28.8 C
Kottayam
Thursday, June 4, 2026

മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ട്, കുടിക്കാന്‍ കുറച്ച് വെള്ളമെങ്കിലും തരൂ; കരളലിയിപ്പിച്ച് പതിനൊന്നുകാരന്റെ വീഡിയോ സന്ദേശം

Must read

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് നിരവധി പേരാണ് ഭക്ഷണം പോലും ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. പ്രത്യേകിച്ച് തെരുവോരങ്ങളില്‍ കഴിയുന്നവര്‍. അത്തരത്തിലൊരു വീഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചേതന എന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

11 വയസുള്ള രാമന്‍ (യഥാര്‍ഥ പേരല്ല) എന്ന കുട്ടിയാണ് താനും സഹോദരങ്ങളും മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് പറഞ്ഞാണ് സന്ദേശം അയച്ചിരിക്കുന്നത്. കുടിക്കാന്‍ വെള്ളമെങ്കിലും തരൂവെന്ന് അവര്‍ പറയുന്നു. മാര്‍ച്ച് 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പല ദിവസവും പട്ടിണിയിലാണെന്ന് കുട്ടി പറയുന്നു.

12 വയസുള്ള ബിന്നി (യഥാര്‍ഥ പേരല്ല) അച്ഛന്‍ അവളെ ഉദ്രവിച്ചതടക്കമുള്ള ക്രൂരതകളെ അതിജീവിച്ച പെണ്‍കുട്ടിയാണ്. ഇപ്പോഴത്തെ പോലൊരു അവസ്ഥ ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് ബിന്നി പറയുന്നു. ഒരു നേരമെങ്കിലും തങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ അധികൃതര്‍ ശ്രമിക്കണമെന്ന് ബിന്നി അപേക്ഷിക്കുന്നു. തന്റെ കുടുംബത്തിന് ഇപ്പോള്‍ വരുമാനം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും അവള്‍ പറയുന്നു.

ഇത്തരത്തില്‍ നിരവധി സന്ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്നതായി ചേതനയുടെ ഡയറക്ടര്‍ സഞ്ജയ് ഗുപ്ത പറയുന്നു. തെരുവുകളില്‍ പേനകളും ബലൂണുമൊക്കെ വില്‍ക്കുന്ന കുട്ടികള്‍ക്ക് ലോക്ക്ഡൗണ്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള കുട്ടികള്‍ ധാരളമുണ്ട്. പലരും താമസിക്കുന്നത് എവിടെയാണെന്ന് പോലും കണ്ടെത്തുക പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മൂന്നാം ദിവസം തന്നെ ഇത്തരത്തിലുള്ള കുട്ടികളുടെ സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങിയിരുന്നു. മിക്ക കുട്ടികളും വിശന്ന് ഭക്ഷണം കഴിക്കാനൊരു വഴിയുമില്ലാതെയാണ് സഹായം ചോദിക്കുന്നത്.

- Advertisement -

ഇങ്ങനെ വിളിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ അധികൃതരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ കൈമാറുകയാണ് തങ്ങളിപ്പോള്‍ ചെയ്യുന്നത്. അവശ്യ സേവനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് സഹായം ചെയ്യുന്നതിന് സംഘടനയ്ക്ക് പരിമിതിയുള്ളതിനാലാണ് ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്ബര്‍ കൈമാറുന്നത്. ഇപ്പോള്‍ പല കുട്ടികള്‍ക്കും ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ലഭിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഗുപ്ത പറഞ്ഞു.

ഡല്‍ഹി, ലഖ്നൗ, ഗാസിയബാദ് എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള തെരുവ് കുട്ടികളുള്ളത്. അവര്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് തങ്ങളുമായി ബന്ധപ്പെടുന്നത്. 12-15 സംഘം വരുന്ന കുട്ടികള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടാകും. ഇത്തരത്തില്‍ 600 മുതല്‍ 800 വരെ തെരുവ് കുട്ടികള്‍ ഡല്‍ഹി, ലഖ്നൗ, ഗാസിയബാദ് എന്നിവിടങ്ങളിലുണ്ടെന്നും ഗുപ്ത പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week