28.8 C
Kottayam
Thursday, June 4, 2026

അഹാന കൃഷ്ണനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു..എനിക്കിത്രയേറെ ക്രഷ് തോന്നിയ ഒരു സെലിബ്രിറ്റി ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല,യുവാവിന്റെ കുറിപ്പ്

Must read

കൊച്ചി:നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമാണ്.തിരുവനന്തപുരം നഗരത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെതിരായ അഹാനയുടെ ഫേസ് ബുക്ക് പോസ്റ്റിന് വന്‍ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ഇതിനെതിരായി അഹാനയിട്ട വീഡിയോ പോസ്റ്റും ചര്‍ച്ചകള്‍ക്കു വഴിതെളിച്ചു. താരങ്ങളടക്കമുള്ളവര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു.

ഇതിന്റെ തുടര്‍ച്ചയായി നിരവധി പേര്‍ അഹാനയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.
പ്രമുഖ സിനിമാ ഗ്രൂപ്പ് ആയ മൂവി സ്ട്രീറ്റിൽ വന്ന നോയൽ ജോർജ്ജ് എന്ന യുവാവിന്റെ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അഹാന കൃഷ്ണനെ പ്രാപ്പോസ് ചെയ്യാൻ ആഗ്രഹിക്കുന്നു.സ്പോയിലർ അലർട് വിത്ത് ആദരാഞ്ജലികൾ..

എനിക്കിത്രയേറെ ക്രഷ് തോന്നിയ ഒരു സെലിബ്രിറ്റി ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ലായിരുന്നു. പക്ഷെ ഈ കുട്ടിയുടെ ജീവിതം ഒരു ദുരന്ത പുസ്തകമായി മാറുന്നത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്നുണ്ട്.സിനിമയിലെ കാമുകന്മാർ മാത്രമല്ല, യഥാർത്ഥ ജീവിതത്തിൽ ക്രഷ് തോന്നുവർ പോലും തൂങ്ങിച്ചാവേണ്ട അവസ്ഥയിലേക്ക് ഈ കുട്ടി മാറുന്നു.ഞാൻ സ്റ്റീവ് ലോപസിൽ പുറത്ത്‌ വെട്ട് കൊണ്ട് മരിക്കുന്ന കാമുകന് പകരമായി ഒരു ജീവിതം കൊടുക്കാൻ ഞാൻ തയ്യാറായതാണ്, എന്നാൽ അഞ്ജലിയുടെ ആ ട്രോമ ഞണ്ടുകളുടെ നാട്ടിലെ സാറ ചാക്കോയ്ക്ക് ഇല്ലായെന്നാണ് ഞാൻ കരുതിയത്.നോക്കിയപ്പോൾ ഒരു റിലേഷനിൽ ഉള്ളയൊരാളെ പ്രാപ്പോസ് ചെയ്യാൻ തോന്നിയില്ല. പിന്നീടാണ് പതിനെട്ടാം പടിയിലെ ആനി ടീച്ചറെ കണ്ടുമുട്ടുന്നത്.കാമുകൻ തലയിൽ സ്വന്തം സൃഷ്ടി വീണ് മരിച്ചത് മാത്രമല്ല, കിളവിയായി വരെ അഭിനയിക്കേണ്ടി വന്നു ഈ പാവത്തിന്. പ്രായം പ്രേമത്തിന് ഒരു മാനദണ്ഡം അല്ലെങ്കിലും മരിച്ച കാമുകനെ ഓർത്ത് ജീവിക്കുന്ന ഒരാളെ എങ്ങനെ പ്രൊപോസ് ചെയ്യും.

- Advertisement -

എന്തായാലും ഇനിയൊരു മനോവിഷമം ഉണ്ടാവാതിരിക്കാൻ ലൂക്കയിലെ നിഹാരികയെ കാണാൻ ഞാൻ തയ്യാറായില്ല, എങ്കിലും അവിചാരിതമായി അറിഞ്ഞത് അതിലും അവർ കാമുകനെ കൊല്ലുക മാത്രമല്ല, കൂടി ചാവുക കൂടിയാണെന്ന്.ഷാജിപ്പാപ്പൻ ചോദിച്ചപോലെ ഇത്രയും ഗതികെട്ട ആരേലും ഈ ലോകത്തുണ്ടോ കർത്താവേ പ്രാപ്പോസ് ചെയ്യാൻ ആഗ്രഹമുണെങ്കിലും തൽക്കാലം ഞാൻ അത് അടുത്ത സിനിമവരെ മാറ്റിവെക്കുന്നു. NB: ഞണ്ടുകളുടെ നാട്ടിലെ ഇടവേളയിലെ കാമുകന് വല്യ റോൾ ഇല്ലാത്ത നന്നായി, തുടക്കം മുതൽ ഒടുക്കം വരെ ദുരന്തമായ പടത്തിൽ ഒരാളെ കൊല്ലുന്നത് കൂടെ കാണാൻ വയ്യാ.. ഓഫ് ടോപിക്ക്: പലതരം ടൈപ്പ് കാസ്റ്റിങ് കണ്ടിട്ടുണ്ട്, ഇത്ര സാഡിസ്‌റ്റ് വേർഷൻ ഇതാദ്യമാണ്. അടുത്ത പടമായ പിടിക്കിട്ടാപുള്ളിയിലെ നായകൻ സുനിൽ വയനാട് പടമായി മാറാതെയിരിക്കാൻ മറ്റൊരു വയനാടൻ എന്നൊരു മുൻകരുതൽ മാത്രമാണ് ഈ പോസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week