24.4 C
Kottayam
Saturday, October 5, 2024

ഹത്രസ് ദുരന്തം: മരണം 121,എസ്‌ഐടി അന്വേഷിക്കുമെന്ന് യോഗി

Must read

ന്യൂഡല്‍ഹി: ഹത്രസില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജുഡീഷ്യല്‍ അന്വേഷണത്തിനാണ് അദ്ദേഹം ഉത്തരവിട്ടിരിക്കുന്നത്. ദുരന്തത്തില്‍ മരണനിരക്ക് 121 ആയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് കൂടുതലായും മരിച്ചത്.

അതേസമയം മരിച്ചവരില്‍ ആറ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് യോഗി പറഞ്ഞു. നാല് പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും ഓരോ ആളുകള്‍ വീതം മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സംഘാടകര്‍ മാത്രമല്ല ഭകരെ സഹായിക്കാനുണ്ടായിരുന്ന സേവാദറുമാര്‍ക്കും ഭക്തരുടെ മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് യോഗി പറഞ്ഞു.

സേവാദറുമാര്‍ ജനത്തിരക്ക് നിയന്ത്രിക്കേണ്ടതായിരുന്നു. എന്നാല്‍ സേവാദറുമാര്‍ ജനത്തിരക്കേറിയ സ്ഥലത്ത് നിന്ന് ഒളിച്ചോടിയത് കൊണ്ട് ഭക്തര്‍ ഒരുപാട് മരിച്ചുവെന്നും യോഗി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ആഗ്ര എഡിജിയാണ് സംഘത്തെ നയിക്കുന്നത്. അവര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പല കാര്യങ്ങള്‍ ഇതില്‍ അന്വേഷിക്കപ്പെടാനുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും യോഗി വ്യക്തമാക്കി.

ഇതൊരു അപകടമാണോ അതല്ലെങ്കില്‍ ഗൂഢാലോചനയാണോ എന്നെല്ലാം അന്വേഷണത്തില്‍ കണ്ടെത്തും. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഈ വിഷയത്തില്‍ സര്‍ക്കാരിന് മൃദുമനോഭാവമില്ല. എന്നാല്‍ പ്രതിപക്ഷം ഇതില്‍ രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ ഇരകളോട് സഹതാപം കാണിക്കേണ്ട സമയമാണ്.

എന്നാല്‍ അവര്‍ ഈ സമയം രാഷ്ട്രീയം കളിക്കുന്നത് അപലപനീയമാണെന്നും യോഗി പറഞ്ഞു. ഭോലേ ബാബ എന്ന മതപ്രഭാഷകന്‍ സ്റ്റേജില്‍ നിന്നിറങ്ങുമ്പോള്‍ നിരവധി പേര്‍ അദ്ദേഹത്തിന്റെ പാദം സ്പര്‍ശിക്കാനായി ഓടിയെത്തിയപ്പോള്‍, സേവാദറുമാര്‍ തടഞ്ഞിരുന്നു. ആ സമയത്താണ് ദുരന്തമുണ്ടായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

28 പേര്‍ക്കാണ് പരുക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച്ച മരിച്ച 116 പേരില്‍ ഏഴ് കുട്ടികളും ഒരു പുരുഷനുമാണ് ഉള്ളത്. ബാക്കിയെല്ലാം സ്ത്രീകളാണ്. അതേസമയം മതപ്രഭാഷകനായ ഭോലേ ബാബ ഒളിവിലാണെന്ന് സൂചനയുണ്ട്.

ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറിയും ഡിജിപിയും അപകട സ്ഥലത്ത് തന്നെയായിരുന്നു കഴിഞ്ഞ ദിവസം ക്യാമ്പ് ചെയ്തിരുന്നത്. മന്ത്രിമാരായ ചൗധരി ലക്ഷ്മി നാരായണ്‍, സന്ദീപ് സിംഗ്, അസിം അരുണ്‍ എന്നിവരും പരുക്കേറ്റവര്‍ക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി, പരുക്കേറ്റ് കാട്ടിലേക്കോടിയ ആനയ്ക്കായി തിരച്ചിൽ

കൊച്ചി∙ കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പുതുപ്പള്ളി സാധു, മണികണ്ഠൻ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റ...

ആ പ്രസിദ്ധ നടൻ പാതിരാത്രി കതകിൽ മുട്ടി, വാതിൽ പൊളിഞ്ഞുപോവുമോയെന്ന് ഭയന്നു- മല്ലിക ഷെരാവത്ത്

മുംബൈ:ഇടക്കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ സാന്നിധ്യമായിരുന്നു മല്ലികഷെരാവത്ത്. സിനിമ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് അടുത്തിടെ അവര്‍ തുറന്നു പറഞ്ഞിരുന്നു. പല നടന്‍മാരും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് മല്ലിക വ്യക്തമാക്കിയത്. ഇപ്പോളിതാ...

'തൃശ്ശൂർ പൂരം കലക്കിയത് ആർഎസ്എസ്', പിന്നിൽ ഗൂഢാലോചന; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ...

ഛത്തീസ്ഡഢിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു

റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ്...

ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്....

Popular this week