27.4 C
Kottayam
Thursday, June 4, 2026

ചര്‍ച്ച് ആക്ട് ബില്‍ നടപ്പാക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു; സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധം

Must read

തിരുവനന്തപുരം: ക്രൈസ്തവ സഭാ സ്വത്തു കൈകാര്യം ചെയ്യല്‍ സുതാര്യമാക്കുന്നതിനു ചര്‍ച്ച് ആക്ട് ബില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ക്യംപയിനുകളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് ഓള്‍ കേരള ചര്‍ച്ച ആക്ട് ബില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പങ്കെടുത്തത് ആയിരങ്ങളാണ്. ബുധനാഴ്ച രാവിലെ തന്നെ ധര്‍ണയിലും സമരത്തിലും പങ്കെടുക്കാനെത്തിയവരെക്കൊണ്ട് തലസ്ഥാന നഗരത്തിലെ വീഥികള്‍ നിറഞ്ഞിരുന്നു. തലസ്ഥാനത്ത് രാവിലെ മുതല്‍ ഗതാഗത ക്രമീകരണവുമുണ്ടായി. ചര്‍ച്ച് ആക്ട് നടപ്പാക്കുക, സഭാ സ്വത്തുനിയമം പാസാക്കുക, പള്ളികള്‍ ഇടവകക്കാരുടേത്, വേണം ചര്‍ച്ച് ആക്ട് തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. കൊടുംവെയിലിലും സെക്രട്ടേറിയറ്റിനു മുന്നിലെ റോഡില്‍ കുത്തിയിരുന്ന ഇടവകാംഗങ്ങള്‍ ക്രൈസ്തവ സഭാ സ്വത്തുവകകളുടെ കൈകാര്യം സുതാര്യമാക്കുന്നതിന് ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടു.

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ റാലി ഉദ്ഘാടനം ചെയ്തത്. പാളയത്തു നിന്നു പ്രകടനമായാണു ധര്‍ണ്ണ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. മൂന്നു മണിക്കൂറോളം എംജി റോഡില്‍ ഗതാഗതം സ്തംഭിച്ചു. സ്വാതന്ത്ര്യത്തിലക്കുള്ള തുടക്കമാണു ചര്‍ച്ച ആക്ടിനായുള്ള പ്രക്ഷോഭമെന്നും സ്വത്തുവകകള്‍ തിരഞ്ഞെടുക്കപ്പെട്ട അല്‍മായര്‍ കൈകാര്യം ചെയ്യട്ടേയെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

അതേസമയം, ചര്‍ച്ച് ആക്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ദുരുദേശ്യപരമാണെന്നും മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 25,26 അനുഛേദങ്ങളുടെ ലംഘനമാണെന്നും ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ മെത്രാന്മാരും വികാരി ജനറല്‍മാരും വിവിധ ചുമതലകള്‍ വഹിക്കുന്ന വൈദികരും ഉള്‍പ്പെട്ട സംയുക്ത സമിതി വിലയിരുത്തി. മറ്റു മതങ്ങള്‍ക്ക് നിലവിലില്ലാത്ത നിയമനിര്‍മ്മാണം ക്രിസ്ത്യാനികള്‍ക്കു മാത്രമായി നടത്താനുള്ള ശ്രമങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണമെന്ന് സമിതി ആവശ്യപ്പെട്ടു. ചര്‍ച്ച് ആക്ട് സംബന്ധിച്ചു ആരുടെയും സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നു കരുതുന്നില്ലെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയും ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week