KeralaNews

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്; ബിജുലാലിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേര്‍ഡ് ഉപയോഗിച്ച് വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നു 2 കോടി രൂപ തട്ടിയ കേസില്‍ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാലിനെ തിരുവനന്തപുരത്തു നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. അഭിഭാഷകന്റെ വീട്ടില്‍ വെച്ച് രാവിലെ ചാനലുമായി അഭിമുഖം നടത്തിയിരുന്നു. ഇതിനു ശേഷം അഭിഭാഷകനുമൊത്ത് കീഴടങ്ങാന്‍ കോടതിയിലേയ്ക്കു പോകാനൊരുങ്ങുമ്പോഴാണ് പൊലീസ് അറസ്റ്റു ചെയ്തത്.
കേസെടുത്ത് നാലാം ദിനമാണ് ബിജുലാലിനെ പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ബന്ധു വീട്ടിലേക്ക് കടന്നതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ബിജുലാലിന് ചീട്ടുകളിച്ച് ലക്ഷങ്ങളുടെ ബാധ്യതയുണ്ടെന്നും പ്രത്യേക സംഘത്തിന് തെളിവ് ലഭിച്ചു. കടംപെരുകിയതോടെയാണ് ട്രഷറിയില്‍ നിന്ന് തട്ടിപ്പ് തുടങ്ങിയത്. ഏപ്രില്‍ മാസം എട്ടിന് വഞ്ചിയൂര്‍ ട്രഷറിയിലുണ്ടായ 60,000 രൂപ തട്ടിയെടുത്തതിന് പിന്നിലും ബിജുലാലാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

മേയ് 31ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ പാസ്വേഡ് ഉപയോഗിച്ചാണ് ബിജുലാല്‍ 2 കോടി രൂപ തട്ടിയത്. ഇതില്‍ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളില്‍ നിന്നു കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കേസ്. തട്ടിപ്പു പുറത്തായതോടെ ശനിയാഴ്ച വൈകിട്ടു വീട്ടില്‍ ഫോണ്‍ ഉപേക്ഷിച്ചു സ്ഥലംവിട്ട ബിജുലാല്‍, പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button