24.8 C
Kottayam
Monday, June 8, 2026

വ്യാജ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് പൊലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം;വീരപ്പന്‍ മണിയെ ഇത്തവണ എക്‌സൈസ് പിടികൂടുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത് എംഡിഎംഎ

Must read

മലപ്പുറം: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മയക്കുമരുന്നുമായി എക്‌സൈസിന്റെ പിടിയിലാകുമ്പോള്‍ ചര്‍ച്ചകളില്‍ എത്തുന്നത് മലപ്പുറത്തെ ഡാന്‍സാഫിനെ ചതിയില്‍ കുടുക്കാനുള്ള പഴയ വാര്‍ത്ത. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പൊലീസ് കാപ്പ ചുമത്തിയിട്ടുള്ള വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പന്‍ മണി എന്നറിയപ്പെടുന്ന മണ്ണില്‍ അനില്‍കുമാറിനെയും സംഘത്തെയുമാണ് ആഴ്ചകള്‍ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവില്‍ എക്‌സൈസ് പിടികൂടിയത്.

ഇന്നലെ രാത്രി 10.30ന് വേങ്ങര പുഴച്ചാലില്‍ വച്ചാണ് അറസ്റ്റ്. ചേറൂര്‍ മിനി കാപ്പില്‍ നടമ്മല്‍ പുതിയകത്ത് മുഹമ്മദ് നവാസ്, പറപ്പൂര്‍ എടയാട്ട് പറമ്പ് പഴമഠത്തില്‍ രവി എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. ഇതേ മണിയെ പോലീസ് കേസില്‍ കുടുക്കുന്നുവെന്നും ഇയാള്‍ നിരപാധിയാണെന്നും കാട്ടി ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയിരുന്നു. മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെതിരെ പ്രതികളെ ഉപയോഗിച്ച് നടത്തിയ പ്രചരണത്തിന്റെ ഭാഗമായിരുന്നു ഇത്. അങ്ങനെ പോലീസിനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഗുണ്ടയെയാണ് എക്‌സൈസ് ഇപ്പോള്‍ പൊക്കുന്നത്.

അറസ്റ്റിലായവരില്‍ നിന്ന് 30ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ അഞ്ച് ലക്ഷത്തോളം വില വരും. മയക്കുമരുന്ന് കടത്തികൊണ്ടുവരാന്‍ ഉപയോഗിച്ച കാറും സ്‌കൂട്ടറും ഇവരുടെ കൈവശം ഉണ്ടായിരുന്ന 48000 രൂപയും കസ്റ്റഡിയില്‍ എടുത്തു. വ്യാജ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് പൊലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ച അനില്‍കുമാര്‍ വീണ്ടും ലഹരിയുടെ വഴിയേ പോയെന്നതാണ് ഇത് തെളിയിക്കുന്നത്.

പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷനൂജ് കെ ടി, എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍, പ്രിവന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില്‍ ദാസ്,അരുണ്‍ പാറോല്‍,ശിഹാബ്, ജിഷ്‌നാദ്, പ്രവീണ്‍, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ലിഷ പി എം, ഡ്രൈവര്‍ ഷണ്മുഖന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് മലപ്പുറം കോടതിയില്‍ ഹാജാരാക്കും.

- Advertisement -

മലപ്പുറം എസ്.പിക്ക് കീഴിലെ ഡാന്‍സാഫ് ടീമിനെതിരെ അനിലിന്റെ പരാതി വലിയ ചര്‍ച്ചയായിരുന്നു. അനിലിന്റെ ഭാര്യയുടെ ഫോണില്‍ വിളിച്ചും പോലീസ് സംഘം ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. ഇങ്ങനെ പോലീസിനെ കുറ്റം പറഞ്ഞ വ്യക്തിയാണ് എക്‌സൈസിന് മുന്നില്‍ കുടുങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week