33.4 C
Kottayam
Sunday, May 5, 2024

അമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല മോഷ്ടിച്ചു; കരച്ചില്‍ കേട്ട് ഓടിവന്ന 12കാരന്‍ മകനെ യുവാവ് ശ്വാസം മുട്ടിച്ച് കൊന്നു

Must read

ബംഗളൂരു: അമ്മയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാന്‍ ചെന്ന 12 വയസുകാരനായ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ 25കാരന്‍ അറസ്റ്റില്‍. സ്ത്രീയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവരുന്‍ ശ്രമിക്കുന്നതിനിടെ ബംഗളൂരുവിലാണ് സംഭവം. രാജു എന്ന കുട്ടിയാണ് മരിച്ചത്. മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ അമ്മ ഹനുമന്തമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മകനെയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഗജലിംഗപ്പയാണ് അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു.

ഹനുമന്തയമ്മയും ഗജലിംഗപ്പയും അയല്‍വാസികളാണ്. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം നടന്നത്. ഹനുമന്തയമ്മയുടെ കഴുത്തില്‍ കിടന്ന മാല മോഷ്ടിക്കാന്‍ ഗജലിംഗപ്പ അവരെ ആക്രമിക്കുകയായിരുന്നു. കല്ല് കൊണ്ടാണ് ആക്രമിച്ചത്.

ആക്രമണത്തിനിടെ അമ്മയുടെ കരച്ചില്‍ കേട്ട് കിടന്നുറങ്ങുകയായിരുന്ന 12കാരന്‍ രക്ഷിക്കാന്‍ ഓടിയെത്തുകയായിരുന്നു. അതിനിടെ കുട്ടിക്ക് നേരെ തിരിഞ്ഞ യുവാവ്, കുട്ടിയെ കൊന്ന ശേഷം മാലയുമായി കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

അയല്‍വാസികള്‍ അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ കുട്ടി മരിച്ചിരുന്നതായി പോലീസ് പറയുന്നു. കുട്ടിയുടെ അമ്മയുടെ നില തൃപ്തികരമാണ്. ശനിയാഴ്ചയാണ് പ്രതിയെ പോലീസ് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week