24.5 C
Kottayam
Friday, June 5, 2026

മലയാളി ഭര്‍ത്താവില്‍ നിന്ന് ഗാര്‍ഹിക പീഡനം,ജീവനാംശമായി പ്രതിമാസം രണ്ടര ലക്ഷം വേണം;സുചനയുടെ ആവശ്യങ്ങള്‍ ഇങ്ങനെ

Must read

ബംഗളൂരു: വേര്‍പിരിഞ്ഞ് കഴിയുകയാണെങ്കിലും വിവാഹമോചന കേസിന്റെ അവസാന ഘട്ടങ്ങളിലായിരുന്നു, ഗോവയില്‍ നാലു വയസുകാരന്‍ കുഞ്ഞിനെ കൊന്നക്കേസിലെ പ്രതി സുചനയും ഭര്‍ത്താവ് വെങ്കട്ടരാമനും. വിവാഹമോചന പോരാട്ടത്തിനിടെ മലയാളി കൂടിയായ ഭര്‍ത്താവിനെതിരെ കടുത്ത ആവശ്യങ്ങളാണ് സുചന മുന്നോട്ട് വച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെങ്കട്ടരാമന് ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുണ്ടെന്നും അതില്‍ മകനെ നോക്കുന്നതിനായി പ്രതിമാസം രണ്ടര ലക്ഷം രൂപ ജീവനാംശം വേണമെന്ന് സുചന ആവശ്യപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാര്‍ഹിക പീഡനം, കുഞ്ഞിനെയും തന്നെയും ശാരീരികമായി പീഡിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് വെങ്കട്ടരാമനെതിരെ സുചന കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. താന്‍ ഗാര്‍ഹിക പീഡനം അടക്കം നേരിട്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും വാട്‌സ്ആപ്പ് സന്ദേശങ്ങളും സുചന കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സുചനയുടെ വീട്ടില്‍ പ്രവേശിക്കുന്നതിനും അവരുമായും കുട്ടിയുമായും ആശയവിനിമയം നടത്തുന്നതിനും വെങ്കട്ടരാമനെ കോടതി വിലക്കിയിരുന്നു. എല്ലാ ഞായറാഴ്ചയും കുഞ്ഞിനെ കാണാന്‍ അവസരമൊരുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയിലാണ് കുഞ്ഞിനെ സുചന കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

2010 നവംബറിലാണ് സുചനയും വെങ്കട്ടരാമനും വിവാഹിതരായത്. 2019 ഓഗസ്റ്റിലാണ് മകന്‍ ജനിച്ചത്. 2021 മാര്‍ച്ച് മുതല്‍ താന്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയാണെന്നാണ് സുചന കോടതിയെ അറിയിച്ചത്.

- Advertisement -

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ നിഷേധിച്ച് വെങ്കട്ടരാമന്‍ രംഗത്തെത്തി. അടിസ്ഥാനരഹിതമാണ് ആരോപണങ്ങളെന്നാണ് വെങ്കട്ടരാമന്‍ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് വെങ്കട്ടരാമനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരങ്ങള്‍. കുഞ്ഞിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം താന്‍ ഹാജരാകാമെന്ന് വെങ്കട്ടരാമന്‍ അന്വേഷണഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. നാലു വയസുകാരന്‍ കുട്ടിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്നലെ ബംഗളൂരുവില്‍ കഴിഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week