CrimeNationalNews

മുറിക്കുള്ളില്‍വച്ച് വസ്ത്രങ്ങള്‍ അഴിച്ച് കാണിക്കാന്‍ ആവശ്യപ്പെട്ടു, മജിസ്‌ട്രേറ്റിനെതിരെ യുവതിയുടെ പരാതി

ന്യൂഡല്‍ഹി: മജിസ്‌ട്രേറ്റിനെതിരെ പരാതിയുമായി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി. ദളിത് യുവതിയായ അതിജീവിതയോട് മുറിവുകള്‍ കാണണമെന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസ് മജിസ്‌ട്രേറ്റിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബലാത്സംഗക്കേസില്‍ മൊഴി നല്‍കാനായി എത്തിയപ്പോഴായിരുന്നും സംഭവം. മാര്‍ച്ച് 30നാണ് യുവതി രഹസ്യമൊഴി നല്‍കുന്നതിനായി എത്തിയത്. ആദ്യം മാന്യമായി പെരുമാറിയെന്നും സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും യുവതി പറയുന്നു.

ഹിന്ദൗണ്‍ സിറ്റി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറിനെതിരെയാണ് നടപടി.താന്‍ എല്ലാകാര്യങ്ങളും മജിസ്ട്രേറ്റിനോട് വിശദീകരിച്ചെന്നും. പിന്നാലെ പുറത്തിറങ്ങാന്‍ ശ്രമിച്ച തന്നെ തിരികെ വിളിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്തിനാണ് വസ്ത്രം അഴിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ശരീരത്തിലെ മുറിവുകളും പാടുകളും കാണാനാണെന്നായിരുന്നു രവീന്ദ്ര കുമാറിന്റെ മറുപടി. വസ്ത്രം മാറ്റാനാവില്ലെന്ന് താന്‍ പറഞ്ഞുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button