25.7 C
Kottayam
Sunday, September 29, 2024

കര്‍സേവകരുടെ വേഷമിട്ട്‌ ജമ്മു കശ്‌മീരിലെ ഉധംപൂരില്‍നിന്നു നൂറോളം സാമൂഹികവിരുദ്ധര്‍ അയോധ്യയിലേക്കു പുറപ്പെട്ടതും പാക് പങ്കും അന്വേഷണവിധേയമായില്ല, വിചിത്ര നിഗമനങ്ങളുമായി സി.ബി.ഐ. കോടതി

Must read

ലഖ്‌നൗ: അയോധ്യയിലെ ബാബ്‌റി മസ്‌ജിദ്‌ കെട്ടിടം തകര്‍ക്കലില്‍ പാകിസ്‌താന്‍ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ക്കും പങ്കുണ്ടാകാമെന്ന രഹസ്യവിവരം സി.ബി.ഐ. അന്വേഷിച്ചില്ലെന്നു ലഖ്‌നൗവിലെ പ്രത്യേക കോടതി. ഗൂഢാലോചനക്കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന ബുധനാഴ്‌ചത്തെ വിധിന്യായത്തിലാണു സ്‌പെഷല്‍ കോടതി ജഡ്‌ജി എസ്‌.കെ. യാദവിന്റെ പരാമര്‍ശം.

കെട്ടിടം തകര്‍ക്കപ്പെട്ട 1992 ഡിസംബര്‍ ആറിനും അതിനു തലേന്നും പ്രാദേശിക ഇന്റലിജന്‍സ്‌ യൂണിറ്റ്‌ പാക്‌ സാന്നിധ്യത്തെപ്പറ്റി സൂചന നല്‍കിയിരുന്നെന്നു കോടതി ചൂണ്ടിക്കാട്ടി. ഡിസംബര്‍ രണ്ടിനു മുസ്ലിം വിഭാഗത്തിലെ ചിലര്‍ പള്ളിയുടെ ചില ഭാഗങ്ങള്‍ക്ക്‌ കേടുവരുത്തിയെന്നും സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ച്‌ കര്‍സേവ തടയാനാണ്‌ ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിലുള്ളതു കോടതി എടുത്തുകാട്ടി.

ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിനു തിരികൊളുത്തുകയെന്ന ലക്ഷ്യത്തോടെ ആള്‍ക്കൂട്ടത്തില്‍ നുഴഞ്ഞുകയറിയ ഐ.എസ്‌.ഐ. ചാരന്മാര്‍ പള്ളിക്കെട്ടിടത്തിനു കേടുപാടുണ്ടാക്കിയിട്ടുണ്ടാകാമെന്ന സൂചന അന്വേഷണവിധേയമായില്ലെന്നാണു കോടതി പറഞ്ഞത്‌. ഇതു കേസില്‍ സി.ബി.ഐയുടെ ഭാഗം ദുര്‍ബലമാകാന്‍ ഇടയാക്കിയെന്ന്‌ ഹിന്ദിയിലെഴുതിയ 2,300 പേജുള്ള വിധിന്യായത്തില്‍ പറയുന്നു.

പാകിസ്‌താനില്‍നിന്നു ഡല്‍ഹി വഴി സ്‌ഫോടകവസ്‌തുക്കള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും കര്‍സേവകരുടെ വേഷമിട്ട്‌ ജമ്മു കശ്‌മീരിലെ ഉധംപൂരില്‍നിന്നു നൂറോളം സാമൂഹികവിരുദ്ധര്‍ അയോധ്യയിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുള്ളതു കോടതി ചൂണ്ടിക്കാട്ടി. അന്നത്തെ യു.പി. ആഭ്യന്തര സെക്രട്ടറി ഇതു പോലീസിനു കൈമാറിയിരുന്നു. ഇത്ര നിര്‍ണായ വിവരം ലഭിച്ചിട്ടും അതേപ്പറ്റി സി.ബി.ഐയുടെ അന്വേഷണമുണ്ടായില്ലെന്നു വിധിന്യായത്തില്‍ വ്യക്‌തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

സി.പി.എമ്മിനെ ഞെട്ടിച്ച് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

മലപ്പുറം : പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം...

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

Popular this week