24.9 C
Kottayam
Friday, June 5, 2026

ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ട വൃദ്ധന് കൂട്ടായി കാക്ക: ഒടുവിൽ അത് കൊടുത്ത സമ്മാനം കണ്ട്‌ ഞെട്ടി കൊച്ചുമകൾ

Must read

മോസ്കോ:നമ്മുടെ വേണ്ടപ്പെട്ടവർ നമ്മെ വിട്ട് പിരിഞ്ഞു പോയാൽ അത് നമുക്ക് ഒരിക്കലും താങ്ങാൻ കഴിയുകയില്ല. മാസങ്ങളും വർഷങ്ങളും എടുക്കും ചിലപ്പോൾ നമ്മുടെ അവസ്ഥയിൽ നിന്ന് പുറത്തുവരാൻ. റഷ്യയിൽ നടന്ന അത്തരം ഒരു സംഭവം ആണ് ഇപ്പോൾ ചർച്ചയായി മാറി കൊണ്ടിരിക്കുന്നത്. തന്റെ കുടുംബത്തിലെ നാലോളം അംഗങ്ങളെ നഷ്ടമായ ഒരു വയോധികൻ വളരെയധികം വിഷമത്തിലും ഏകാന്തതയിലുമായിരുന്നു കഴിഞ്ഞിരുന്നത്. അയാൾക്ക് ആകെയുള്ള ചെറു മകളോട് എത്രയും പെട്ടെന്ന് താനും തന്റെ ഭാര്യക്കും മക്കൾക്കും അടുത്തേക്ക് പോകുമെന്ന് ഇടയ്ക്കിടെ പറയാറുമുണ്ടായിരുന്നു.

മറ്റുള്ളവരോട് യാതൊരു ബന്ധമില്ലാത്ത അയാൾ ദിവസവും തന്റെ ബാൽക്കണിയിൽ വന്ന് പ്രാവുകൾക്ക് ആഹാരം നൽകുമായിരുന്നു. അപ്പോഴാണ് അയാൾ തന്റെ ബാൽക്കണിയിൽ പതിവായിരിക്കുന്ന ഒരു കാക്കയെ ശ്രദ്ധിച്ചത്. ആദ്യം അയാളുടെ അടുത്തേക്ക് വരാൻ മടിച്ച അത് പിന്നീട് അയാളുടെ അടുത്തേക്ക് വന്ന് മറ്റു പ്രാവുകളെപ്പോലെ ആഹാരം വാങ്ങി കഴിക്കാൻ തുടങ്ങി. അയാൾ വരാൻ വൈകിയാൽ ആ കാക്ക ജനലിൽ തട്ടി ശബ്ദമുണ്ടാക്കും അങ്ങനെ അവർ വലിയ കൂട്ടുകൂടുകയും ചെയ്തു. അങ്ങനെയിരിക്കെ കുറച്ചു നാളായി അതിനെ കാണാനില്ല. വൃദ്ധന് വിഷമമാകുകയും ചെയ്തു.

ഇതിനിടെ അസുഖം കൂടിയതിനെ തുടർന്ന് കൊച്ചുമകൾ അയാളെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി. തന്റെ പ്രിയപ്പെട്ട കാക്കയെ ഓർത്ത് അയാൾ വളരെയധികം വിഷമിച്ചു. ആ കാക്ക തന്നെ അന്വേഷിച്ചു വീട്ടിലെത്തി കാണുമോ അയാൾ ചിന്തിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ജനലിൽ എന്തോ ശബ്ദം കേട്ട് അയാൾ ചെന്നു നോക്കിയപ്പോൾ തന്റെ പ്രിയപ്പെട്ട കാക്ക തന്നെ അന്വേഷിച്ച് ഇത്രയും ദൂരെ വന്നിരിക്കുന്നു. അതിന്റെ അടുത്ത് എന്തോ ഒന്ന് തിളങ്ങുന്നുമുണ്ട്. അതെന്താണെന്ന് കണ്ട അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

തന്റെ ഭാര്യയ്ക്ക് താൻ സ്നേഹത്തോടെ പണിയിപ്പിച്ചുകൊടുത്ത കമ്മൽ, അത് വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ടിരുന്നു. ഇതായിരുന്നു കാക്ക കൊണ്ടുവന്നത്. ഇതെങ്ങനെ സംഭവിച്ചു എന്നോർത്ത് അയാൾ തന്നെ കൊച്ചുമകളോടു കാര്യം പറഞ്ഞു. എന്നാൽ കൊച്ചുമകൾ പറഞ്ഞത് തിളങ്ങുന്ന സാധനങ്ങൾ കണ്ടാൽ കാക്ക അത് എടുത്തു കൊണ്ടുപോയി കൂട്ടിൽ വെക്കും എന്നാണ്. പക്ഷെ ഇവിടെ സംഭവിച്ചത് ഇവർക്ക് തന്നെ വിശ്വസിക്കാനായില്ല.ഇവരുടെ വ്ലോഗിൽ തന്നെയാണ് ഇവരിത് വെളിപ്പെടുത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

Popular this week