24.5 C
Kottayam
Friday, June 5, 2026

ആ ഓഡിയോ ക്ലിപ്പ് ചതിച്ചു….നമ്മുക്ക് കിട്ടാത്തത് മറ്റുള്ളവർ അനുഭവിക്കരുത്! അല്ലേ പണി കൊടുക്കും! അമ്മക്ക് നടുവിരൽ നമസ്കാരം

Must read

കൊച്ചി: ട്രാൻസ്ജെൻഡർ സജ്ന നടത്തിയ ബിരിയാണി കച്ചവടം മറ്റ് കച്ചവടക്കാർ തടഞ്ഞത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു. വഴിയോര കച്ചവടത്തിലെ തർക്കവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ആക്രമണം നടന്നിരുന്നു. ചിലർ തന്നെയും സുഹൃത്തുക്കളെയും അപമാനിക്കുകയും, ഉപജീവനമാർഗമായ ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതിൽ മനംനൊന്ത് ദിവസങ്ങൾക്ക് മുമ്പ് സജ്ന ഫേസ്ബുക്കിൽ ലൈവിൽ വന്നിരുന്നു. തുടർന്ന് നടൻ ജയസൂര്യ ഉൾപ്പെടെ നിരവധിയാളുകൾ സജ്നയ്ക്ക് സഹായ വാഗ്ദ്ധാനങ്ങളുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം സജ്നയുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പിങ്ങുകൾ പ്രചരിച്ചിരുന്നു. സജന ഷാജിയുടെ ബിരിയാണി കച്ചവടവും തുടർന്നുണ്ടായ ഓഡിയോ ക്ലിപ്പ് വിവാദത്തിലും ട്രാൻസ് കമ്മ്യൂണിറ്റികൾ തമ്മിൽ ചേരി തിരിഞ്ഞ് വാക്പോര് തുടങ്ങി കഴിഞ്ഞു. ഈ സംഭവത്തോട് കൂടി ട്രാൻസ് കമ്മ്യണിയിൽ ഉള്ള ഉൾപോര് മറനീക്കി പുറത്തുവരുകയാണ്. സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രജ്ഞിമാരാണ് ഈ ഓഡിയോ ക്ലിപ്പ് ഓൺലൈൻ മാധ്യമങ്ങൾ അയച്ചു കൊടുത്തതെന്ന് പറയാതെ പറയുകയാണ് ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ്. മാലാപാർവ്വതിയുടെ മകനുമായി ബന്ധപ്പെട്ട വിവാദത്തിൽ സീമ നഷ്ടപരിഹാരത്തിനായാണ് ഇത്തം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് രഞ്ജു പറഞ്ഞതായും സീമ തന്റെ ഫേസ്ബുക്ക് ലൈവിൽ പറയുന്നുണ്ട്. എവിടെയും അനുകൂല്യങ്ങൾ അവരുടെ കൈകളിൽ കൂടി അവർ ചെയ്തു കൊടുത്തതായി മാത്രേ അറിയാവൂ. പത്രത്തിലും ടീവിയിലും അവരുടെ വലിയ പടം വരുകയും വേണം. അല്ലേ പണി കൊടുക്കും. സ്വയം പ്രഖ്യാപിത അമ്മമാരും കൂട്ടാളികളും. നമ്മുക്ക് കിട്ടാത്തതു ഒന്നും മറ്റുള്ളവരും അനുഭവിക്കരുത് . വളരെ നല്ല ചിന്താഗതി എന്നാണ് സീമ രഞ്ജുവിനെതിരെ പറയുന്നത്.

അതെ സമയം തന്നെ അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച നിലയിൽ ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .ഐ സി യുവിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സജ്നയുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പിങ്ങുകൾ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ചിലര്‍ ഇവരെ ആക്ഷേപിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. നിലവിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണിവർ.

കോട്ടയം സ്വദേശിയായ സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തിയത്. മൂന്ന് മാസം മുൻപാണ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോൾ അതിജീവിക്കാനായി കുടുക്കയിൽ സൂക്ഷിച്ച രൂപയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മാറ്റിവച്ച പണവും ചേർത്താണ് സജ്ന എറണാകുളത്ത് ബിരിയാണിക്കച്ചവടം തുടങ്ങിയത്. കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ട സജ്ന മൂന്നു പേർക്ക് ജോലി നൽകുകയും വൈകുന്നേരങ്ങളിൽ തെരുവിൽ ജീവിക്കുന്ന കുറച്ചുപേരുടെ വിശപ്പടക്കുകയും ചെയ്തു വന്നിരുന്നു.

- Advertisement -

അതിനിടയിലാണ് സജ്നയെ ഒരു കൂട്ടമാളുകൾ തടയുന്നതും ഭീഷണിപ്പെടുത്തുന്നതും. തുടർന്ന് ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോൾ സജ്ന പൊട്ടിക്കരഞ്ഞുകൊണ്ട് ഫെയ്സ്ബുക്ക് ലെെവിൽ വന്നു. ഈ വിഷയം മാധ്യമങ്ങളും ഏറ്റെടുത്തതോടെ സജ്നയ്ക്ക് പിന്തുണയുമായി ഒട്ടനവധിപേർ രംഗത്ത് വന്നു. അതിനിടെയാണ് സജ്നയുടെ ദുരിതം വാർത്തകളിലൂടെ അറിഞ്ഞ ജയസൂര്യ ബിരിയാണിക്കട തുടങ്ങാൻ സാമ്പത്തികസഹായം നൽകുമെന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ജയസൂര്യ സജ്നയെ സഹായിക്കുമെന്ന വാർത്ത പുറത്ത് വന്നത്. തൊട്ടു പിന്നാലെ എത്തിയ ഈ ആത്മഹത്യാ ശ്രമം സോഷ്യൽമീഡിയയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week