28.9 C
Kottayam
Friday, May 3, 2024

കൊച്ചിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ഹെല്‍മെറ്റ് ധരിക്കാതെ ഫോണില്‍ സംസാരിച്ച് വായു വേഗത്തില്‍ പാഞ്ഞ് വിദ്യാര്‍ത്ഥിനി! പിന്നീട് സംഭവിച്ചത്

Must read

കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് മിന്നല്‍ വേഗത്തില്‍ ഇരുചക്ര വാഹനമോടിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് കിട്ടയത് എട്ടിന്റെ പണി. കൊച്ചി കാക്കനാട് പടമുകള്‍-പാലച്ചുവട് റോഡിലാണ് സംഭവം. പടമുകള്‍ പാലച്ചുവട് സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് വാഹന പരിശോധനക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുമ്പില്‍ കുടുങ്ങിയത്. ഇതോടെ ഹെല്‍മറ്റ് ഇല്ലാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് സ്‌കൂട്ടര്‍ ഓടിച്ച കോളേജ് വിദ്യാര്‍ത്ഥിനിയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി. ഒപ്പം 2500 രൂപ പിഴയും ഒരു ദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുക്കണം. രാവിലെ സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ത്ഥിനി. ഒരു കൈ സ്‌കൂട്ടറിന്റെ ഹാന്‍ഡിലിലും മറു കയ്യില്‍ മൊബൈല്‍ ഫോണുമായാണ് പെണ്‍കുട്ടി സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ ഡയല്‍ ചെയ്തു കൊണ്ടായിരുന്നു സ്‌കൂട്ടര്‍ ഓടിക്കല്‍.

തൊട്ടടുത്ത ജംഗ്ഷനില്‍ സ്‌കൂട്ടര്‍ വച്ച ശേഷം കോളജ് ബസിലാണ് പോകുന്നതെന്നു വിദ്യാര്‍ഥിനി പറഞ്ഞു. ഇതോടെ ക്ലാസ് നഷ്ടപ്പെടാതിരിക്കാന്‍ അപ്പോള്‍ തന്നെ കുറ്റപത്രം നല്‍കി വിദ്യാര്‍ഥിനിയെ വിട്ടയച്ചു. പിറ്റേന്നു ആര്‍ടി ഓഫീസില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ പിറ്റേന്ന് ഹാജരാകാന്‍ വൈകിയതിനാല്‍ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിനിക്ക് ഷോക്കോസ് നോട്ടീസും അയച്ചു. ഇതോടെ ആര്‍ടിഒക്ക് മുമ്പാകെ വിദ്യാര്‍ഥിനി ഹാജരായി. തുടര്‍ന്ന് ബന്ധുവിന്റെ മരണം അറിയിക്കാനാണ് അടിയന്തരമായി ഫോണ്‍ ചെയ്തത് എന്ന് വിദ്യാര്‍ത്ഥിനി വാദിച്ചു. പക്ഷേ കൂട്ടുകാരിയെയാണ് വിദ്യാര്‍ത്ഥി വിളിച്ചതെന്നു അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് നടപടി.

സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനാണ് ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. കൂടാതെ 2,000 രൂപ പിഴയും അടക്കണം. ഹെല്‍മറ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴ. മൂന്നു മാസത്തിനുള്ളില്‍ ഒരു ദിവസം ഗതാഗത നിയമ പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week