24.6 C
Kottayam
Friday, June 5, 2026

‘30,000 രൂപ തരാം, ചോദിച്ചത് വെള്ളം കുടിക്കണമോയെന്ന് മാത്രം,കയ്യില്‍ ഭാരമേറിയ സ്യൂട്ട് കെയ്‌സ്‌; സുചനയെ കുടുക്കിയത് ഡ്രൈവറുടെ തന്ത്രപരമായ ഇടപെടല്‍

Must read

പനാജി: നാലു വയസുകാരന്‍ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുചന സേത്തിയെ, കുടുക്കിയതിനെ കുറിച്ച് വെളിപ്പെടുത്തി ടാക്‌സി ഡ്രൈവര്‍. നോര്‍ത്ത് ഗോവയിലെ അഞ്ജുനയിലെ ടാക്‌സി ഡ്രൈവറായ റോയ്‌ജോണ്‍ ഡിസൂസയുടെ ഇടപെടലാണ് കേസില്‍ നിര്‍ണായകമായത്.

ഡിസൂസയുടെ കാറിലാണ് കുഞ്ഞിന്റെ മൃതദേഹവുമായി ഗോവയില്‍ നിന്ന് സുചന ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഗോവൻ പൊലീസ് ഫോണിലൂടെ ബന്ധപ്പെട്ട് കൊലപാതകം സംബന്ധിച്ച രഹസ്യ വിവരം അറിയിച്ചതും ഡിസൂസയോടാണ്. തുടർന്ന് ഇയാൾ നടത്തിയ ഇടപെടലിന് പിന്നാലെയാണ് സുചനയെ പിടികൂടിയത്.  

റോയ്‌ജോണ്‍ ഡിസൂസയുടെ വാക്കുകള്‍: ”ഏഴാം തീയതി രാത്രി 11 മണിയോടെയാണ് ഹോട്ടല്‍ സോള്‍ ബനിയന്‍ ഗ്രാന്‍ഡെയുടെ റിസപ്ഷനില്‍ നിന്ന് എനിക്ക് കോള്‍ ലഭിച്ചത്. സുചന സേത്ത് എന്ന യുവതിയെ അടിയന്തിരമായി ബംഗളൂരുവിലേക്ക് കൊണ്ട് പോകണം എന്നായിരുന്നു ആവശ്യം. 12.30ന് ഹോട്ടലില്‍ എത്തി. 30,000 രൂപ നിരക്കില്‍ ബംഗളൂരുവിലേക്ക് പോകാന്‍ ധാരണയായി. സുചന തനിച്ചാണ് യാത്ര ചെയ്യുന്നതെന്നും ചുവന്ന ട്രോളി ബാഗ് ബൂട്ടില്‍ ഇടാനും പറഞ്ഞു.

സ്യൂട്ട്‌കേസിന് നല്ല ഭാരമുണ്ടായിരുന്നു. പുലര്‍ച്ചെ 12.30ന് പുറപ്പെട്ട യാത്ര രണ്ട് മണിക്ക് ഗോവ-കര്‍ണാടക അതിര്‍ത്തിയിലെ ചോര്‍ള ഘട്ടിലെത്തി. അവിടെ, ഒരു ട്രക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഏകദേശം നാല് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ ഇവിടെ കുടുങ്ങിക്കിടക്കേണ്ടി വരുമെന്നും അത്യാവശ്യമാണെങ്കില്‍ വിമാനയാത്ര നോക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. പക്ഷെ എത്ര സമയമെടുത്താലും റോഡ് മാര്‍ഗം പോകാമെന്ന് അവര്‍ നിര്‍ബന്ധിച്ചു.”

- Advertisement -

”തുടര്‍ന്നുള്ള യാത്രയില്‍ സുചന നിശബ്ദയായിരുന്നു. വെള്ളം കുടിക്കണോ എന്ന് മാത്രമായിരുന്നു അവര്‍ ചോദിച്ചത്. മണിക്കൂറുകളുടെ യാത്രയ്ക്ക് ശേഷം രാവിലെ 11 മണിക്ക് പൊലീസ് എന്റെ ഫോണില്‍ വിളിച്ചു. കാര്‍ യാത്രിക തനിച്ചാണോ കൂടെ ഒരു കുട്ടി ഉണ്ടായിരുന്നോ എന്ന് ഓഫീസര്‍ കൊങ്കണി ഭാഷയില്‍ ചോദിച്ചു. അവള്‍ തനിച്ചാണെന്ന് മറുപടി നല്‍കി.

- Advertisement -

തുടര്‍ന്നാണ് ഹോട്ടല്‍ മുറിയിലെ രക്തക്കറയെ കുറിച്ചും അവളെ സംശയമുണ്ടെന്നും പറഞ്ഞത്. ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഫോണ്‍ സുചനയ്ക്ക് കൈമാറി. കുട്ടിയെ കുറിച്ച് ചോദിച്ചു. അവള്‍ മറുപടി നല്‍കി. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം പൊലീസ് വീണ്ടും എന്നെ വിളിച്ചു.

എന്നിട്ട് പറഞ്ഞു, ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന്. അങ്ങനെ തന്ത്രപരമായി കുറെ മുന്നോട്ട് പോയി. ഔട്ട് പോസ്റ്റിലെത്തി ഉദ്യോഗസ്ഥനെ കണ്ട് ഫോണ്‍ കൈമാറി. തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടു. ശേഷം സ്യൂട്ട്‌കേസ് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week