31.1 C
Kottayam
Thursday, May 2, 2024

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു; സി.ബി.ഐ അന്വേഷണം എതിര്‍ക്കില്ലെന്ന് പിണറായി ഉറപ്പ് നല്‍കി

Must read

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചു. നേരത്തെ അറിയിച്ചിട്ടാണിവര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. നിയമസഭാ മന്ദിരത്തിലെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. സിബിഐ അന്വേഷണം എതിര്‍ക്കില്ലെന്ന് പിണറായി ഉറപ്പ് നല്‍കി. മുഖ്യമന്ത്രി എല്ലാതരത്തിലുള്ള പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

സിബിഐയെ ഏല്‍പ്പിക്കാന്‍ സാങ്കേതികപരമായ പ്രശ്നം എന്തെന്നാല്‍ കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വിശദീകരണം നല്‍കി. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. കേസന്വേഷണത്തില്‍ പാളിച്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടണമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.

അതേ സമയം, കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും വലിയ പ്രതിഷേധമാണ് നടത്തുന്നത്. ബിജെപിയുടെ 100 ദിവസത്തെ സത്യാഗ്രഹവും നടന്നുകൊണ്ടിരിക്കുകയാണ്. വാളയാറില്‍ 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് പതിമൂന്നും ഒന്‍പതും വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week