NationalNews

കത്തി കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകനെ അതേ കത്തി പിടിച്ചുവാങ്ങി കുത്തി വിദ്യാർത്ഥിനി, മുപ്പതുകാരന് ഗുരുതര പരിക്ക്

സേലം: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകനെ വിദ്യാർത്ഥിനി അതേകത്തി പിടിച്ചുവാങ്ങി കുത്തി. ഗുരുതരമായി പരിക്കേറ്റ മുപ്പതുകാരനായ അദ്ധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. ധർമപുരി അഴഗിരി നഗർ സ്വദേശിയായ ശക്തിദാസനാണ് കുത്തേറ്റത്. സേലത്തിന് സമീപമായിരുന്നു സംഭവം.

സ്വകാര്യ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനിയെയാണ് ശക്തിദാസൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. പുതുക്കേട്ട സ്വദേശിനിയായ പെൺകുട്ടി ഹോസ്റ്റലിൽ നിന്നാണ് പഠിച്ചിരുന്നത്. പുസ്തകം വാങ്ങാൻ ശക്തിദാസന്റെ അടുത്തെത്തിയപ്പോഴാണ് കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഭീഷണിക്ക് മുന്നിൽ വഴങ്ങാത്ത പെൺകുട്ടി കത്തിപിടിച്ചുവാങ്ങി ശക്തിദാസന്റെ വയറ്റിൽ കുത്തുകയായിരുന്നു. തുടർന്ന് ഓടിരക്ഷപ്പെട്ടു. പിടിവലിക്കിടെ പെൺകുട്ടിയുടെ കൈയിലും നിസാര പരിക്കേറ്റിട്ടുണ്ട്.

ശബ്ദം കേട്ട് ഓടിയെത്തിയ ലോഡ്ജിലെ ജീവനക്കാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശക്തിദാസനെ കണ്ടത്. പൊലീസിനെ അറിയിച്ചതും ഇവർ തന്നെയായിരുന്നു. സേലം അഴകാപുരം പൊലീസാണ് ശക്തിദാസനെതിരെ കേസെടുത്തത്.

സേലം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റുചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ശക്തിദാസൻ നേരത്തേ ഏതെങ്കിലും വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയോ എന്ന് വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button