27.6 C
Kottayam
Thursday, June 4, 2026

‘ഞാന്‍ വിളമ്പിതന്ന അത്താഴം കഴിച്ചിട്ട് നീ എന്റെ മകളെ കൊന്നല്ലോ…’ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ സൂരജിന് നേരെ അക്ഷോഭ്യയായി ഉത്രയുടെ അമ്മ

Must read

അഞ്ചല്‍: മകളെ കൊലപ്പെടുത്തിയ കേസില്‍ മരുമകനെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ നെഞ്ചുപൊട്ടി ഉത്രയുടെ അമ്മ. അഞ്ചലിലെ ഉത്രയുടെ വീട്ടില്‍ ഭര്‍ത്താവ് സൂരജിനെ തെളിവെടുപ്പിന് എത്തിച്ചപ്പോളായിരുന്നു അമ്മ വികാരഭരിതയായി നിലവിളിച്ചത്. ‘ഞാന്‍ വിളമ്പിതന്ന അത്താഴം കഴിച്ചിട്ട് നീ എന്റെ മകളെ കൊന്നല്ലോ.. എന്റെ മകളെ കൊന്നവനെ എന്റെ വീട്ടില്‍ കയറ്റരുത്.. എന്നിങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു പെറ്റമ്മയുടെ കരച്ചില്‍. അമ്മയെ നിയന്ത്രിക്കാന്‍ തൊട്ടടുത്ത് നിന്ന മകനു പോലും കഴിയാത്ത സ്ഥിതിയായിരിന്നു. ഒടുവില്‍ പോലീസ് സംഘത്തിലെ വനിതാ അംഗം അമ്മയെ പിടിച്ച് വീടിനുള്ളിലേക്ക് കൊണ്ടുപോയ ശേഷമാണ് സൂരജിനെ വീടിനുള്ളിലേക്ക് കടത്തിയത്.

ഉത്ര കൊല്ലപ്പെട്ട കിടപ്പുമുറിയിലേക്ക് കടന്നതോടെ സൂരജ് പൊട്ടിക്കരഞ്ഞു. ഉത്രയുടെ അച്ഛനെ നോക്കി ‘അച്ഛാ ഞാനൊന്നും ചെയ്തിട്ടില്ല’ എന്ന് ഇയാള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. കരഞ്ഞുകൊണ്ടാണ് പോലീസിന്റെ തെളിവെടുപ്പ് നടപടിയോട് സൂരജ് സഹകരിച്ചത്. മുറിയില്‍ നടന്ന സംഭവങ്ങള്‍ പോലീസിനു മുമ്പാകെ സൂരജ് വിവരിച്ചു. തുടര്‍ന്ന് ഉത്രയെ കൊലപ്പെടുത്താന്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാറിനായി തെരച്ചില്‍ നടത്തി. പഴയ വീടിനുനോട് ചേര്‍ന്ന് വേസ്റ്റ് ഇടുന്ന സ്ഥലത്തുനിന്ന് ജാറും പോലീസ് കണ്ടെത്തു. ജാര്‍ ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുമ്പോഴും സൂരജ് പൊട്ടിക്കരയുന്നുണ്ടായിരുന്നു.

ജാര്‍ വിരലടയാള വിദഗ്ധര്‍ പരിശോധിച്ച ശേഷം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫോറന്‍സിക് വിദഗ്ധരും ജാര്‍ പരിശോധിക്കും. നാട്ടുകാരുടെ എതിര്‍പ്പ് ഭയന്ന് സൂരജിനെ രാവിലെ 6.45 ഓടെയാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ.അശോകിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിന് എത്തിച്ചത്. അരമണിക്കൂറിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങി. കൊല്ലം റൂറല്‍ എസ്.പിയുടെ ഓഫീസിലേക്ക് കൊണ്ടുപോയ സൂരജിനെയും സഹായി സുരേഷിനെയും നാലു മണിയോടെ കോടതിയില്‍ ഹാജരാക്കും.

അതേസമയം, കുട്ടിയെ വിട്ടുകിട്ടാനുള്ള നിയമ പോരാട്ടം നടത്തുമെന്ന് ഉത്രയുടെ അച്ഛന്‍ വിജയസേനനും സഹോദരനും പറഞ്ഞു. അവര്‍ക്കൊപ്പം കഴിയുന്നത് കുട്ടിയുടെ ജീവന് ഭീഷണിയാണ്. കുട്ടിയെ തിരിച്ചുകിട്ടാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. തന്നെയും ഭാര്യയേയും മകനെയും സഹോദരന്റെ മകനെയും കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ് അവര്‍. ഏതോ ക്രിമിനല്‍ വക്കീലിന്റെ ഉപദേശപ്രകാരമാണ് അവര്‍ നീങ്ങിയതെന്നും വിജയസേനന്‍ പറഞ്ഞു. ഒരു വയസ്സും ഏതാനും മാസവും മാത്രമാണ് കുട്ടിയുടെ പ്രായം.

- Advertisement -

സൂരജ് ഒരിക്കലും ഇത്തരത്തിലുള്ള ഒരാളാണെന്ന് കരുതിയിരുന്നില്ലെന്ന് ഉത്രയുടെ സഹോദരന്‍ പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ വലിയ ഷോ നടത്തിയ അയാള്‍ പോലീസ് വണ്ടിയില്‍ കൂസലില്ലാതെയാണ് ഇരുന്നത്. ഒരു കൊടുംകുറ്റവാളിയുടെ പ്രകൃതമാണ് അയാള്‍ക്ക്. സൂരജിനെ പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് അയാളുടെ കുടുംബത്തിന്റെ ആരോപണവും ഉത്രയുടെ കുടുംബം നിഷേധിച്ചു. അവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. അത് മറയ്ക്കുന്നതിനു വേണ്ടി അവര്‍ ആരോപിക്കുന്നതാണ്. അവര്‍ പുറത്തുനിന്നാലെ സൂരജിനെ രക്ഷിക്കുള്ള ഇടപെടല്‍ നടത്താന്‍ കഴിയൂവെന്നും അവര്‍ പറഞ്ഞു. സൂരജിന്റെ അച്ഛന്‍, അമ്മ, സഹോദരി എന്നിവര്‍ക്കും കേസില്‍ പങ്കുണ്ടെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആരോപണം.

- Advertisement -

അതേസമയം, തന്നെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഉത്രയുടെ പിതാവ് നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ ആരോപിച്ചു. ഇതിനായി ലക്ഷങ്ങള്‍ മുടക്കുമെന്നും പറഞ്ഞിരുന്നു. അതിനിടെ, കുഞ്ഞിനെ സൂരജിനൊപ്പം വിട്ട നിര്‍ദേശം താത്ക്കാലികമാണെന്ന് കൊല്ലം ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷന്‍ കെ.പി സജിനാഥ്പറഞ്ഞു. കുട്ടിയുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് സൂരജ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. മറ്റാരും ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കും. കുട്ടിയെ സൂരജിന് വിട്ടുനല്‍കിയ സംഭവത്തില്‍ സമിതി അന്വേഷണം നടത്തും. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം. ഉത്രയുടെ മരണത്തില്‍ സൂരജിനെതിരെ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week