23.9 C
Kottayam
Thursday, June 4, 2026

കൊച്ചി മുട്ടാർ പുഴയിൽ വൻ മത്സ്യക്കുരുതി, ജല മലിനീകരണം രൂക്ഷമായതിന്റെ തെളിവെന്ന് നാട്ടുകാർ

Must read

മുട്ടാർ പുഴയിൽ വൻ മത്സ്യക്കുരുതി
കളമശ്ശേരി: പെരിയാറിന്റെ കൈവഴിയായ മുട്ടാർ പുഴയുടെ മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം ഇന്നലെ വെളുപ്പിനെ 4.30 മുതൽ മത്സ്യങ്ങൾ കൂട്ടത്തോടെ ശ്വാസം കിട്ടാതെ പിടഞ്ഞുപൊങ്ങി. ചെമ്മീൻ, കൂരി,വാള,കരിമീൻ, ചെമ്പല്ലി,കോലാൻ, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങളാണ് പൊങ്ങിയത്. മത്സ്യങ്ങൾ പൊങ്ങിയതറിഞ്ഞ് ഏലൂരിന്റെയും കളമശ്ശേരിയുടെയും വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടുകാരെത്തി വലയും ചുണ്ടയും ഉപയോഗിച്ച് മത്സ്യങ്ങളെ പിടിച്ച് വില്പനക്കായും സ്വന്തം ആവശ്യങ്ങൾക്കുമായും കൊണ്ടുപോയി.സംഭവമറിഞ്ഞ് ഏലൂർ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി ജലസാപിളുകൾ ശേഖരിച്ചു . സംഭവമറിഞ്ഞ് ബി ജെ പി നേതാക്കളായ എൻ പി ശങ്കരൻകുട്ടി, എ സുനിൽകുമാർ, പി പി സുന്ദരൻ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. മത്സ്യം കാണാൻ ജനങ്ങൾ തിങ്ങികൂടിയതുമൂലം ആറാട്ടുകടവ് പാലത്തിൽ ഗതാഗത സ്തംപനമുണ്ടായതിനെ തുടന്ന് പോലിസ് ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പിടയുന്ന വിഷയവുമായി ബന്ധപ്പെട്ട് ഏലൂരിലെ ഭരണപക്ഷ കൗൺസിലർമാർ ഏലൂർ മലിനികരണ നിയന്ത്രണ ബോർഡ് ഓഫീസിൽ ചെന്ന് എഞ്ചിനിയർ ശ്രീലക്ഷ്മിയുമായി ചർച്ച നടത്തി. ഈ വിഷയം എത്രയും പെട്ടന്ന് ജില്ല ഭരണകൂടത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. ഫാക്ട് കോട്ടേഴ്സ്, എച്ച് ഐ എൽ കോട്ടേഴ്സ്, ടി സി സി കോർട്ടേഴ്സ്, എറണാകുളത്തെ വിവിധ ആശുപത്രികൾ, കിൻഫ്ര തുടങ്ങിയ നിരവധി മേഖലയിൽ ഈ പുഴയിലെ ജലമാണ് ഉപയോഗിക്കുന്നത്. ഈ വർഷം തുടക്കo തന്നെ മത്സ്യക്കുരുതി നടന്നതിൽ ജനങ്ങൾക്ക് ആശങ്കയാണ്. കളമശ്ശേരി നഗരസഭയുടെ ഡംപിങ് ആഡിനു സമീപമുള്ള തൂമ്പുങ്കൽ തോട് ചില ഗോഡൗണുകൾ ,മാർക്കറ്റ്, കെട്ടിട സമുച്ചയങ്ങൾ ഇവയിൽ നിന്ന് തള്ളുന്ന മാലിന്യങ്ങളാണ് ഈ മത്സ്യ കുരുതിക്ക് കാരണമെന്ന് മുൻപും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വേനൽ കടുക്കുമ്പോൾ ജനങ്ങൾ കുടിനീരിനായി നെട്ടോട്ടമോടുമ്പോഴാണ് ഇതുപോലെ പുഴയെയും മറ്റ് ജല സ്രോതസ്സുകളെയും മനുഷ്യനാൽ നശിപ്പിക്കപ്പെടുന്നത് ഒരു കാരണവശാലും അംഗീകരിക്കപ്പെടുന്നതല്ല. പുഴ മലിനീകരണത്തിന് കാരണമായവരെ കണ്ടെത്തി അവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ബിജെപി കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി പ്രമോദ് കുമാർ തൃക്കാക്കര ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week