23.8 C
Kottayam
Friday, June 19, 2026

എന്നാലേ എന്നോട് പറ….! മോദി-മെലോണി കൂടിക്കാഴ്ചയും ജയ്ശങ്കറിന്റെ പുഞ്ചിരിയും, സോഷ്യൽ മീഡിയയിൽ കൊടുമ്പിരി കൊണ്ട ചർച്ച

Must read

ന്യൂഡൽഹി: ഫ്രാൻസിൽ നടന്ന 2026-ലെ ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ നടന്ന സൗഹൃദ സംഭാഷണവും അതിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും ആഘോഷമാക്കുകയാണ് നെറ്റിസൺസ്. അവരുടെ കൂടിക്കാഴ്ചയ്ക്കിടെ സമീപത്തുണ്ടായിരുന്ന വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ പുഞ്ചിരിയാണ് ഇപ്പോൾ സമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്.

മോദിയും മെലോണിയും തമ്മിലുള്ള ആശയവിനിമയം കണ്ടുനിൽക്കുന്ന ജയ്ശങ്കറിന്റെ മുഖത്തെ ഭാവങ്ങളാണ് ഏറ്റവും പുതുതായി പുറത്തുവന്നിരിക്കുന്ന വീഡിയോയിലുള്ളത്. മോദിയും മെലോണിയും പരസ്പരം കാണുന്നതും കൈകൊടുക്കുന്നതും ഹ്രസ്വനേരത്തേക്ക് സംസാരിക്കുന്നതുമാണ് വീഡിയോയിൽ കാണാനാവുക. സന്തോഷത്തോടെ സംസാരിക്കുന്ന ഇരു നേതാക്കൾക്കും അരികിലായി നിൽക്കുന്ന ജയ്ശങ്കറിന്റെ ഭാവം പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

- Advertisement -

പിന്നാലെ, അതിന്റെ ക്ലിപ്പുകളും സ്‌ക്രീൻഷോട്ടുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എന്തായിരിക്കും ആ സമയത്ത് ജയ്ശങ്കറിന്റെ മനസിൽ ഉണ്ടായിരുന്നത് എന്നതിന്റെ ഊഹാപോഹങ്ങളാണ് എല്ലാവരും മീമുകളായും കമന്റുകളായുമൊക്കെ പങ്കുവെക്കുന്നത്. ‘ഇന്റർനെറ്റിലെ ഇന്നത്തെ ഏറ്റവും പ്രിയപ്പെട്ട നിമിഷം. മെലോണി മോദിജിയുമായി കൈകൊടുത്തയുടനെ, ജയശങ്കറിന്റെ ആ ചിരി.. എല്ലാം പറയാതെ പറയുന്നുണ്ട്.’ ഒരു ഉപയോക്താവ് എഴുതി.

- Advertisement -

‘ജയ്ശങ്കർ സർ, അങ്ങയുടെ പുഞ്ചിരിക്ക് പിന്നിലെ കാരണം അറിയാൻ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നു… ദയവായി അത് ഞങ്ങളോടുംകൂടി പറയൂ.’ മറ്റൊരാൾ എഴുതി. ‘എനിക്ക് ‘ഈ ഇക്വേഷൻ’ ഇഷ്ടപ്പെടുന്നു… വിദേശകാര്യ മന്ത്രി ജയ്ശങ്കറും അത് ഇഷ്ടപ്പെടുന്നുണ്ടെന്ന് തോന്നുന്നു.’ എന്നാണ് മറ്റൊരു കമന്റ്. സ്‌കൂൾ കാലഘട്ടത്തോടാണ് മറ്റൊരാൾ ഈ നിമിഷത്തെ ഉപമിച്ചത്. ‘തന്റെ സുഹൃത്ത് അവന്റെ ക്രഷിനോട് (crush) സംസാരിക്കുമ്പോൾ, അത് കണ്ട് സന്തോഷിക്കുന്ന സ്‌കൂൾ സുഹൃത്തിനെപ്പോലെയുണ്ട്.’

വീഡിയോ കൂടുതൽ ആളുകൾ പങ്കുവെച്ചതോടെ, ജയ്ശങ്കറിന്റെ ചിരി എണ്ണമറ്റ ട്രോളുകൾക്കും മീമുകൾക്കുമാണ് വിഷയമായിരിക്കുന്നത്. ഇന്റർനെറ്റിൽ പൊതുവെ ‘Melody’ എന്നാണ് ഇരുനേതാക്കളും അറിയപ്പെടുന്നത്. പ്രശസ്തമായ ഈ ‘മെലോഡി’ നിമിഷം കാണുമ്പോൾ പ്രേക്ഷകരുടെ മനസ്സിലുള്ളത് തന്നെയാണ് വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ ഭാവവും വ്യക്തമാക്കുന്നത് എന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘പിഎം ശ്രീ’ പദ്ധതിയിൽ മലക്കംമറിഞ്ഞ് മന്ത്രി കെ.എം. ഷാജി; അറബിക്കടലിൽ എറിയുമെന്നത് വെറും രാഷ്ട്രീയ പ്രയോഗമെന്ന് വിശദീകരണം; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല!

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പ്രമുഖ സ്കൂൾ വികസന പദ്ധതിയായ ‘പിഎം ശ്രീ’യുമായി (PM SHRI) ബന്ധപ്പെട്ട് മുൻപ് താൻ നടത്തിയ കടുത്ത പ്രസ്താവനകളിൽ പൂർണ്ണമായി മലക്കംമറിഞ്ഞ് മന്ത്രി കെ.എം. ഷാജി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്....

ഗവിയിൽ അംഗനവാടി ജീവനക്കാരി കൊല്ലപ്പെട്ടത് ബലാത്സംഗശ്രമത്തിനിടെ; കുറ്റം സമ്മതിച്ച് യുവാവ്

പത്തനംതിട്ട: ഗവിയിൽ വനത്തിനുള്ളിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചു. ബലാത്സംഗ ശ്രമത്തിനിടെ...

ആരോഗ്യവകുപ്പിന് വൻ തിരിച്ചടി; ഡിഎച്ച്എസ് റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ട്രൈബ്രൂണൽ

തിരുവനന്തപുരം ഭരണസിരാകേന്ദ്രത്തിൽ വലിയ ഐ.എ.എസ്-ആരോഗ്യവകുപ്പ് തർക്കങ്ങൾക്ക് വഴിതുറന്നുകൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ. ജെ. റീനയെ പെട്ടെന്ന് മാറ്റിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തു....

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല, ജലനിരപ്പ് 152 അടിയാക്കും; നിലപാട് വ്യക്തമാക്കി TVK സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി തമിഴ്നാട്ടിലെ ടി.വി.കെ. സർക്കാർ രംഗത്ത്. നിയമസഭയിൽ നടന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ്, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന ഔദ്യോഗിക തീരുമാനം സർക്കാർ അറിയിച്ചത്. കേരളത്തിന്...

ഛത്തീസ്ഗഢിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ മണൽ ഖനനത്തെച്ചൊല്ലിയുണ്ടായ കടുത്ത തർക്കത്തെത്തുടർന്ന് ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് അതീവ ക്രൂരമായി ചുട്ടുകൊന്നു. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത്...

Popular this week