെ കൊല്ലുമെന്നും അടിക്കുറിപ്പില്‍ പറയുന്നു. ജിതേന്ദ്ര വിക്രം എന്നയാള്‍ പങ്കു വെച്ച വീഡിയോ വൈറലായി.

ഈ ജിതേന്ദ്ര തന്റെ അക്കൗണ്ടില്‍ ലക്‌നൗ കോടതിയിലെ ക്ലര്‍ക്കാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ട്വിറ്ററില്‍ മുസ്ലിം യുവാവ് അമ്പലത്തില്‍ കയറി എന്ന അടിക്കുറിപ്പോടെ ഈ വീഡിയോയുടെ ദൈര്‍ഘ്യം കൂടിയ വേര്‍ഷനും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഈ വീഡിയോയുടെ സത്യവസ്ഥ ഇതാണ്. വീഡിയോ കേരളത്തിലേതല്ല. കര്‍ണാടകയിലെ കോളാറില്‍ നിന്നുള്ളതാണ്. വീഡിയോയില്‍ കാണുന്ന യുവാവ് സിക്കന്ദര്‍ ബെഗ് എന്നയാളാണെന്ന് കോളാര്‍ എസ്പി കാര്‍ത്തിക് റെഡ്ഡി പറഞ്ഞുവെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ഇയാളുടെ മാനസിക നില തകരാറിലാണെന്നും കാര്‍ത്തിക് റെഡ്ഡി പറഞ്ഞു. പൂജാരിയെ കൊല്ലാനാണ് അമ്പലത്തില്‍ കയറിയതെന്ന അവകാശവാദവും അദ്ദേഹം തള്ളി.

കന്നഡ ഓണ്‍ലൈന്‍ മാധ്യമമായ പ്രജാവനിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇയാള്‍ ചെരുപ്പിട്ട് അമ്പലത്തില്‍ കയറി അവിടെ കിടക്കാന്‍ ശ്രമിച്ചു. പൂജാരി ഉള്‍പ്പെടെയുള്ളവര്‍ ഇയാളെ പുറത്താക്കാന്‍ ശ്രമം നടത്തി. അത് വിജയിക്കാതിരുന്നതോടെ അയാളെ തല്ലിച്ചതച്ച് അവര്‍ പോലീസിനു കൈമാറി. ഇയാളുടെ ബൈക്ക് അവര്‍ കത്തിക്കുകയും ചെയ്തു. ഇപ്പോള്‍, മാനസിക വിഭ്രാന്തിയുള്ള ഇയാള്‍ നിംഹാന്‍സില്‍ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week