നെടുക്കണ്ടം: പീരുമേട് സബ്ജയില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ പോലീസുകാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ആശുപത്രില്‍ എത്തുമ്പോള്‍ രാജ്കുമാര്‍ അവശനായിരുന്നു. ജയിലിലേക്ക് മാറ്റാനുള്ള ആരോഗ്യസ്ഥിതി രാജ്കുമാറിന് ഇല്ലായിരുന്നു. ഇത് കേള്‍ക്കാതെയാണ് റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോയത്. ഡോ. പദ്മ ദേവ്,ഡോ. വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.
അതേസമയം പ്രതി രാജ് കുമാറിനെ കസ്റ്റഡയില്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് രണ്ടും മൂന്നും പ്രതികളുടെ കുറ്റസമ്മത മൊഴിനല്‍കി. പോലീസുകാരായ റെജിമോനും നിയാസുമാണ് മൊഴി നല്‍കിയത്. ഇവരുടെ കുറ്റസമ്മത മൊഴിയുടെ വിവരങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News