28.7 C
Kottayam
Saturday, September 28, 2024

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി മൊബൈല്‍ കണക്ഷന്‍; പ്രതികള്‍ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള സിം കാര്‍ഡ്, രഞ്ജിത് ശ്രീനിവാസനെ വധിക്കാന്‍ മാസങ്ങള്‍ മുമ്പേ ആസൂത്രണം

Must read

കൊച്ചി: ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് പ്രതികള്‍ ഉപയോഗിച്ചത്, വീട്ടമ്മയുടെ ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്ത് സംഘടിപ്പിച്ച സിം കാര്‍ഡ്. പുന്നപ്ര സ്വദേശിയായ അന്‍പത്തിനാലുകാരി വത്സല കൃഷ്ണന്‍കുട്ടിയുടെ പേരിലുള്ള സിം കാര്‍ഡ് ആണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഗൂഢാലോചനയ്ക്ക് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. സിംകാര്‍ഡിന്റെ വിവരങ്ങള്‍ തിരക്കി പോലീസ് എത്തിയപ്പോഴാണ് തന്റെ പേരില്‍ ഇത്തരമൊരു സിം എടുത്തിരുന്നുവെന്ന് അറിഞ്ഞതെന്ന് വത്സല പറഞ്ഞു.

ബി ആന്‍ഡ് ബി എന്ന മൊബൈല്‍ ഷോപ്പ് നടത്തുന്ന ബാദുഷയ്ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. പുതിയ സിം കാര്‍ഡ് എടുക്കാനായിരുന്നു അത്. അതനുസരിച്ച് പുതിയ സിം കിട്ടുകയും ചെയ്തിരുന്നെന്ന് വത്സല പറഞ്ഞു. വീട്ടുജോലി ചെയ്തു ജീവിക്കുന്ന വത്സല സഹോദരിയോടൊപ്പമാണ് കഴിയുന്നത്. ഭര്‍ത്താവും ഏക മകനും നേരത്തെ മരിച്ചു. സിം എടുക്കുന്നതിനു പോയപ്പോള്‍ ബാദുഷ രണ്ടു തവണ തന്റെ ഫോട്ടോ എടുത്തിരുന്നതായി വത്സല പറഞ്ഞു.

ആദ്യ ഫോട്ടോ അപ്ലോഡ് ചെയ്തപ്പോള്‍ എന്തോ പിശകു സംഭവിച്ചെന്നു പറഞ്ഞാണ് രണ്ടാമതും ഫോട്ടോ എടുത്തത്. ഈ രണ്ടാമത്തെ ഫോട്ടോയും വത്സലയുടെ ആധാര്‍ വിവരങ്ങളും ഉപയോഗിച്ച് ബാദുഷ രണ്ടാമൊരു സിം എടുക്കുകയായിരുന്നവെന്നാണ് പൊലീസിന്റെ നിഗമനം. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ബാദുഷ. പുന്നപ്ര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് അംഗമായ, എസ്ഡിപിഐ നേതാവ് സുല്‍ഫിക്കറിന്റെ നിര്‍ദേശപ്രകാരമാണ് ബാദുഷ സിം കാര്‍ഡ് സംഘടിപ്പിച്ചത് എന്നാണ് പോലീസ് കരുതുന്നത്.

വത്സല നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 20നാണ് വത്സലയുടെ പേരില്‍ സിം എടുത്തിട്ടുള്ളത്. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന അന്നു തന്നെ തുടങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week