24.9 C
Kottayam
Friday, June 5, 2026

തേങ്കുറിശിയിലെ ദുരഭിമാനക്കൊല; അനീഷിനെ കുത്തിയ കത്തി ഹരിതയുടെ അമ്മാവന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി

Must read

പാലക്കാട്: തേങ്കുറിശിയിലെ ദുരഭിമാനക്കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷിന്റെ വീട്ടില്‍നിന്നാണ് കത്തി കണ്ടെത്തിയത്. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പിനു ശേഷമാണു പ്രതികളെ വീട്ടിലെത്തിച്ചത്. വെള്ളിയാഴ് ച വൈകുന്നേരം ആറോടെ തേങ്കുറുശി മാങ്കുളത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇലമന്ദം ആറുമുഖന്റെ മകന്‍ അനീഷ് (അപ്പു 27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഭാര്യപിതാവ് പ്രഭുകുമാര്‍, ഭാര്യയുടെ അമ്മാവന്‍ സുരേഷ് എന്നിവരെയാണ് കുഴല്‍മന്ദം പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിനുശേഷം ഒളിവില്‍ പോയിരുന്ന പ്രഭുകുമാറിനെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരിലെ ബന്ധുവിട്ടില്‍ നിന്നാണു പിടികൂടിയത്. സുരേഷ് നേരത്തേതന്നെ പിടിയിലായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ സഹോദരന്‍ അരുണിനൊപ്പം പോകുന്നതിനിടെ ഇലമന്ദം മാങ്കുളം ജംഗ്ഷനില്‍വച്ചാണ് പ്രഭുകുമാറും സുരേഷും അനീഷിനെ ആക്രമിച്ചത്. ആദ്യം രണ്ടു കാലുകളില്‍ വെട്ടിയശേഷം ഇരുമ്പുവടി കൊണ്ട് അനീഷിന്റെ തലയിലും ദേഹത്തും അടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അരുണിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. പിന്നീട് അനീഷിനെ കഴുത്തുഞെരിച്ച് സമീപത്തെ കനാലിലേക്കു തള്ളുകയായിരുന്നുവെന്നു ദൃക്‌സാക്ഷിയായ അരുണ്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ നാട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് അനീഷും ബാല്യകാലം മുതല്‍ സുഹൃത്തായ ഹരിതയും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടന്നത്. താഴ്ന്ന ജാതിക്കാരനായ അനീഷിനെ വിവാഹം കഴിക്കുന്നതില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനു വലിയ എതിര്‍പ്പുണ്ടായിരുന്നു. എതിര്‍പ്പുകളെ മറികടന്നാണ് ഇരുവരും വിവാഹിതരായത്. ഇതിനുശേഷം അനീഷിനും കുടുംബത്തിനും എതിരേ പെണ്‍കുട്ടിയുടെ അമ്മാവന്‍ മുഖേന നിരന്തരം ഭീഷണികള്‍ ഉണ്ടായിരുന്നതായി പറയുന്നു. മൂന്നുമാസത്തിനുള്ളില്‍ അനീഷിനെ തീര്‍ക്കുമെന്നു അമ്മാവന്‍ പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഭീഷണി ഭയന്ന് ഒന്നരമാസത്തോളം അനീഷ് ജോലിക്കു പോകാതെ വീടിനുള്ളില്‍തന്നെ ഇരിക്കുകയായിരുന്നു.

- Advertisement -

പ്രാഥമിക നിഗമനത്തില്‍ ജാതീയവും സാമ്പത്തികവുമായ വിഷയങ്ങളാണ് കൊലയ്ക്കു പിന്നിലെന്നു എസ്പി സുജിത്ദാസ് പറഞ്ഞു. എന്നാല്‍ വിശദമായ മൊഴി രേഖപ്പെടുത്തിയതിനുശേഷമേ ദുരഭിമാന കൊല എന്നതു സ്ഥിരീകരിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -

അതേസമയം കേസിലെ പ്രതികള്‍ അനീഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടത്തിയതായി അനീഷിന്റെ അമ്മ രാധ വെളിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീധനം ചോദിച്ചുവെന്ന് കാണിച്ചു കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതുടെ കുടുംബം നോട്ടീസയച്ചിരുന്നുവെന്ന് രാധ പറഞ്ഞു. കൊലപാതകത്തിന്റെ സൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛനാണ്. പ്രതികള്‍ക്കു വധശിക്ഷ തന്നെ നല്‍കണം. ഹരിതയെ സംരക്ഷിക്കുമെന്നും അനീഷിന്റെ അമ്മ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week