30 C
Kottayam
Wednesday, September 18, 2024

എനിക്ക് വഴങ്ങിയിട്ട് നീ ഫേമസ് ആയാൽ മതി;ചാനൽ രംഗത്തടക്കം നേരിട്ട മോശം അനുഭവങ്ങൾ വെളിപ്പെടുത്തി റിനി ആൻ ജോർജ്

Must read

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തുവന്നു കൊണ്ടിരിക്കുന്നത്. സിനിമ- സീരിയൽ മേഖലയിൽ മാത്രമല്ല ചാനൽ രംഗത്തു നിലനിൽക്കുന്ന ലൈംഗിക അതിക്രമങ്ങളെ തുറന്നു കാട്ടുന്നുണ്ട്.

ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാത്തവരെ മാറ്റിനിർത്തി അവസരങ്ങൾ ഇല്ലാതാക്കുന്ന പ്രവണത സിനിമ- സീരിയൽ മേഖലയിലും ചാനൽ രംഗത്തും ഉണ്ടെന്ന് തുറന്നുകാട്ടുകയാണ് അവതാരകയായ റിനി ആൻ ജോർജ്ജ്. ഒരു ചാനലിലെ ഒരു പ്രോഗ്രാം പ്രൊഡ്യൂസറിന്റെ ലൈംഗീക താല്പര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ ആ ചാനലിൽ നിന്ന് താൻ നിരോധനം നേരിടുന്നുണ്ടെന്നാണ് റിനി പറയുന്നത്. അവതാരക എന്ന നിലയിൽ പ്രകടമായി തന്നെ അവസരം നിഷേധിക്കപ്പെട്ടുവെന്നാണ് അവതാരകയായ റിനി പറയുന്നത്.

ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസർക്കും അയാൾ പറയുന്ന ചില ഉന്നതർക്കും വഴങ്ങണം എന്നതായിരുന്നു അയാളുടെ തിട്ടൂരമെന്നും താൻ തീർത്തും വിസമ്മതിച്ചതോടെ, എനിക്ക് വഴങ്ങിയിട്ട് നീ അങ്ങനെ ഫേമസ് ആയാൽ മതി എന്നാണ് അയാൾ തന്നോട് പറഞ്ഞതെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ റിനി പറയുന്നു.

ഇതിനെതിരെ പരാതികളുമായി താൻ ചാനൽ അധികാരികളെ സമീപിച്ചെങ്കിലും വെറുതെ ആവുകയായിരുന്നു യുവ അവതാരക കുറിയ്ക്കുന്നു. ചിലത് പറയാനുണ്ടെന്ന് പറഞ്ഞാണ് റിനി തനിക്ക് ചിലരുടെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാത്തതിനാൽ അവസരം നഷ്ടപ്പെട്ടുവെന്ന് തുറന്നു പറയുന്നത്. പരാതി പറഞ്ഞാലും ആരും മുഖവിലയ്ക്കെടുക്കില്ലെന്ന് കൂടി റിനി പറഞ്ഞുവെയ്ക്കുന്നുണ്ട്. റിനി ആൻ ജോർജ്ജിന്റെ കുറിപ്പിന്റെ പൂർണരൂപം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പുറകെ ഒരുപാട്‌ സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതായി കണ്ടു…Adjust ചെയ്യാമോ എന്ന ചോദ്യത്തിന് കൃത്യം ആയി no പറഞ്ഞത് കൊണ്ട് തന്നെ സിനിമയിൽ നിന്നും, സീരിയലിൽ നിന്നും, anchoringൽ നിന്നും പല അവസരങ്ങൾ എനിക്കും നഷ്ടം ആയിട്ടുണ്ട്…

ഒരു ചാനലിലെ ഒരു പ്രോഗ്രാം പ്രൊഡ്യൂസർന്റെ ലൈംഗീക താല്പര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ ആ ചാനലിൽ നിന്ന് തന്നെ unofficial banning നേരിടുന്ന ഒരു അവതാരകയാണ് ഞാൻ.. അയാൾക്കും അയാൾ പറയുന്ന ചില ഉന്നതർക്കും വഴങ്ങണം എന്നതായിരുന്നു അയാളുടെ തിട്ടൂരം… ഞാൻ തീർത്തും വിസമ്മതിച്ചതോടെ, എനിക്ക് വഴങ്ങിയിട്ട് നീ അങ്ങനെ famous ആയാൽ മതി എന്നാണ് അയാൾ എന്നോട് പറഞ്ഞത്…

ഇതിനെതിരെ പരാതികളുമായി ഞാൻ ചാനൽ അധികാരികളെ സമീപിച്ചെങ്കിലും വെറുതെ ആവുകയായിരുന്നു…. എന്ന് മാത്രമല്ല എന്നെ മാറ്റി നിർത്തുകയും ചെയ്തു… എന്നാൽ അയാൾ ഇപ്പോഴും സർവ്വാധികാരങ്ങളോടെ അവിടെ തുടരുകയാണ്… എന്ത് കൊണ്ട് പരാതി പെടുന്നില്ല എന്ന് ആക്രോശിക്കുന്ന ചിലർക്കുള്ള മറുപടിയാണ് ഇത്…

നിയമങ്ങൾ എല്ലാം സ്ത്രീപക്ഷം ആണെങ്കിലും, പ്രായോഗിക തലത്തിൽ അവ എല്ലാം അങ്ങേയറ്റം സ്ത്രീ വിരുദ്ധവും, പുരുഷ പക്ഷവുമായാണ് നടപ്പാകുന്നത്… നമ്മുടെ പരാതികൾ എല്ലാം പതിക്കുന്നത് ബധിര കർണ്ണങ്ങളിൽ ആണ് എന്നത് വളരെ അധികം വേദനിപ്പിക്കുന്നു… ഒന്നും ചെയ്യില്ല എന്ന് മാത്രം അല്ല അത്തരത്തിൽ ഉള്ളവർക്ക് കൂടുതൽ അധികാരങ്ങളും സ്ഥാനങ്ങളും നൽകി ആദരിക്കുകയും ചെയ്യും…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

കേരളത്തിലും എംപോക്സ്,മലപ്പുറത്ത് രോഗ ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ,സാമ്പിൾ പരിശോധനയ്ക്കയച്ചു

മലപ്പുറം: എംപോക്സ് രോഗലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തുന്നത്. ത്വക്ക്...

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

Popular this week