25.5 C
Kottayam
Friday, September 27, 2024

‘ഗ്രൂപ്പിലെ കാര്യങ്ങളൊന്നും അറിയിച്ചില്ല, വിളിക്കാത്ത ചാത്തത്തിന് ഉണ്ണാന്‍ പോകണോ’; തിരുവഞ്ചൂര്‍

Must read

കോട്ടയം: കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിനോടുള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗ്രൂപ്പില്‍ നടക്കുന്ന കാര്യങ്ങളൊന്നും തന്നെ അറിയിക്കാറില്ല. വിളിക്കാത്ത ചാത്തത്തിന് ഉണ്ണാന്‍ പോകാന്‍ കഴിയുമോയെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 365 ദിവസവും ഒരുപോലെ നില്‍ക്കുന്നതല്ല ഗ്രൂപ്പിന്റെ ചൂട്. ചിലപ്പോള്‍ അത് തണുത്ത് പോകും. പുന:സംഘടനയില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് വീഴ്ച പറ്റിയിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ അങ്ങനെ കണ്ടാല്‍ മതിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം ഡിസിസി പട്ടിക പുറത്തുവന്നതിനു പിന്നാലെ എ, ഐ, ഗ്രൂപ്പുകള്‍ പരസ്യമായി രംഗത്തു വരുമെന്നു മുന്‍കൂട്ടി കണ്ടാണ് ആദ്യം പ്രതികരിച്ചവര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടിയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തുവന്നതെന്നു സൂചന. കോണ്‍ഗ്രസില്‍ പരസ്പരമുള്ള ആരോപണങ്ങളും വിമര്‍ശനവുമൊക്കെ പുത്തരിയല്ലെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ ഉടനടി നടപടി വരുന്നത് അസാധാരണമാണ്.

മുതിര്‍ന്ന നേതാവ് മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായരെയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍ കുമാറിനെയും ഡിസിസി പട്ടികയ്‌ക്കെതിരേ പ്രതികരിച്ചതിനു തൊട്ടുപിന്നാലെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ സസ്‌പെന്‍ഡ് ചെയ്തത്.

ജില്ലാ നേതാക്കള്‍ മുതല്‍ കെപിസിസി ഭാരവാഹികള്‍ വരെ സുധാകരന്റെ അപ്രതീക്ഷിത വിരട്ടലില്‍ ഞെട്ടിയിരിക്കുകയാണ്. തല മുതിര്‍ന്ന നേതാക്കള്‍ക്കുകൂടിയുള്ള മുന്നറിയിപ്പാണ് സീനിയര്‍ നേതാക്കളെ തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നു കരുതുന്നു. വിരട്ടലില്‍ വീഴില്ല എന്നു തെളിയിക്കാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ പിന്നാലെ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നതെന്നു കരുതുന്നു.

എന്നാല്‍, ഇവര്‍ക്കെല്ലാമെതിരേ നടപടി സ്വീകരിക്കാന്‍ സുധാകരനു സാധിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രതികരിച്ചതിനു സസ്‌പെന്‍ഷന്‍ നല്‍കിയതിനെ വിമര്‍ശിച്ചു ഉമ്മന്‍ ചാണ്ടി അടക്കം പരസ്യമായി രംഗത്തുവരികയും ചെയ്തു. വിശദീകരണം ചോദിക്കാതെ സസ്‌പെന്‍ഡ് ചെയ്യുന്ന രീതി കോണ്‍ഗ്രസില്‍ ഇല്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. മുതിര്‍ന്ന നേതാക്കളെ മെരുക്കാന്‍ സുധാകരനും സതീശനും കഴിയുമോയെന്ന ആകാംക്ഷയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഉള്ളത്.

ഗ്രൂപ്പിന് അതീതമായ തങ്ങളുടെ നിലപാടിനു പാര്‍ട്ടിയില്‍ പിന്തുണ കൂടിവരുന്നതിന്റെ ആവേശത്തിലാണ് സുധകരനും സതീശനും. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ പ്രതിഷേധത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നു തന്നെയാണ് അവരുടെ പ്രതീക്ഷ. ഇതിനിടെ, അച്ചടക്ക നടപടി സ്വീകരിച്ചതിനെത്തുടര്‍ന്ന് എഐസിസി മുമ്പാകെ പരാതി നല്‍കുമെന്നു മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും നിര്‍വാഹക സമിതി അംഗവുമായ കെ.പി.അനില്‍കുമാര്‍ പറഞ്ഞു. കെ.സുധാകരനും വി.ഡി.സതീശനുമെല്ലാം നേതൃത്വത്തിനെതിരേ മുന്പ് വിമര്‍ശനം നടത്തിയിട്ടുണ്ട്. അത്രതന്നെ രൂക്ഷമായല്ല താന്‍ വിമര്‍ശനം ഉന്നയിച്ചത്. അതിനാല്‍ ഇക്കാര്യത്തില്‍ എഐസിസിക്ക് ഇന്നു തന്നെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഏതു സ്ഥാനത്തുനിന്നാണ് സസ്പന്‍ഡ് ചെയ്തതെന്നു വ്യക്തമല്ല. നടപടി സ്വീകരിക്കുന്നതിന് മുമ്പ് യാതൊരു അറിയിപ്പോ വിശദീകരണം ചോദിക്കുകയോ ഉണ്ടായിട്ടില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു. എന്ത് അച്ചടക്കരാഹിത്യമാണ് താന്‍ കാണിച്ചതെന്നും എവിടെ നിന്നാണ് ,ആരാണ് തന്നെ പുറത്താക്കിയതെന്നും പാര്‍ട്ടി വ്യക്തമാക്കണം. മുമ്പു പല കെപിസിസി പ്രസിഡന്റുമാര്‍ക്കെതിരേയും സുധാകരന്‍ നടത്തിയ വിമര്‍ശനങ്ങള്‍, എംഎല്‍എ മാത്രമായിരുന്നപ്പോള്‍ പാര്‍ട്ടി നേതാക്കള്‍, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിവര്‍ക്കെതിരേ വി.ഡി. സതീശന്‍ നടത്തിയിട്ടുള്ള വിമര്‍ശനങ്ങള്‍ എന്നിവ അച്ചടക്കരാഹിത്യമല്ലേ ഞാന്‍ അത്രത്തോളമൊന്നുംപോയിട്ടില്ല. തന്നേക്കാള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഉമ്മന്‍ ചാണ്ടിയെ സസ്‌പെന്‍ഡ് ചെയ്യുമോ എന്നും അനില്‍കുമാര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിലും ചോദിച്ചിരുന്നു.

ഡിസിസി പട്ടിക സംബന്ധിച്ചു ശരിയായ രീതിയിലുള്ള കൂടിയാലോചനകളും ചര്‍ച്ചകളും നടത്തിയില്ലെന്നാണ് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരാതി. എന്നാല്‍, ഈ ആരോപണം കെ.സുധാകരനും വി.ഡി.സതീശനും നിഷേധിക്കുന്നു. ഡിസിസി അധ്യക്ഷ തീരുമാനത്തില്‍ സംസ്ഥാനതല ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് രമേശ് ചെന്നിത്തല പട്ടിക പുറത്തുവന്ന ശേഷം പ്രതികരിച്ചത്. എന്നാല്‍, ഇതിനെതിരേ കെ.മുരളീധരന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നു.

പുനഃസംഘടനയുമായി ബന്ധപ്പെട്ടു മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരുമായി മുന്‍പില്ലാത്ത വിധം ചര്‍ച്ച നടത്തിയാണ് ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതെന്നു കെപിസിസി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍ എംപി പറഞ്ഞു. മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധിയാണ് ചര്‍ച്ച നടത്തിയത്. പൊട്ടിത്തെറിച്ചവര്‍ക്കൊക്കെ ക്ഷമാപണം നടത്തി തിരിച്ചു വരാം. താനൊക്കെ അത്തരത്തില്‍ പാര്‍ട്ടിയിലേക്കു മടങ്ങിയെത്തിയവരാണെന്നും മുരളീധരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week