24.2 C
Kottayam
Saturday, June 6, 2026

മൂർഖൻ പാമ്പുകളും കരിന്തേളുകളും; കൂർത്ത പാറക്കല്ലുകൾ; പത്തുവയസ്സുകാരൻ കുഴൽ കിണറിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിങ്ങനെ

Must read

റായ്പൂർ :68 അടി താഴ്ചയിൽ പെട്ട് കിടന്നത് 104 മണിക്കൂർ. നാല് ദിവസത്തിന് ശേഷം ആ പത്ത് വയസുകാരനെ പുറത്തത്തിക്കുമ്പോൾ, രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരുടെ കണ്ണുകൾ പോലും നിറഞ്ഞിരുന്നു. മൂകനും ബധിരനുമായ ആ കുട്ടി എങ്ങനെയാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് എന്ന് ഇന്നും ആർക്കും വിശ്വസിക്കാനാകുന്നില്ല. എല്ലാ സാഹചര്യങ്ങളും തനിക്ക് എതിരായിട്ടും നാല് ദിവസം പാതി വെള്ളത്തിൽ മുങ്ങിക്കിടന്നുകൊണ്ടാണ് രാഹുൽ സാഹു എന്ന കുട്ടി ജീവിതത്തിലേക്ക് കൈപിടിച്ച് കയറിയത്.

ഛത്തീസ്ഗജിലെ ജഹാംഗീർ-ചമ്പ ജില്ലയിലെ പിർഹിദ് ഗ്രാമത്തിൽ ജൂൺ 10 നായിരുന്നു സംഭവം. ഉച്ചയോടെ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പത്ത് വയസുകാരനായ രാഹുൽ കുഴൽ കിണറിൽ പെട്ടത്. രാഹുലിനെ കാണാതായതോടെ അന്വേഷിച്ചിറിങ്ങിയ അമ്മ കേട്ടത്, 80 അടി താഴ്ചയുള്ള കുഴൽ കിണറിൽ നിന്നുള്ള തന്റെ മകന്റെ കരച്ചിലാണ്. വെള്ളം കുറവായതിനാൽ ഏറെ നാളായി ഉപയോഗിക്കാതെ കിടക്കുന്ന കിണറായിരുന്നു അത്.

- Advertisement -

ഈ വിവരം ജില്ലാ ഭരണകൂടം അറിഞ്ഞപ്പോഴേക്കും രാത്രിയായി. തുടർന്ന് ജില്ലാ കളക്ടറും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി.ക്യാമറകൾ കിണറിനുള്ളിലേക്കിട്ട് കുട്ടി എവിടെയാണെന്ന് കണ്ടെത്തി. തുടർന്ന് കുഞ്ഞിന് ഓക്‌സിജൻ എത്തിച്ച് നൽകി, പഴവും ലഘു ഭക്ഷണവും എത്തിച്ചു. കുട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കുടുംബാംഗങ്ങളെയും സ്ഥലത്തെത്തിച്ചു.

- Advertisement -

ഒഡീഷയിലെ കട്ടക്കിൽ നിന്നും ഭില്ലായിയിൽ നിന്നുമായി മൂന്ന് എൻഡിആർഎഫ് ടീമുകളെ കൊണ്ടുവന്നു. കേണൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രാദേശിക സൈനിക വിഭാഗവും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

- Advertisement -

കുഴൽ കിണറിന് സമാന്തരമായി കുഴി കുഴിച്ചുകൊണ്ടാണ് രാഹുലിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. കനത്ത പാറകൾ രക്ഷാപ്രവർത്തനത്തിന് തടസ്സമായി നിന്നു. ഓരോ മീറ്റർ കുഴിക്കുമ്പോഴും പാമ്പുകളും തേളുകളും ഇഴഞ്ഞു നീങ്ങുന്നത് കണ്ടിരുന്നു. ഇതെല്ലാം തങ്ങളുടെ ഭീതി വർദ്ധിപ്പിക്കുകയാണ് ചെയ്തത് എന്നും എൻഡിആർഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

60 അടി താഴ്ചയിൽ എത്തിയപ്പോൾ, പാറക്കെട്ടുകൾ വളരെ കഠിനമായി. അതിനാൽ കൂടുതൽ മെഷിനറി എത്തിച്ചാണ് വീണ്ടും പ്രവർത്തനം തുടർന്നത്. സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡ് കോർബ കൽക്കരി ഖനികളിൽ നിന്നുള്ള ഒരു റെസ്‌ക്യൂ ടീമിനെയാണ് എത്തിച്ചു. ഗ്രാനൈറ്റ് പാറകൾ പൊട്ടിക്കാനാണ് ഇവരെ ഉപയോഗപ്പെടുത്തിയത്.

ടോർച്ച് ലൈറ്റ് ഉപയോഗിച്ച് തുരങ്കത്തിലൂടെ ഇഴഞ്ഞു നീങ്ങിയ സംഘം ഒടുവിൽ നാല് ദിവസത്തിന് ശേഷം രാഹുലിന്റെ അടുത്തെത്തി. ചൊവ്വാഴ്ച രാത്രി രാഹുലിനെ സ്‌ട്രെച്ചറിൽ പുറത്തെത്തിച്ചു. തുടർന്ന് നേരെ ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസം വെള്ളത്തിൽ കിടന്നതിനാൽ കുട്ടിയ്‌ക്ക് ചെറിയ പനിയും അണുബാധയുമുണ്ടായിരുന്നെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. രാഹുലിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും ഉടൻ തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടർ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week