24.9 C
Kottayam
Saturday, June 6, 2026

മൂന്ന് നില വീടിനേക്കാള്‍ ഉയരത്തിൽ തിളച്ചുമറിയുന്ന ലാവ,1240 ഡിഗ്രി ചൂടിനൊപ്പം ഭൂചലനവും, അപകട മുനമ്പായി കാനറി ദ്വീപ്

Must read

മാഡ്രിഡ്:സ്പെയിനിലെ കാനറി ദ്വീപില്‍ സെപ്തംബര്‍ 19-ന് പൊട്ടിത്തെറിച്ച അഗ്‌നിപര്‍വ്വതത്തില്‍നിന്നുള്ള ലാവാപ്രവാഹം ഇപ്പോഴും നാശം വിതയ്ക്കുന്നു. അഗ്‌നിപര്‍വ്വതത്തിന്റെ അരികിലൂടെ കുത്തിയൊലിച്ചു വന്ന തിളയ്ക്കുന്ന ലാവ ഒരു കുന്നിന്‍ചെരിവില്‍ ചെന്നടിഞ്ഞ് നില്‍ക്കുകയാണ്. മൂന്ന് നില വീടിനേക്കാള്‍ ഉയരത്തിലാണ്, തിളച്ചുമറിയുന്ന ലാവ നില്‍ക്കുന്നതെന്ന് സ്പാനിഷ് നാഷനല്‍ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അതിനിടെ ഇന്നലെ പ്രദേശത്ത് ഭൂചലനവും ഉണ്ടായി. മൂന്ന് ഗ്രാമങ്ങളിലായി 23 ചെറു ചലനങ്ങളാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

അതിഭീകരമാണ് അവസ്ഥയെന്നാണ് അധികൃതര്‍ അറിയിച്ചത്. ഒരു ലക്ഷത്തോളം പേര്‍ താമസിക്കുന്ന ദ്വീപിലെ അപകടമേഖലകളില്‍നിന്നും ആറായിരം പേരെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. ഇവരുടെ വീടുകളും മറ്റും ലാവാപ്രവാഹത്തില്‍ നശിച്ചു. ഈ ആളുകളെയെല്ലാം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സ്പാനിഷ് നാവിക സേന ലാവ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്

- Advertisement -

കാനറി ദ്വീപിലെ കുംബ്രെ വിയേജ അഗ്‌നിപര്‍വ്വതമാണ് സെപ്തംബര്‍ ആദ്യം പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് എല്ലാം ചാമ്പലാക്കിക്കൊണ്ട് ലാവാ പ്രവാഹം ആരംഭിച്ചു. സമീപപ്രദേശത്തുള്ള 1100-ലേറെ കെട്ടിടങ്ങളെ ഈ ലാവാപ്രവാഹം വിഴുങ്ങി. വാഴത്തോട്ടങ്ങള്‍ അടക്കം 1218 ഏക്കര്‍ ഹെക്ടര്‍ കൃഷിയിടങ്ങള്‍ നാമാവശേഷമാക്കി

- Advertisement -

1240 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള ലാവാ പ്രവാഹം ദ്വീപിലെ ടോദോക് ഗ്രാമത്തില്‍ ബാക്കിയായ കെട്ടിടങ്ങളെ കൂടി ഇന്നലെ വിഴുങ്ങിയതായി കാനറി ഐലന്റ് വോള്‍ക്കനോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആളുകളെയെല്ലാം ഒഴിപ്പിച്ച പ്രദേശങ്ങളിലൂടെയാണ് ഇപ്പോള്‍ ലാവ പ്രവഹിക്കുന്നത്.

ചുട്ടുപഴുത്ത ലാവ അറ്റ്ലാന്റിക് ഉള്‍ക്കടലിലേക്ക് ചെന്നെത്തിയിരുന്നു. തിളയ്ക്കുന്ന ലാവ കടല്‍വെള്ളം തൊട്ടതിനെ തുടര്‍ന്ന് ഇവിടെ വലിയ പുകച്ചുരുളുകള്‍ ഉയരുകയാണ്. വലിയ സ്ഫോടനങ്ങള്‍ക്ക് ഇത് കാരണമാവുമെന്ന ആശങ്കയുണ്ട്. കടലിലെ ജീവജാലങ്ങള്‍ക്കും സമീപവാസികള്‍ക്കും ഇത് വലിയ ദുരന്തമുണ്ടാക്കിയേക്കുമെന്നാണ് മുന്നറിയിപ്പ്.

- Advertisement -

ഇപ്പോഴും അഗ്‌നിപര്‍വ്വതം കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാണ് ഇത് അവസാനിക്കുക എന്ന് അറിവായിട്ടില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇവിടെയുള്ളവര്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിലാണ്. ആയിരങ്ങളെ സര്‍ക്കാര്‍ ഇതിനകം കുടിയൊഴിപ്പിച്ചു. ഇവരില്‍ പലരുടെയും വീടുകളും സ്ഥലങ്ങളുമാണ് അഗ്‌നിപര്‍വ്വത ലാവ വിഴുങ്ങിയത്. ഇവര്‍ക്ക് താമസിക്കുന്നതിനായി സര്‍ക്കാര്‍ വലിയ വീടുകളും കെട്ടിടങ്ങളും വിലയ്ക്കു വാങ്ങിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week